സന്ദര്‍ശകര്‍ ഇതുവരെ
[Font problem? Install unicode font, AnjaliOldLipi-0.730.ttf from http://varamozhi.sourceforge.net/fonts/ ]
Friday, October 30, 2009
മറവി മറയ്ക്കാത്ത മഞ്ജുവാര്യര്‍
"വിവാഹത്തോടെ ദ്വിലീപ്, മഞ്ജുവാര്യരുടെ അഭിനയം നിറുത്തി; സുരേഷ്ഗോപി (ഭാര്യ)രാധികയുടെ സംഗീതജീവിതവും നിറുത്തി" എന്നു പറഞ്ഞത് 'തുറന്ന മനസ്സോടെ' എന്ന തിരുവനന്തപുരം ദൂരദര്‍ശന്റെ അഭിമുഖത്തില്‍, സുരേഷ്ഗോപിയോട് അഭിമുഖകാരന്‍ അജിത്താണ് (ഇതിന് സുരേഷ്ഗോപിയുടെ മറുപടി യൂടുബില്‍ കാണാം). പ്രശസ്തരായിരുന്ന നടിമാരില്‍പ്പലരും വിവാഹത്തോടെ സിനിമാഭിനയലോകത്തുനിന്ന് മാറിയിട്ടുണ്ടെങ്കിലും അവരാരും മഞ്ജുവാര്യരോളം സ്മരിയ്ക്കപ്പെടുന്നില്ല എന്നത് ശ്രദ്ധിയ്ക്കപ്പെടേണ്ടതാണ്. മഞ്ജുവാര്യര്‍ ഓര്‍മ്മിയ്ക്കപ്പെടുന്നത് തീര്‍ച്ചയായും അവരുടെ ശാരീരികസൗന്ദര്യം കൊണ്ടല്ലാതാനും. താരങ്ങളുടെ അഭിനയത്തോടും ശരീരത്തോടും മലയാളികള്‍ക്ക് അന്ധമായ രീതിയില്‍ ആരാധനയില്ല എന്നത് നല്ല കാര്യമാണ്. എങ്കിലും മഞ്ജുവാര്യരെ ഓര്‍ക്കാതിരിയ്ക്കാന്‍ സഹ്രുദയ സിനിമാപ്രേമിയ്ക്ക് കഴിയുന്നില്ല. കൊട്ടിഘോഷിക്കപ്പെടുന്ന പലരേക്കാളും കഴിവുള്ള അഭിനേത്രിയാണവരെന്ന് ഒട്ടേറെപ്പേര്‍ കരുതുന്നതിനാലാണിത്. മലയാള സിനിമാലോകംകണ്ട ഏറ്റവും വലിയ അഭിനേത്രി മഞ്ജുവാര്യര്‍ ആണെന്നത് പ്രശസ്തമല്ലാത്ത യാഥാര്‍ത്ഥ്യമാണ്. അഭിനയകലയില്‍ മാത്രമല്ല ജീവനകലയിലും അവര്‍ അറിവുള്ളവരാണെന്നാണ്, സ്വന്തം കുടുംബവുമായി മാത്രം ജീവിക്കുന്നതില്‍നിന്നും മനസ്സിലാക്കേണ്ടത്. അഭിനയലോകത്തുനിന്ന് മാറിയതില്‍ സ്വാര്‍ത്ഥമായൊരു വിഷമം നമുക്കുണ്ടെങ്കിലും, മറ്റുള്ളവരെ രസിപ്പിച്ചുനടന്നിട്ടും സ്വന്തം ജീവിതത്തിന്റെ രസമില്ലായ്മയ്ക്കൊടുവില്‍ ആത്മഹത്യാച്ചരടില്‍ കുരുങ്ങിപ്പോകുന്നതിനേക്കാള്‍ ഭേദമാണിത് എന്നാശ്വസിക്കാം.

സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Tuesday, October 27, 2009
സമ്പൂര്‍ണ്ണ സ്വാര്‍ത്ഥത = സന്യാസം

ഭൂമിയിലെ ജീവിതത്തിനുശേഷം വീണ്ടും ജന്മമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ വളരെയേറെയുണ്ട്. ആ ജന്മത്തിലെ സുഖജീവിതത്തിനായി ഇന്ന് കഷ്ടപ്പെട്ട് ജീവിക്കുന്നവരും കുറച്ചുണ്ട്. കഷ്ടപ്പാടെന്നുവച്ചാല്‍, തിന്നേണ്ടത് തിന്നാതെയും അനുഭവിക്കേണ്ടത് അനുഭവിയ്ക്കാതെയുമൊക്കെയായി ഒരുമാതിരി സന്യാസജീവിതം നയിയ്ക്കല്‍. സ്വന്തം ആത്മാവിന്റെ അടുത്ത ജന്മം സന്തോഷമാക്കാനായിട്ട് പ്രാര്‍ത്ഥനമാത്രമായിക്കഴിയുന്നതല്ലേ ഏറ്റവും വലിയ സ്വാര്‍ത്ഥത ? അത്തരത്തില്‍ ചിന്തിച്ചാല്‍, മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാതെ പ്രാര്‍ത്ഥനേം ജപോം മാത്രമായിക്കഴിയുന്ന സന്യസ്ഥരല്ലേ ഏറ്റവും വലിയ സ്വാര്‍ത്ഥര്‍ ? സമൂഹത്തിന്റെ തുടര്‍ച്ചയ്ക്കാവശ്യമായ കുടുംബജീവിതം ഇല്ലാത്തതിനാല്‍ സന്യസ്ഥരിലെ മിടുക്കരുടെ തലമുറ അന്യംനിന്നുപോകുന്നു എന്ന ദോഷവുമിതിനുണ്ട്. കേരളീയരില്‍ ഏറ്റവും ജ്ഞാനിയായ ആദിശങ്കരാചാര്യരൊക്കെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ആദിശങ്കരാചാര്യര്‍ ഏക മകനുമായിരുന്നു. പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, മലയാറ്റൂര്‍ എന്നിവയ്ക്ക് നടുവിലായുള്ള കാലടിയിലെ കൈപ്പിള്ളി നമ്പൂതിരി കുടുംബത്തില്‍ പിറന്ന, ഭാരതത്തിലെ മഹാനായ തത്വജ്ഞാനിക്ക് , സുകുമാര്‍ അഴീക്കോടിന്റെ സ്ഥാനം പോലും കേരളത്തിലെ പൊതുസമൂഹത്തിലില്ലാത്തത്, ബഹുമാനിക്കേണ്ടവരെ ബഹുമാനിയ്ക്കാത്ത കേരളീയരുടെ വികലരീതിമൂലമാകാം; ശ്രീനാരായണഗുരുവിനെപ്പോലെ പ്രതിമ സ്ഥാപിയ്കാനൊക്കെ സ്വസമുദായക്കാര്‍ തുനിയാത്തതിനാലുമാകാം. സന്യാസജീവിതത്തിനും ഭക്തിപൂര്‍വ്വജീവിതത്തിനുമൊക്കെ വിഭിന്ന രീതികളുമുണ്ട്. ചിലരുടെ ഭക്തിയുടെ രീതികണ്ടാല്‍ തോന്നുക, ദൈവം സ്രുഷ്ടിച്ച മനുഷ്യര്‍ ദൈവത്തെത്തന്നെ എപ്പോഴും ഓര്‍ത്തും സ്തുതിച്ചും കഴിയണമെന്ന് വിചാരിക്കുന്നത്ര പൊങ്ങച്ചക്കാരനും ഇടുങ്ങിയ മനസ്സുകാരനുമാണ് ദൈവമെന്നാണ്.ഏതായാലും സര്‍വ്വത്രസമ്പൂര്‍ണ്ണമായി ഒന്നുംതന്നെ ദൈവംതമ്പുരാന്‍ സ്രുഷ്ടിച്ചിട്ടില്ല. ഇനിയെങ്ങാനും ലോകത്തിലെ എല്ലാവരും പൂര്‍ണ്ണസന്യാസികളായാല്‍, ആ ഒരു തലമുറകൊണ്ട് ഭൂമിയിലെ മനുഷ്യന്റെ കുറ്റിയറ്റുപോകുമല്ലോ.അതിനെതിരെ ചെകുത്താനുമായി ദൈവം ഒരു അടവുനയം ഉണ്ടാക്കിയിട്ടുണ്ടാകണം. ദൈവമാരാ മോന്‍.
സന്ദര്‍ശകര്‍ ഇതുവരെ
Wednesday, September 30, 2009
ശബ്ദമില്ലാത്ത ഫോട്ടൊ
ആദ്യകാലത്തുള്ള സ്റ്റില്‍ക്യാമറയുടെ ഷട്ടറിന്റെ കൊടക് എന്ന ശബ്ദത്തില്‍ നിന്നാണ് kodak എന്ന പേരുണ്ടായതെന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ ഡിജിറ്റല്‍ സ്റ്റില്‍ക്യാമറയ്ക്കൊന്നും ഈ ശബ്ദമില്ല. എന്നാല്‍, മൊബൈല്‍ഫോണിന്റെ ഒപ്പമുള്ള ക്യാമറയില്‍ ഷട്ടര്‍സൗണ്ട് ചേര്‍ത്തിട്ടുണ്ട്. Sony Ericssonല്‍ അത് ഓഫാക്കാനാവില്ല. മറ്റുള്ളവരറിയാതെ ഫോട്ടൊ എടുക്കാതിരിക്കാനാവും അവരങ്ങനെ ചെയ്തുവച്ചിരിക്കുന്നത്. എന്നാല്‍, പരസ്യമായി ഫോട്ടൊ എടുക്കേണ്ടിവരുമ്പോള്‍ ഷട്ടര്‍ സൗണ്ടൊരു ശല്യമാണ്. അതൊഴിവാക്കാന്‍ ഒരു സൂത്രപ്പണിയുണ്ട്. മൊബൈല്‍ ഫോണ്‍, സൈലന്റ് മോഡിലാക്കുക, എന്നിട്ട് ക്ലിക്ക് ചെയ്താല്‍ ഷട്ടര്‍ സൗണ്ട് ഉണ്ടാകില്ല.

സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
കോഴിത്തലയും പൊലീസുതൊപ്പിയും
ആര്‍ക്കുബാധകൂടിയാലും തലപോകുന്നത് കോഴിയ്ക്കാണെന്ന ചൊല്ലുപോലാണ് കേരളത്തിലെ പൊലീസുകാരുടെ കാര്യം. കുറ്റവാളികളെ പിടിച്ചാലും പിടിച്ചില്ലേലും തൊപ്പിക്കാരന് കുറ്റം. യഥാര്‍ത്ഥത്തില്‍, പൊലീസുകാരുടെയത്ര മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദമനുഭവിക്കുന്ന ഒരു ഉദ്യോഗസ്ഥരും കേരളത്തിലില്ല. ഈ വര്‍ഷം പത്തോളം ആശുപത്രികള്‍ ആക്രമിക്കപ്പെട്ടതിനാല്‍ അവയെ സംരക്ഷിതമേഖലയായി പ്രഖ്യാപിയ്ക്കാന്‍ നിയമം തയ്യാറാകുന്നു. മന്ത്രി ശ്രീമതി, അവരുടേയും IMA യുടേയും താല്പര്യപ്രകാരം, ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ചചെയ്താണ്, ആശുപത്രിയാക്രമണം ജാമ്യമില്ലാക്കുറ്റമാക്കി ഓര്‍ഡിനന്‍സിറക്കുന്നത്. പൊലീസുകാരും, പൊലീസ് സ്‌റ്റേഷനുകളും ഇപ്പോള്‍ മിക്കപ്പോഴും ആക്രമിക്കപ്പെടുന്നുണ്ട്. എന്നാല്‍ ലോകമാകെ പറന്നുനടക്കുന്ന ടൂറിസ്റ്റ് മന്ത്രിയ്ക്ക്, പൊലീസ് സ്‌റ്റേഷനുകളും സംരക്ഷിതമേഖലയാക്കാന്‍ തോന്നീല്ല. സ്വന്തം പാര്‍ട്ടീടെ ലോക്കല്‍(ഗുണ്ടാ)സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണ് മിക്കപ്പോഴും കയ്യൂക്ക് കാട്ടുന്നത് എന്നതിനാലാവാം, അങ്ങേര്‍ക്ക് തോന്നാഞ്ഞത്. പൊലീസ് അസ്സോസ്സിയേഷനും നടത്തുന്നത് റെഡ് പൊലീസുകാരാണ് എന്നതിനാല്‍ അവര്‍ക്കും തോന്നില്ല. എന്നാലിതിനിരയാകുന്ന പൊലീസുകാര്‍ക്ക് മാത്രം തോന്നീട്ട് നടപ്പുമില്ല. അതിനാല്‍, കേസന്വേഷണം നടത്തല്‍ മാത്രമല്ല, പൊലീസ് സ്‌റ്റേഷന്‍ സംരക്ഷിത മേഖലയാക്കാനും മാധ്യമക്കാര്‍ പരിശ്രമിക്കട്ടെ. അല്ലെങ്കില്‍, ആശുപത്രിജീവനക്കാരെ തല്ലിയവര്‍ക്കെതിരെ കേസ്സെടുക്കുന്ന പൊലീസുകാരെ, സ്റ്റേഷനില്‍ക്കയറിത്തല്ലുന്നവരെ, എന്തുചെയ്യും?

സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Friday, September 4, 2009
Sunday, August 30, 2009
ഉശിരന്‍ ഊണാശംസകള്‍
യോഗം യോഗമെന്ന് പറയുന്നത്, മൂന്നാലുപേര്‍ക്ക് മുന്നിലൊരാള്‍ മൈക്കുവച്ച് പ്രസംഗിക്കുന്നതിനെയല്ല എന്ന് ഒരു ചങ്ങാതി പറയാറുണ്ട്. ഓണക്കാലത്ത് യോഗമെന്നത് കിട്ടാനിടയില്ലാത്തത് കിട്ടുന്നതിനാണ് എന്ന് സാമാന്യേന പറയാം. മണ്ഡരി ബാധിച്ചുതുടങ്ങിയ-കേരം പോലൊരു, നോണ്‍ റെസിഡന്റ് കേരളൈറ്റിന് തിരുവോണത്തിന് നല്ലൊരു കേരളീയ ഊണ് തരപ്പെടുക എന്നത് ഒരു യോഗമെന്ന് കണക്കാക്കാം (സദ്യ മോഹിയ്ക്കല് അറയ്ക്കല്‍ ബീവിയെ മോഹിയ്ക്കുമ്പോലാകും).ഓണത്തിന് നാട്ടിലേക്ക് വരുന്നുണ്ടോ എന്ന് അളിയന്‍ ചോദിച്ചിരുന്നു. തിരുവോണത്തിന് നല്ലൊരു സദ്യ ഉണ്ണണമെങ്കില്‍ കൂട്ടുകാരിലാരുടെയെങ്കിലും വീട്ടില്‍പ്പോകണമെന്ന് നാട്ടില്‍ത്തന്നെയുള്ള അളിയന്‍ ഗദ്ഗദിക്കുകേം ചെയ്തു. ഇറച്ചിയും മീനും കറിവയ്ക്കാനേ പൊതുവേ നസ്രാണിപ്പെണ്‍പിള്ളേര്‍ക്ക് അറിയൂ. സുവോളജിയും നാച്ചുറല്‍ സയന്‍സുമൊക്കെപ്പഠിച്ചതല്ലാതെ, അവിയലോ നല്ല സാമ്പാറോ വയ്ക്കാന്‍ പഠിക്കാത്ത പെങ്ങളുടെ കുറ്റം എന്റേതും കൂടാണല്ലോ. പെണ്ണുകെട്ടുന്നത് അലങ്കാരമല്‍സ്യത്തെപ്പോലെ വളര്‍ത്താനോ, രൂപക്കൂട്ടില്‍ വച്ച് ആരാധിക്കാനോ അല്ലെന്ന് പെങ്ങളോട് നേരത്തേ പറഞ്ഞുകൊടുത്തുമില്ല. ഓണത്തിന് നാട്ടിലേക്ക് വരുന്നോ എന്ന അളിയന്റെ ചോദ്യത്തിന്, മാവേലി പോകുന്നേരം പറയുമ്പോലെ, അടുത്ത ഓണത്തിന് കൂടാം എന്നു പറഞ്ഞുവച്ചു. മറുനാട്ടില്‍ ജീവിക്കുന്നേരം ആഘോഷങ്ങള്‍ വരുമ്പോള്‍ ഭയക്കുന്നത് ഹോട്ടലുകള്‍ക്ക് അന്നേരം അവധിയായിരിക്കുമോ എന്നോര്‍ത്താണ്. അന്നാളുകളില്‍ മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ മനസ്സുതുറന്ന് പങ്കുചേരാനുമാവാറില്ല, ഒരു പായ്ക്കറ്റ് ഗുഡ് ഡേയും പഴവും വെള്ളവുമായി പങ്കപ്പെടുകേം ചെയ്യാറുണ്ട്. നാട്ടിലായാലും മറുനാട്ടിലായാലും വിശേഷദിവസങ്ങളില്‍ വിശിഷ്ടാഹാരം കിട്ടുകയെന്നത് മൈക്കും മൈതാനവുമില്ലാത്ത ഒരു യോഗം തന്നെ. ഉള്ളവനാണ് ഇല്ലാത്തവന് കൊടുക്കാന്‍ വൈമനസ്യം. ഇല്ലാത്തത് ഇല്ലാത്തവന് കൊടുക്കുന്നതില്‍ 'എല്ലാരും ഒന്നുപോലെ' സൗമനസ്യക്കാരുമാണല്ലോ. ആ വകയില്‍ എല്ലാ കേരളീയര്‍ക്കും നേരുന്നു, ഉത്രാടപ്പിറ്റേന്ന് ഉശിരന്‍ ഊണാശംസകള്‍. ഊ..ഹൊയ് !

സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Wednesday, August 26, 2009
ഒരു പക്ഷിയ്ക്ക് രണ്ടുവെടി
ഓരോ വീട്ടിലും ഒരു കയറുല്‍പ്പന്നം എന്ന് കയര്‍ വികസനവകുപ്പ് വക പരസ്യം. ഇതിനിടെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കടകളുടെ അവധിയുടെ എണ്ണം കുറയ്ക്കണമെന്ന ശുപാര്‍ശയും ഉണ്ട്. ഓണക്കാലത്തൊക്കെ വ്യാജമദ്യം കൂടുതലിറങ്ങാതിരിക്കാനാണെന്ന ന്യായം പറയുന്നുണ്ടെങ്കിലും, ബിവറേജസ്സുകാരുടെ വരുമാനം കൂട്ടാനാണിത്. ഇനി അവരുടേയും പരസ്യം വരാനിടയുണ്ട്, ഒരോ വീട്ടിലും ഒരു ബിവറേജസ് ഉത്പ്പന്നം എന്നെല്ലാം. അവധികുറച്ചുമൊക്കെ കച്ചവടം മെച്ചപ്പെടുത്തിയാല്‍ കുടിയന്റെ വീട്ടുകാര്‍ക്കിടയില്‍ കയറുല്‍പ്പന്നത്തിനും ചിലവുകൂടും. ഒരു പക്ഷിക്ക് രണ്ടു വെടി. 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Saturday, August 22, 2009
മൂന്നടി മണ്ണും മൂന്നുരൂപ മെംബര്‍ഷിപ്പും
ചേരാത്തത് തമ്മില്‍ ചേരുന്നതാണ് ഹാസ്യത്തിന് നിദാനം എന്നൊരു ചൊല്ലുണ്ടല്ലോ. ചിലരുമായി ചേരുന്നതും, ചേരാന്‍ ചെന്നിട്ട് ചേര്‍ക്കാത്തതുമൊക്കെ ഈയിടയില്‍ കേരള രാഷ്ട്രീയട്രപ്പീസുകളിയിലെ കാണികളുടെ തമാശയും നേതാവെലിയുടെ മരണപ്പോരാട്ടവുമാണ് ഓര്‍മ്മിപ്പിച്ചത്. എവിടെച്ചെന്നാലും അവിടം കുഴിക്കുന്ന, കുഴിയാനഫോബിയ ഉള്ളവരുടെ, ഇപ്പോള്‍ എവിടേം കെട്ടാവുന്നത്ര മെലിഞ്ഞ നേതാവ്, എന്തിനാണ് ഒരോ കളവും മാറിച്ചവിട്ടുന്നത്? കൂടെനില്‍ക്കുന്നവര്‍ക്കുവേണ്ടിയാണ് ഗ്രൂപ്പുകളിച്ചത് എന്നാണ് അദ്ദേഹം പറയുന്നത് .കൂടെ നിന്നവരാരും കേരളസമൂഹം ഓര്‍ക്കത്തക്ക നല്ലതൊന്നും ചെയ്തിട്ടില്ല; സ്വന്തം പോക്കറ്റ് നിറയ്ക്കലേ നടത്തീട്ടുള്ളു. അവര്‍ക്ക് ഇനിയും പോക്കറ്റ് നിറയ്ക്കാനായി, പവറുള്ള സ്ഥാനം നേടാനാണ് ഈ വളയമില്ലാച്ചാട്ടമൊക്കെ.വെറുമൊരു മൂന്നുരൂപയുടെ മെംബര്‍ഷിപ്പ് മതിയെന്നു പറയുന്നത് വാമനന്റെ മൂന്നടി മണ്ണ് ചോദിക്കലുപോലാണ്. ഏതെങ്കിലും ഒരു മുന്നണിബന്ധമില്ലാതെ കേരളത്തില്‍ ജയിക്കാന്‍ സാധ്യമല്ല എന്ന് പറയുന്നതില്‍ നിന്നുതന്നെ മനസ്സിലാക്കാം, തിരഞ്ഞെടുപ്പില്‍ നിന്ന് ജയിക്കാനാണ് കരുണാകരസുതന്‍ കോണ്‍ഗ്രസ്സിലേക്ക് കയറാന്‍ ഒരുമ്പെടുന്നതെന്ന്. കൂടാരത്തില്‍ തലകടത്താന്‍ ഇടം ചോദിക്കുന്ന ഒട്ടകത്തിനോട് സമവുമാണിത്. മക്കള്‍ ഒരേ സ്വഭാവം കാട്ടുന്നതിനാണല്ലോ കുടുംബസ്വഭാവമെന്ന് പറയുന്നത്. കേരളീയ വനിതാസമൂഹം നേരിടുന്ന പ്രയാസങ്ങളിലൊന്നും ഒപ്പമില്ലാത്തതും ഒരു ജാഥയ്ക്കുപോലും ഇറങ്ങാത്തതുമായ കരുണാകരപുത്രിയും ഒരു എം.പി.യെങ്കിലുമായെങ്കിലേ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിയ്ക്കൂ എന്ന പ്രവര്‍ത്തനപഥത്തിലാണ്. ഈ രണ്ടുപേരുടേയും പൂതി വച്ചുനോക്കുമ്പോള്‍ മനസ്സിലാക്കാവുന്നത്, തഴമ്പ് പാരമ്പര്യമായി കിട്ടൂല്ലെങ്കിലും, അധികാരക്കൊതി പരമ്പരാഗതമായി കിട്ടുമെന്നാണ്. വിത്തു ഗുണം പത്തു ഗുണം. കഴിവുള്ള ആരേയും കേരള സമൂഹം വേണ്ടെന്ന് വക്കില്ല. പി.സി.ജോര്‍ജ്ജിനെപ്പോലെ പലരേയും സമൂഹത്തിന് ആവശ്യമുള്ള സമയവുമാണിത്. കഴിവില്ലാന്ന് സ്വയം ബോധ്യമായിട്ടും അധികാരത്തിനുപിന്നാലെ വാലും ചുരുട്ടി നടക്കുന്നവരെ ഒരിടത്തും അടുപ്പിക്കരുത്. ഇത്തിള്‍ക്കണ്ണികള്‍ ഒരു ഫലവും പുറപ്പെടുവിക്കില്ല; മുഖ്യധാരാസമൂഹത്തിന് ദോഷമേ ഉണ്ടാക്കൂ.സ്വയം രാഷ്ട്രീയപ്പണി ചെയ്ത് ജീവിക്കാനറിയില്ല, അതിനാല്‍ ആരെ വേണേല്‍ അപ്പാന്ന് വിളിക്കാം, അധികാരത്തിന്റെ അപ്പം മുട്ടാതിരിക്കണമെന്നേയുള്ളൂ എന്ന് നെറ്റിയേലെഴുതി നടക്കുന്നവരെ രാഷ്ട്രീയപാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തേണ്ടത് ആവശ്യമാണ്, അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാവും നരകത്തിലാവുക. 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Tuesday, August 18, 2009
സത്യം ബോധ്യപ്പെടുത്തുന്ന കള്ളമേവ ജയതേ!
അഭിഭാഷകവ്രുത്തി കലാപ്രവര്‍ത്തനമല്ലെന്നാണ് പ്രഥമദ്രുഷ്ട്യാ തോന്നുക. എന്നാല്‍, 'സത്യം ബോധ്യപ്പെടുത്തുന്ന കള്ളമാണ് കല' എന്ന് പിക്കാസൊ പറഞ്ഞതുവച്ച് നോക്കിയാല്‍, അഭിഭാഷകരും കലാകാരന്മാരാണ്. വ്യാജസ്ത്രീപീഢന ഹര്‍ജിയിലെ സംഭവവിവരണവും സംഭാഷണങ്ങളും ഇതിന് നല്ല തെളിവാണുതാനും. അഭിഭാഷകരുടെ ഭാവനാവികസനം ഉദ്യോഗപരമായ ഒരാവശ്യവുമായതിനാലാവാം, അവരുടെ സാഹിത്യ സാംസ്കാരിക സംഘടനയായ കേരള അഭിഭാഷകസാഹിത്യവേദി, അഖിലേന്ത്യാതലത്തില്‍ 'ചെറുകഥ', കവിത എന്നീ വിഭാഗങ്ങളില്‍ മത്സരം നടത്തുന്നത്. ബാര്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ മാത്രം 2009 സെപ്റ്റംബര്‍ 15 നകം, കണ്‍വീനര്‍, സാഹിത്യമത്സരക്കമ്മറ്റി, കേരള അഭിഭാഷകസാഹിത്യവേദി, എറണാകുളം-31 എന്ന വിലാസത്തില്‍, മലയാളഭാഷയില്‍ ഇതുവരെ വെളിച്ചപ്പെടുത്താന്‍ തരപ്പെടാത്ത "സത്യം ബോധ്യപ്പെടുത്തുന്ന കള്ള"സ്രുഷ്ടി , അയക്കുക. മൗലികവും പുതിയതുമായ അഭിഭാഷകസ്രുഷ്ടികള്‍ ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ; സി.വി.ശ്രീരാമന്റെയൊക്കെ ഒഴിവ് നികത്താനുമുണ്ടല്ലോ. സത്യം ബോധ്യപ്പെടുത്തുന്ന കള്ളമേവ ജയതേ! 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Friday, July 17, 2009
സ്വന്തം വര്‍ഗ്ഗം സിന്ദാബാദ് !
മുതിര്‍ന്നവരുടെ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ്ഗരതി നിയമപരമായി കുറ്റമാക്കേണ്ടതില്ല എന്ന കോടതിനിരീക്ഷണം ഇപ്പോള്‍ ചര്‍ച്ചാവിഷയമാണല്ലോ. പരസ്പരസമ്മതത്തോടെയാണെങ്കിലും ആരുമായും സ്വവര്‍ഗ്ഗബന്ധം തെറ്റല്ലെന്നത്, ആ വകയില്‍ കുട്ടികളുണ്ടായി സമൂഹത്തിന് 'നിയമപ്രശ്നം' ഉണ്ടാക്കില്ലാ എന്നതിനാല്‍ ആണോന്ന് സന്ദേഹം. അല്ലെങ്കില്‍, പ്രായപൂര്‍ത്തിയായ എതിര്‍ലിംഗക്കാരുടെ ഉഭയസമ്മതത്തോടെയുള്ള ആശ്വാസപ്പെടലിലും തെറ്റുകാണരുതല്ലോ. നിയമപ്രകാരം ബന്ധിക്കപ്പെട്ട, എതിര്‍ലിംഗക്കാരുടെ ശാരീരികബന്ധം അംഗീകരിക്കപ്പെട്ടതാണല്ലോ. അതേപോലെ, അനുവദനീയമാകട്ടെ 'നിയമപ്രകാരം ബന്ധമുള്ള' സ്വവര്‍ഗ്ഗക്കാരുടെ ബന്ധപ്പെടലും. അതിനായി സ്വവര്‍ഗ്ഗവിവാഹം അനുവദിച്ച് നിയമവിധേയമാക്കുക. എങ്കില്‍ ഇപ്പോഴത്തേതുപോലെ, നിയമപരമായി ബന്ധിക്കപ്പെടാതെ- ബന്ധപ്പെടുന്നവരെ ശിക്ഷിക്കുന്ന രീതി, തുടരുകയുമാകാം. ആര്‍ക്കും ആരുമായും പരസ്പരസമ്മതത്തോടെ ഇടക്കാലാശ്വാസമാകാം എന്ന അപകടകരമായ സാമൂഹികസ്ഥിതി വ്യാപകമായുണ്ടാവുകയുമില്ല.
ജനസംഖ്യ കുറയ്ക്കാനുതകുകയും ശാരീരികസമാധാനത്തോടെ പരസ്പരം തുണയായി ജീവിയ്ക്കാന്‍ ഉതകുകയും ചെയ്യുമെന്നതിനാല്‍, സ്വവര്‍ഗ്ഗപ്രേമികളെ നിയമപരമായി വിവാഹിതരാകാന്‍ അനുവദിക്കുന്നത് നന്നാണ്. വിദ്യാഭ്യാസവും സാമ്പത്തികസ്വാതന്ത്ര്യവുമുള്ള വനിതകള്‍ക്കാവും ഇതേറെ ഗുണകരം. കുടിച്ച് കൂത്താടിനടന്ന തന്തയെക്കണ്ടൊക്കെ, ആണ്‍ജീവിയെ വെറുത്ത്, വിവാഹം വേണ്ടെന്നുവച്ച് കഴിയുന്നവര്‍ക്കും: വിവാഹമോചനം കഴിഞ്ഞ് ഭര്‍ത്രുകുലത്തെയൊക്കെ വെറുത്തിട്ടും ജഢികാഭിലാഷങ്ങളുമായി ജീവിക്കുന്നപോലിരിക്കുന്നവര്‍ക്കും, വയസ്സാംകാലത്ത് തുണയാകാനുമൊക്കെ ഒരാളുള്ളതിന് സ്വവര്‍ഗ്ഗവിവാഹം ഉപകരിയ്ക്കും. സുഖിയ്ക്കാന്‍ മാത്രമൊപ്പം എന്ന കാര്യം അനുവദിക്കാതിരിക്കാനും, പ്രായമേറിക്കഴിയുമ്പോള്‍ തുണയായി ഉണ്ടാകുമെന്ന് ഉറപ്പിക്കാനും, സ്വവര്‍ഗ്ഗാനുരാഗികളെ നിയമംകൊണ്ട് 'കെട്ടണം' .
നാലുതല ചേര്‍ന്നാലും സ്ത്രീകളുടെ രണ്ടുതലപോലും ചേരില്ല എന്നൊരു ചൊല്ലുണ്ടല്ലോ. 'തലതിരിഞ്ഞാല്‍' സ്ത്രീകളുടെ രണ്ടുതലപോലും ചേരും എന്നാക്കാം പുതിയ ചൊല്ല്.

സന്ദര്‍ശകര്‍ ഇതുവരെ
ജനസംഖ്യ കുറയ്ക്കാനുതകുകയും ശാരീരികസമാധാനത്തോടെ പരസ്പരം തുണയായി ജീവിയ്ക്കാന്‍ ഉതകുകയും ചെയ്യുമെന്നതിനാല്‍, സ്വവര്‍ഗ്ഗപ്രേമികളെ നിയമപരമായി വിവാഹിതരാകാന്‍ അനുവദിക്കുന്നത് നന്നാണ്. വിദ്യാഭ്യാസവും സാമ്പത്തികസ്വാതന്ത്ര്യവുമുള്ള വനിതകള്‍ക്കാവും ഇതേറെ ഗുണകരം. കുടിച്ച് കൂത്താടിനടന്ന തന്തയെക്കണ്ടൊക്കെ, ആണ്‍ജീവിയെ വെറുത്ത്, വിവാഹം വേണ്ടെന്നുവച്ച് കഴിയുന്നവര്‍ക്കും: വിവാഹമോചനം കഴിഞ്ഞ് ഭര്‍ത്രുകുലത്തെയൊക്കെ വെറുത്തിട്ടും ജഢികാഭിലാഷങ്ങളുമായി ജീവിക്കുന്നപോലിരിക്കുന്നവര്‍ക്കും, വയസ്സാംകാലത്ത് തുണയാകാനുമൊക്കെ ഒരാളുള്ളതിന് സ്വവര്‍ഗ്ഗവിവാഹം ഉപകരിയ്ക്കും. സുഖിയ്ക്കാന്‍ മാത്രമൊപ്പം എന്ന കാര്യം അനുവദിക്കാതിരിക്കാനും, പ്രായമേറിക്കഴിയുമ്പോള്‍ തുണയായി ഉണ്ടാകുമെന്ന് ഉറപ്പിക്കാനും, സ്വവര്‍ഗ്ഗാനുരാഗികളെ നിയമംകൊണ്ട് 'കെട്ടണം' .
നാലുതല ചേര്‍ന്നാലും സ്ത്രീകളുടെ രണ്ടുതലപോലും ചേരില്ല എന്നൊരു ചൊല്ലുണ്ടല്ലോ. 'തലതിരിഞ്ഞാല്‍' സ്ത്രീകളുടെ രണ്ടുതലപോലും ചേരും എന്നാക്കാം പുതിയ ചൊല്ല്.
സന്ദര്‍ശകര്‍ ഇതുവരെ
Thursday, July 9, 2009
വരുമോരോദശ;
കോണ്‍ഗ്രസ്സുകാരേക്കാള്‍ എന്തിലും കേമന്‍മാരാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരെന്ന് പൊതുവേ ഒരു വിചാരമുണ്ട്. തമ്മില്‍ത്തല്ലില്‍ മാത്രമല്ല, അഴിമതിയില്‍പ്പോലും, കോണ്‍ഗ്രസ്സുകാരേക്കാള്‍ വളരെ മിടുക്കന്‍മാരാണവര്‍ എന്നിപ്പോള്‍ ആര്‍ക്കും സംശയമേയില്ല. എങ്കിലും, കൂട്ടത്തില്‍ക്കുത്തിന്റെ മേല്‍ക്കൈ കോണ്‍ഗ്രസ്സിന് തിരികെക്കിട്ടാനിട കാണുന്നു. നില്‍ക്കാത്തതുകൊണ്ട് , പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാത്രം തോല്‍ക്കാത്ത കരുണാകരപുത്രന്‍, കോണ്‍ഗ്രസ്സ്പാളയത്തില്‍ എത്തുന്നത് വൈകില്ല. ഗതികെട്ട് കാലേല്‍പ്പിടിച്ച് കരഞ്ഞാല്‍ എത്രകാലമാ കുടഞ്ഞുകളയുക; "കേരള നിയമസഭയില്‍ അംഗമാകാത്തതും സഭയെ അഭിമുഖീകരിക്കാത്തതുമായ ഏക മന്ത്രി" എന്ന റെക്കോഡുകാരനുമല്ലേ. മുരളീധരന്‍ കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലായാല്‍, മാര്‍ക്സിസ്റ്റ്കാലിലേയ്ക്ക് പോയ കൂട്ടത്തില്‍ക്കുത്തിക്കളിമന്ത്, കോണ്‍ഗ്രസ്സിലേയ്ക്ക് തിരിച്ചും വരും. പിന്നേം ജനത്തിന്റെ നല്ലഭാവിയും പുരോഗതിയും കുമ്പിളില്‍ത്തന്നെ. മെച്ചം മിമിക്രിക്കാര്‍ക്ക് മാത്രം. 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Sunday, July 5, 2009
അനോണിയായ ഇട്ടൂപ്പ് !
അനോണികളുടെ ഭൂലോഗപാരകളെപ്പറ്റി മലയാളമനോരമ വാരാന്തപ്പതിപ്പില്‍ സുനീഷ് തോമസ് എഴുതിയത് ( 05 ജൂലൈ 09 ലെ യുവ) വായിച്ച അനോണികള്‍ക്ക് 'മാനഭയം' ലേശച്ചെ തുടങ്ങിയിരിക്കണു. ഭൂലോഗരല്ലെങ്കിലും കുടുംബശത്രുക്കള്‍ ഉള്ളതുകൊണ്ട് അനോണിയായപ്പോള്‍, പന്തം കൊളുത്തിപ്പട ഇവിടേയുമെങ്കില്‍, എവിടെപ്പോകും ഭൂലോഗമാതാവേ! പൊതുവെ, ടെക്കികളുടെ കുടുംബസ്വഭാവംതന്നെ അനോണികളുടെയാണ്. സാങ്കേതികവിദ്യയുടെ ഫലം അനുഭവിക്കാന്‍ സമൂഹത്തിലെ എല്ലാവരുമുണ്ട്. എന്നാല്‍ കലാകാരന്മാരെപ്പോലെതന്നെ, ഇല്ലാത്തതിനെ സ്വപ്നം കണ്ട്, ആ സ്വപ്നത്തിന് രൂപവും ജീവനുമേകി സമൂഹത്തിന് നല്കുന്നവരെ, സമൂഹം അറിയാറില്ല. എല്ലാവരും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, അത് ഉണ്ടാക്കിയത് ആരാണെന്നോ ഏത് കമ്പനിയാണെന്നോ,പൊതുവെ ആര്‍ക്കുമറിയില്ല എന്നത് ഒരുദാഹരണം.അക്കാര്യം പത്രമാസികകളിലൊന്നും എഴുതുന്നില്ല എന്നതാണ് ഇതിനൊരു കാരണം. എന്നാല്‍ ഏതെങ്കിലും സിനിമയിലോ ടെലിവിഷന്‍ സീരിയലിലോ അഭിനയിക്കുന്നവരേയും അവരുടെ കാറിനെപ്പറ്റിയുമൊക്കെ എഴുതിക്കാണുന്നുണ്ടുതാനും. ഉണ്ണാനും ഉടുക്കാനുമൊക്കെക്കൊടുത്ത് വളര്‍ത്തിയെടുത്ത മകള്, പുറകേനടന്ന് പത്തുപ്രാവശ്യം മോളേന്ന് വിളിച്ചവന്റെ കൂടെപ്പോകുന്നത് പോലാണിത്. സിനിമാക്കാരേയും ഇപ്പോഴത്തെ സാഹിത്യകാരന്മാരേയും പോലെ, പത്രങ്ങളിലൂടെ പേരുണ്ടാക്കിയാലേ ജീവിയ്ക്കാനുള്ള തുട്ടുകിട്ടൂ എന്ന് ടെക്കികള്‍ക്കില്ലാത്തത് വേറൊരു കാരണമാകാം. എന്നാല്‍ walkman-ന്റെ വില്പനയുടെ മുപ്പതാം വാര്‍ഷികം SONY ആഘോഷിച്ചൂ എന്നത് ശ്രദ്ധേയം. walkman-ന്റെ സ്രുഷ്ടാക്കളിലെ Nobutoshi Kihara, Shizuo Takashino എന്നൊക്കെയുള്ള പേരുകളും പുറത്തറിഞ്ഞു. അന്നേരവും walkman-ന്റെ ഒപ്പമുള്ളത് Nobutoshi Kiharaയുടെ ഫോട്ടോ അല്ല; 'തൊലിപ്പുറസുന്ദരി'യുടേതുമാത്രമാണ്. എന്നാലും, ഒട്ടുമില്ലാത്തതില്‍ ഭേദം ഇട്ടൂപ്പ്! 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Wednesday, July 1, 2009
റെയ്ല്‍വേക്കാരുടെ ശ്രദ്ധയ്ക്ക് -2
എല്ലാ റെയ്ല്‍വേസ്റ്റേഷനിലുംതന്നെ സമയവിവരപ്പട്ടികയുണ്ട്. അതോടൊപ്പം സമീപത്തെ കുറച്ച് സ്റ്റേഷനുകളേയും ചേര്‍ത്തുള്ള ഒരു റൂട്ട്മാപ്പും കൂടി വയ്ക്കണം. കൂടാതെ, ഇവയ്ക്കടുത്തും പ്ലാറ്റ്ഫോമില്‍ ഒന്നുരണ്ടിടത്തും ഒരോ വടക്കുനോക്കിയന്ത്രം കൂടി സ്ഥാപിക്കണം. ഇത്രയുമൊക്കെ ആയാല്‍, ദിശമാറി ട്രെയ്ന്‍ കയറലും പിന്നെ തീവണ്ടീന്ന് ചാടലുമൊക്കെ കുറയ്ക്കാം; ഭാഷ അറിയാത്തിടത്തെ വലിയ സ്റ്റേഷനുകളിലെ യാത്രാക്കാലത്ത്, മറ്റുള്ളവരുടെ സഹായത്തിനായുള്ള പ്രയാസപ്പെടലും ഒഴിവാക്കാം. ഒട്ടേറെ ഭാഷകളും വൈവിധ്യവുമുള്ള നമ്മുടെ വലിയ രാജ്യത്ത് , ഈച്ചില ചെറിയ കാര്യങ്ങള്‍ നടപ്പാക്കിയാല്‍, തീവണ്ടിയാത്രാക്കാലത്തെ മനസ്സിലെ തീ കുറയ്ക്കാനാകും.

സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Tuesday, June 30, 2009
Sunday, June 28, 2009
റെയ്ല്‍വേക്കാരുടെ ശ്രദ്ധയ്ക്ക്
റെയ്ല്‍വേസ്റ്റേഷനില്‍ പാളം കുറുകെക്കടക്കലിനിടെ യാത്രക്കാര്‍ തീവണ്ടിയിടിച്ച് മരിക്കുന്നത് സാധാരണമായിരിക്കുന്നു. സ്റ്റേഷനിലെ ഉയരമേറിയ ഓവര്‍ബ്രിഡ്ജ് കയറിയിറങ്ങല്‍ പ്രയാസമുള്ളകാര്യമാണ് ; പ്രത്യേകിച്ച് വ്രുദ്ധര്‍ക്കും ഏറെ ലഗ്ഗേജ് ഒപ്പമുള്ളവര്‍ക്കും. അതിനാലാണ് അത്തരക്കാര്‍ പാളം മുറിച്ചുകടക്കുന്നതും ശരീരം തുണ്ടമാകുന്നതും. സ്റ്റേഷനില്‍ ഇലക്ട്രിക് എസ്കലേറ്റര്‍ ഉണ്ടെങ്കില്‍ ഇതിനൊരു പരിഹാരമാകും. റെയ്ല്‍വേസ്റ്റേഷനില്‍ എപ്പോഴുംതന്നെ വൈദ്യുതി ഉണ്ട്, റെയ്ല്‍വേയ്ക്കിപ്പോള്‍ കോടിക്കണക്കിന് രൂപയുടെ ലാഭവുമുണ്ട്. അതിനാല്‍ ഓരോ സ്റ്റേഷനിലും ഒരു എസ്കലേറ്റര്‍ എങ്കിലും സ്ഥാപിക്കാവുന്നതേയുള്ളു. നിര്‍മ്മാണത്തിന് ഭാരിച്ച ചെലവ് വരുമെങ്കില്‍, കുറച്ചുകാലത്തേയ്ക്ക് അതിന് ടോള്‍ പിരിയ്ക്കാവുന്നതുമാണ്. ടോള്‍ പിരിച്ചിട്ടായാലും , എസ്കലേറ്റര്‍ ഒന്നെങ്കിലും ഒരോ റെയ്ല്‍വേസ്റ്റേഷനിലും ഉണ്ടാകുന്നത് , ഹ്രുദ്രോഗികള്‍ക്കും വ്രുദ്ധര്‍ക്കും മറ്റും വളരെ പ്രയോജനം ചെയ്യും. മെട്രോസ്റ്റേഷനുകളില്‍നിന്ന് ഇക്കാര്യം ആരംഭിയ്ക്കാം. റെയ്ല്‍വേക്കാര്‍ ആരെങ്കിലും ഇത് ശ്രദ്ധിയ്ക്കട്ടെ. 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Wednesday, June 24, 2009
ടെസ്റ്റ്ട്യൂബ്ചിന്ത
ഉപകരണങ്ങള്‍ ഉണ്ടാക്കുകയും പരിഷ്ക്കരിക്കുകയും ചെയ്യുന്നു എന്നതാണ് മനുഷ്യനെ മറ്റുമൃഗങ്ങളില്‍നിന്ന് വ്യത്യസ്ഥനാക്കുന്നത് എന്നൊരു ചൊല്ലുണ്ട്. ഈച്ചൊല്ലുവച്ച് നോക്കിയാല്‍, നമ്മള്‍ ഭാരതീയരത്ര മനുഷ്യരല്ല എന്നു തോന്നും. ധാരാളം ഉപകരണങ്ങള്‍ നിത്യേന നമ്മള്‍ ഉപയോഗിക്കുന്നുണ്ട് .അവയില്ലാതെ നമുക്ക് ജീവിക്കാനാവാത്ത സ്ഥിതിയുമാണു് . എന്നാല്‍ നമ്മളുപയോഗിക്കുന്ന എത്ര ഉപകരണങ്ങളുണ്ട് സ്വദേശി ഡിസൈനായിട്ട് ? മിക്സി ഉപയോഗിക്കാത്ത ദിവസം പൊതുവെ ഇപ്പോഴാര്‍ക്കും ഉണ്ടാകില്ല. എന്നാല്‍ ഒരു ഇലക്ട്രിക് മോട്ടോറുവച്ച് മിക്സി ഉണ്ടാക്കാനും, വാഷിങ്ങ് മെഷീന്‍ ഉണ്ടാക്കാനുമൊക്കെയുള്ള തലേക്കണ്ണ് നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ ആവശ്യത്തിനനുസരിച്ച് ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്യാനുളള രീതികളും സൗകര്യങ്ങളും ഇന്ത്യയില്‍ വളര്‍ത്തണം. ഇത്തിരിക്കുഞ്ഞന്‍ രാജ്യങ്ങളായ ജപ്പാനീന്നും ഇറ്റലീന്നുമൊക്കെ എത്രയോ പുതിയ റ്റൂള്‍സും മെഷീന്‍സുമാണ് ഇറങ്ങുന്നത്. ഇപ്പോഴും ജെസിബിയുടെ മാന്തലുകാണാന്‍ കേരളത്തില്‍ മാലോകരുണ്ട്. Industrial design രംഗത്ത് ഇന്ത്യയില്‍ വളരെക്കുറച്ച് പഠനസൗകര്യമേയുള്ളു. മുംബൈ ഐ.ഐ.റ്റി.യിലെ Industrial Design Centre ലും അഹമ്മദാബാദിലെ National Institute of Design ലുമൊക്കെയായിട്ട്. ഇവിടൊക്കെ അന്‍പതും അറുപതും പേര്‍ക്കൊക്കയേ പ്രവേശനം ഉള്ളൂ; വിദേശത്ത് ആയിരത്തിലേറെപ്പേര്‍ക്ക് പ്രവേശനമുണ്ട് .കൂടുതല്‍പേര്‍ക്ക് പഠനസൗകര്യം ഉണ്ടായാല്‍ വ്യവസായവളര്‍ച്ചയ്ക്ക് ഊന്നലുണ്ടാകും. ഔപചാരികപഠനം ഇല്ലാത്തവരും കണ്ടുപിടുത്തങ്ങളും ഡിസൈനുകളും ചെയ്യുന്നുണ്ട്. അവാര്‍ഡ് കൊടുത്ത് പ്രശസ്തരാക്കി അക്കൂട്ടരെ പ്രോല്‍സാഹിപ്പിക്കണം. പുതിയ ടെക്നോളജി ഉപയോഗിച്ച് ബിസിനസ്സില്‍ വിജയിച്ചവര്‍ക്ക് Dell computersകാര് കൊടുക്കുന്ന Dell Small Business Excellence Award ഇത്തരത്തില്‍ നല്ലൊരു കാര്യമാണ്. ബുദ്ധിയുള്ളവന്,ഭൗതികപുരോഗതിയ്ക് ആവശ്യമായ വിദ്യാഭ്യാസവും, അത്തരം വിദ്യാഭ്യാസമുള്ളവന് പ്രവര്‍ത്തിക്കാന്‍ പ്രോല്‍സാഹനവും നല്‍കി, സമൂഹത്തിന്റെ അഭിവ്രുദ്ധിയ്ക്ക് ഉത്തോലകമാകാന്‍, കൂടുതല്‍ industrial design പഠനസൗകര്യം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Wednesday, June 17, 2009
Thursday, May 21, 2009
ബോംബായനിന്നെയിഹ
സെക്സ്ബോംബ് എന്ന് ചില സ്ത്രീകളെപ്പറ്റി പറയാറുണ്ടല്ലോ. ചെന്ന് വീഴുന്നയിടം തകര്‍ക്കുകയും സ്വയം തകരുകയുമാണല്ലോ ബോംബിന്റെ സ്വഭാവം. ആ രീതിവച്ച് നോക്കിയാല്‍ കേരളത്തില്‍ മനുഷ്യസ്ത്രീബോംബുകളുടെ എണ്ണം കുറവല്ല. എല്ലാം നശിച്ചുകഴിഞ്ഞാലും അവരുടെ നാവീന്ന് പോന്ന വിഷവികിരണദോഷം കുറേക്കാലംകൂടി നിലനില്‍ക്കുകയും ചെയ്യും. 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Thursday, May 14, 2009
നിക്രുഷ്ടജീവീഫലം
2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലം അറിയാറാകുന്നു. കേരളത്തില്‍ സിപിയെമ്മിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലവുമാവുമത്. അവര്‍, മൂന്ന് എംപിമാരെന്ന പഴയ സ്ഥിതിയിലേക്ക് ചുരുങ്ങാനാണ് സാധ്യത. അത് അവരുടെ നിക്രുഷ്ടമായ പ്രവൃത്തികളുടെ ഫലവുമാവും. കുറച്ചുകാലമായിട്ട് കേരളത്തില്‍ രാഷ്ട്രീയഅക്രമങ്ങള്‍ വ്യാപകമായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് എതിരേ പറയുന്നവരെ തല്ലിയൊതുക്കുന്ന രീതി വളരെ നിക്രുഷ്ടമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായുള്ള സഹവാസം, പുലിപ്പുറത്തെ യാത്ര പോലാണെന്ന് പറയാറുണ്ട്. പുലിയെ ഉപദ്രവിച്ചാലോ പുലിപ്പുറത്തുനിന്ന് ഇറങ്ങിയാലോ, പുലി തന്നെ യാത്രികന്റെ കഥകഴിക്കും. ഒറ്റപ്പാലത്ത് വാണിയംകുളം പഞ്ചായത്തിലെ മുന്‍ സിപിയെംകാരന്‍ എം.ആര്‍.മുരളിയെ മെയ് 11ന് പട്ടാപ്പകല്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയ തല്ലിയൊതുക്കല്‍ തന്നെ പുതിയ ഉദാഹരണം. സമത്വം, സാഹോദര്യം എന്നതൊക്കെ മുദ്രാവാക്യം വിളിയിലേ ഉള്ളൂ. എതിരായ ആശയക്കാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് വളരെ ദോഷം വരുത്തുന്ന കാര്യമാണ്. നമ്മുടെ സ്വാതന്ത്ര്യവും സമാധാനവും നഷ്ടപ്പെടുത്തുമത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പുഫലം പിണറായിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരിച്ചടിയായിരിക്കും. സഹിഷ്ണുതയില്ലാത്ത ഈ നേതാവ് കേരളത്തിന് നല്ലതല്ല. കുറച്ചുകാലം മുന്‍പ് പിണറായിക്കെതിരെ മാത്രുഭൂമിപത്രം എഴുതിയതിനേത്തുടര്‍ന്ന്, തിരുവനന്തപുരത്തെ പ്രധാനവഴിയിലുള്ള യൂണിവേഴ്സിറ്റികോളേജിന്റെ മതിലില്‍, "മാത്രുഭൂമി കേരളത്തിന്റെ യഥാര്‍ത്ഥ 'മഞ്ഞപ്പത്രം' " എന്നൊക്കെ പോസ്റ്ററെഴുതി ഒട്ടിച്ചിരുന്നു. പുലിപ്പേടികാരണമാകും, ഒരു പ്രമുഖ പത്രത്തോടുള്ള മോശമായപ്രതികരണത്തിന് എതിരേ അന്നാരും പ്രതികരിച്ചുകണ്ടില്ല. ഇപ്പോള്‍, പോസ്റ്ററെഴുത്തും, രാത്രിയില്‍ കല്ലെറിയലും, വാഹനം നശിപ്പിക്കലും കഴിഞ്ഞ്, പട്ടാപ്പകല് പോലീസിനുമുന്നിലിട്ടുതന്നെ തല്ലുന്ന, വളരെ മോശം സ്ഥിതിയായി. പോലീസുകാരെ നോക്കുകുത്തികളാക്കി, പോലീസുപിടിച്ചാല്‍ത്തന്നെ സ്റ്റേഷനീന്ന് മോചിപ്പിക്കലും പതിവായി. നിയമവാഴ്ച്ച നശിപ്പിക്കുന്നത് ഒത്തിരി ദുരനുഭവങ്ങളുടെ മുന്നോടിയാണ്.
കത്തോലിക്കപുരോഹിതര്‍ നല്ല നേത്രുത്വഗുണവും ബൈബിളിനുപുറത്തും വിവരമുള്ളവരുമാണ്. എന്നാല്‍ ഇടയലേഖനങ്ങളിലൂടേയും പ്രസംഗങ്ങളിലൂടെയും അവര്‍ പറയുന്ന കാര്യങ്ങളെല്ലാം അനുസരിച്ചുജീവിക്കുന്നവരല്ല കത്തോലിക്കര്‍. മദ്യപാനവും കുടുംബാസൂത്രണവും ഉദാഹരണങ്ങള്‍. സ്വാഭാവികമായ മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെയുള്ള സന്താനനിയന്ത്രണം പാടില്ലെന്ന് സഭ പറയുന്നെങ്കിലും വളരെ വിരളമായ കത്തോലിക്ക ഭാര്യാഭര്‍ത്താക്കളേ കുടുംബാസൂത്രണശസ്ത്രക്രിയ ചെയ്യാത്തവരായുണ്ടാകൂ. എന്നാല്‍ ബിഷപ്പിനെയൊക്കെ നിക്രുഷ്ടജീവിയെന്നൊക്കെ വിളിക്കുന്നത്ര ദാര്‍ഷ്ട്യം ആരും ഇഷ്ടപ്പെടില്ല. ക്രിസ്തീയസമൂഹത്തെയാകെ പുഛിക്കലാണത്. ബിഷപ്പിനെയൊക്കെ എന്തുചീത്തയും പരസ്യമായി പറയാമെന്നുമൊക്കെയുള്ള മാന്യമല്ലാത്ത രീതിയുടെ ഫലം ഈതിരഞ്ഞെടുപ്പുഫലം വെളിവാക്കും. ഇത് ക്രിസ്ത്യാനികളുടെ മാത്രം പ്രതികരണമാവില്ല. സമൂഹത്തില്‍ അന്തസ്സോടേയും മാന്യതയോടേയും ജീവിക്കണമെന്നുള്ളവരുടെയൊക്കെ പ്രതികരണമാവുമത്.

സന്ദര്‍ശകര്‍ ഇതുവരെ
പാര്‍ലമെന്റ് തിരഞ്ഞെടുപ്പുഫലം പിണറായിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരിച്ചടിയായിരിക്കും. സഹിഷ്ണുതയില്ലാത്ത ഈ നേതാവ് കേരളത്തിന് നല്ലതല്ല. കുറച്ചുകാലം മുന്‍പ് പിണറായിക്കെതിരെ മാത്രുഭൂമിപത്രം എഴുതിയതിനേത്തുടര്‍ന്ന്, തിരുവനന്തപുരത്തെ പ്രധാനവഴിയിലുള്ള യൂണിവേഴ്സിറ്റികോളേജിന്റെ മതിലില്‍, "മാത്രുഭൂമി കേരളത്തിന്റെ യഥാര്‍ത്ഥ 'മഞ്ഞപ്പത്രം' " എന്നൊക്കെ പോസ്റ്ററെഴുതി ഒട്ടിച്ചിരുന്നു. പുലിപ്പേടികാരണമാകും, ഒരു പ്രമുഖ പത്രത്തോടുള്ള മോശമായപ്രതികരണത്തിന് എതിരേ അന്നാരും പ്രതികരിച്ചുകണ്ടില്ല. ഇപ്പോള്‍, പോസ്റ്ററെഴുത്തും, രാത്രിയില്‍ കല്ലെറിയലും, വാഹനം നശിപ്പിക്കലും കഴിഞ്ഞ്, പട്ടാപ്പകല് പോലീസിനുമുന്നിലിട്ടുതന്നെ തല്ലുന്ന, വളരെ മോശം സ്ഥിതിയായി. പോലീസുകാരെ നോക്കുകുത്തികളാക്കി, പോലീസുപിടിച്ചാല്‍ത്തന്നെ സ്റ്റേഷനീന്ന് മോചിപ്പിക്കലും പതിവായി. നിയമവാഴ്ച്ച നശിപ്പിക്കുന്നത് ഒത്തിരി ദുരനുഭവങ്ങളുടെ മുന്നോടിയാണ്.
കത്തോലിക്കപുരോഹിതര്‍ നല്ല നേത്രുത്വഗുണവും ബൈബിളിനുപുറത്തും വിവരമുള്ളവരുമാണ്. എന്നാല്‍ ഇടയലേഖനങ്ങളിലൂടേയും പ്രസംഗങ്ങളിലൂടെയും അവര്‍ പറയുന്ന കാര്യങ്ങളെല്ലാം അനുസരിച്ചുജീവിക്കുന്നവരല്ല കത്തോലിക്കര്‍. മദ്യപാനവും കുടുംബാസൂത്രണവും ഉദാഹരണങ്ങള്‍. സ്വാഭാവികമായ മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെയുള്ള സന്താനനിയന്ത്രണം പാടില്ലെന്ന് സഭ പറയുന്നെങ്കിലും വളരെ വിരളമായ കത്തോലിക്ക ഭാര്യാഭര്‍ത്താക്കളേ കുടുംബാസൂത്രണശസ്ത്രക്രിയ ചെയ്യാത്തവരായുണ്ടാകൂ. എന്നാല്‍ ബിഷപ്പിനെയൊക്കെ നിക്രുഷ്ടജീവിയെന്നൊക്കെ വിളിക്കുന്നത്ര ദാര്‍ഷ്ട്യം ആരും ഇഷ്ടപ്പെടില്ല. ക്രിസ്തീയസമൂഹത്തെയാകെ പുഛിക്കലാണത്. ബിഷപ്പിനെയൊക്കെ എന്തുചീത്തയും പരസ്യമായി പറയാമെന്നുമൊക്കെയുള്ള മാന്യമല്ലാത്ത രീതിയുടെ ഫലം ഈതിരഞ്ഞെടുപ്പുഫലം വെളിവാക്കും. ഇത് ക്രിസ്ത്യാനികളുടെ മാത്രം പ്രതികരണമാവില്ല. സമൂഹത്തില്‍ അന്തസ്സോടേയും മാന്യതയോടേയും ജീവിക്കണമെന്നുള്ളവരുടെയൊക്കെ പ്രതികരണമാവുമത്.
സന്ദര്‍ശകര്‍ ഇതുവരെ
Monday, April 27, 2009
അവനവൻ ഹത്യ
കേരളത്തിലെ ഉയർന്ന നിരക്കുകളിലൊന്ന് ആത്മഹത്യയുടേതാണ്. കേരളത്തേക്കാൾ ജീവിതനിലവാരം മോശവും കഷ്ടപ്പാടേറിയതുമായ സംസ്ഥാനങ്ങളിൽപ്പോലും ആത്മഹത്യകൾ കുറവാണ്. അവനവന്റെ അവസ്ഥ മോശമാണെന്ന് ചിന്തിച്ചറിയാനുള്ള ബോധം നമുക്ക് കൂടിയതുകൊണ്ടാണോ ഇതിങ്ങനെ? അതോ മനുഷ്യനേ ആത്മഹത്യ ചെയ്യൂ; മൃഗങ്ങൾ ആത്മഹത്യ ചെയ്യില്ല എന്നതിനാലാണോ? തീർച്ചയായും ഇതൊരു പ്രധാനപ്പെട്ട കാരണമാണ്. ചിന്താശീലമില്ലാത്തതും സംസാരിക്കാൻ കഴിവുള്ളതുമായ മൃഗങ്ങൾ മാത്രമാണ് കേരളത്തിലെപ്പോലും മിക്ക മനുഷ്യരൂപികളുംതന്നെ. ബഹുമാന്യനായ സിബിമാത്യുവിന്റെ ഡോക്ടറേറ്റ്പ്രബന്ധത്തിന്റെ വിഷയം, കേരളത്തിലെ ആത്മഹത്യയുടെ കാരണങ്ങളായിരുന്നു. അദ്ദേഹം മനസ്സിലാക്കിയത്, പത്താം ക്ലാസ്സുവരെ മാത്രം വിദ്യാഭ്യാസമുള്ളവരാണ് ആത്മഹത്യയിൽ മുമ്പർ എന്നാണ്. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞവരിൽത്തന്നേയും, മുസ്ലിം സമുദായത്തിലാണ് ഏറ്റവും കുറവ് ആത്മഹത്യയുമത്രേ. അവരുടെ, സ്വസമുദായക്കരോടുള്ള സഹായമന:സ്ഥിതിയും കൂട്ടത്തിൽക്കുത്തായ്മയുമാകാം ഇതിനുള്ള പ്രധാന കാരണങ്ങൾ. വിപരീതാവസ്ഥ ആകുമ്പോൾ കേൾക്കാനിടയുള്ള കുത്തുവാക്കുകൾ ഓർത്താവാം മിക്കവരും ആത്മഹത്യക്ക് തുനിയുന്നതെന്ന് തോന്നുന്നു. ശാരീരിക വിഷമതമൂലമല്ല മിക്ക ആത്മഹത്യയുമെന്നത് ചേർത്ത് ആലോചിച്ചാലും, ആത്മഹത്യയേറിയ തെക്കൻ കേരളത്തിന്റെ പൊതുസ്വഭാവം വച്ചുനോക്കിയാലും, ആത്മാഹുതി ചെയ്യുന്നത്, മറ്റുള്ളവരുടെ കുത്തുവാക്ക് കേട്ടിട്ടോ കേൾക്കുമെന്ന് കരുതീട്ടോ ആവാം. അതിനാൽ കുത്തുവാക്ക് പറച്ചിൽ ഒരു സമൂഹദ്രോഹമായി കാണണം, ഒഴിവാക്കണം. മലയാളത്തിലെ ടെലിവിഷൻസീരിയലുകൾ, കുത്തുവാക്കുപറച്ചിലിന്റെ കുത്തകവിതരണക്കാരായിരിക്കുകയാണ്. ഇത് നിരുത്സാഹപ്പെടുത്തണം. മദ്യപാനം സമൂഹത്തെയാകെ ബാധിക്കുന്നതുപോലാണ് കുത്തുവാക്കുപറച്ചിലും ബാധിക്കുന്നത്.

സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Saturday, April 11, 2009
മാര്‍ക്‌സിസ്റ്റ് പുലീം പി.ഡി.പി.പ്പുല്ലും
തിരഞ്ഞെടുപ്പായി. ജനായത്തരീതിക്ക് നല്ലതല്ലെങ്കിലും, മത,സമുദായനേതാക്കള്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. കത്തോലിക്കാനേത്രുത്വവും പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ, കുണ്ടറയില്‍ എം.എ.ബേബിക്കും മറ്റും അനുഭാവവും, മറ്റുള്ളിടത്ത് മനസ്സാക്ഷിവോട്ടും എന്ന നിലപാടായിരുന്നു. ആ തെറ്റായനിലപാടിന്റെ ഒരുപാട് മുറിപ്പാടുകൾ ഇപ്പോൾ പട്ടക്കാരുടേയും മനസ്സിലുണ്ട് . പൊതുവെ, രാഷ്ട്രീയച്ചായ്‌വ് ഇല്ലാത്തവരൊക്കെ വോട്ടുചെയ്യുന്നത്, സ്ഥാനാര്‍ത്ഥിയെ മാത്രം പരിഗണിച്ചാണ്. തിരക്കിനിടയിലും മുടങ്ങാതെ, പെരുമ്പാവൂര് വോട്ടുചെയ്യുന്ന, നടന്‍ ജയറാമൊക്കെ പരസ്യമായി പറഞ്ഞിട്ടുള്ളതാണിക്കാര്യം. എന്നാൽ ഈ രീതി ശരിയല്ലെന്നതാണ് അനുഭവം.
രാഷ്ട്രീയകക്ഷികള്‍, പ്രത്യേകിച്ചും ഇടതുപക്ഷക്കാര്‍, ഈ മനോഭാവം മുതലെടുക്കുന്നുണ്ട്. ഡമോക്രാറ്റിക് യൂത്തന്‍മാരേയും, ദേശത്ത് പേരുള്ളവരേയുമൊക്കെ അവര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നു; അവരെ സഹ്രുദയര്‍ സന്തോഷത്തോടെ വോട്ടിട്ട് ജയിപ്പിക്കുന്നു. എന്നാല്‍ അവരിലെത്രപേരെ മന്ത്രിയാക്കീട്ടുണ്ട് ഇടതുപക്ഷക്കാരെന്നു നോക്കിക്കേ. എല്ലാവര്‍ക്കും ബഹുമാനമുള്ള അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഒന്നോര്‍ത്തേ.
ഗവ. ഉദ്യോഗസ്ഥനായിരുന്നപ്പോഴത്തെയത്ര സേവനം, ഇടതുപക്ഷ എം.എല്‍.എ. ആയ അദ്ദേഹത്തേക്കൊണ്ട് സമൂഹത്തിനിപ്പോഴില്ല. ഇത്തരം മിടുക്കരെ ജയിപ്പിച്ചുവിട്ടിട്ട് കിട്ടിയ മന്ത്രിസഭയിലെത്ര മിടുക്കരുണ്ടെന്ന് നോക്കൂ. തലയിലെ കുപ്പയൊക്കെ മലയാളീടെ തലമേലിടുന്ന സഹകരണമന്ത്രിമുതല്‍പേരെ ഓര്‍ത്തുനോക്കുക. കോണ്‍ഗ്രസ്സിനെതിരെ ആരോപിച്ചുകൊണ്ടിരുന്നത്, അഴിമതിയും വര്‍ഗ്ഗീയതയുമായിരുന്നു. എന്നാൽ ഈ രണ്ടുകാര്യത്തിലും ഇടതുപാർട്ടികളുടെ
സ്ഥിതി എത്രമോശമാണിന്ന്. വളരെ ദോഷം വരുത്തുന്നതാണ് പി.ഡി.പി.യുമായുള്ള അവരുടെ കൂട്ട്. കോണ്‍ഗ്രസ്സായിരുന്നു പി.ഡി.പി.യുമായി കൂടിയിരുന്നതെങ്കില്‍ എന്തായിരുന്നേനെ പുകില്‍. വളരെയേറെ സംശയത്തിന്റെ നിഴലുള്ള പി.ഡി.പി.യുമായി വരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചേരാന്‍ കാരണം, അവരുടെതന്നെ പ്രയോഗത്തില്‍ പറഞ്ഞാല്‍, പാർലമന്ററി വ്യാമോഹം
തന്നെയാണ്. കേരളത്തിലെ ഇപ്പോഴത്തെ ഭരണം മൂലം, ലോകസഭയിലേക്ക് ഇടതുകാര്‍ക്ക് കാര്യമായൊന്നും കിട്ടില്ലാന്ന് അവര്‍ക്കുതന്നെ അറിയാം. അപ്പോഴെന്താ എത്ര നാണം കെട്ടും എം.പി.മാര്‍ക്കായി ഇടതുകാര്‍ ഇറങ്ങിയിരിക്കുന്നതെന്ന് ആലോചിക്കുക. ലാവ്‌ലിന്‍ കേസ്സിന്റെ
കാര്യമാവും അപ്പോള്‍ മനസ്സിലെത്തുക. ലാവ്‌ലിന്‍ കേസ്സില്‍ കഴമ്പുണ്ടെന്നതാണ് കാര്യം. സ്ഥാനാര്‍ത്ഥി ആരായാലും, വോട്ട് ചെയ്യുന്നത് പാര്‍ട്ടിനോക്കി വേണം എന്നതാണ് ഭേദപ്പെട്ട രീതി. മാര്‍ക്സിസ്റ്റ്‌പാര്‍ട്ടീടെ മുഖ്യമന്ത്രിയായ അച്യുതാനന്തനുപോലും സ്വന്തമായിട്ട് ഒന്നും ചെയ്യാന്‍ പറ്റാത്തത് കാണുന്നുണ്ടല്ലോ. അതിനാലുമാണ് സ്ഥാനാര്‍ത്ഥിയെ നോക്കിയല്ല, പാര്‍ട്ടിനോക്കി വേണം
വോട്ടുചെയ്യാനെന്ന് പറയുന്നത്. ഇടതുപക്ഷപാർട്ടികൾ അവരുടെ ആള്‍ക്കാരയേ സഹായിക്കൂ. മറ്റുപാർട്ടിക്കാർ അങ്ങനെയല്ലാതാനും. ഇക്കാര്യവും വോട്ടുചെയ്യുമ്പോള്‍ ഓർമ്മിക്കുക.

സന്ദര്‍ശകര്‍ ഇതുവരെ
രാഷ്ട്രീയകക്ഷികള്‍, പ്രത്യേകിച്ചും ഇടതുപക്ഷക്കാര്‍, ഈ മനോഭാവം മുതലെടുക്കുന്നുണ്ട്. ഡമോക്രാറ്റിക് യൂത്തന്‍മാരേയും, ദേശത്ത് പേരുള്ളവരേയുമൊക്കെ അവര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നു; അവരെ സഹ്രുദയര്‍ സന്തോഷത്തോടെ വോട്ടിട്ട് ജയിപ്പിക്കുന്നു. എന്നാല്‍ അവരിലെത്രപേരെ മന്ത്രിയാക്കീട്ടുണ്ട് ഇടതുപക്ഷക്കാരെന്നു നോക്കിക്കേ. എല്ലാവര്‍ക്കും ബഹുമാനമുള്ള അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഒന്നോര്‍ത്തേ.
ഗവ. ഉദ്യോഗസ്ഥനായിരുന്നപ്പോഴത്തെയത്ര സേവനം, ഇടതുപക്ഷ എം.എല്‍.എ. ആയ അദ്ദേഹത്തേക്കൊണ്ട് സമൂഹത്തിനിപ്പോഴില്ല. ഇത്തരം മിടുക്കരെ ജയിപ്പിച്ചുവിട്ടിട്ട് കിട്ടിയ മന്ത്രിസഭയിലെത്ര മിടുക്കരുണ്ടെന്ന് നോക്കൂ. തലയിലെ കുപ്പയൊക്കെ മലയാളീടെ തലമേലിടുന്ന സഹകരണമന്ത്രിമുതല്‍പേരെ ഓര്‍ത്തുനോക്കുക. കോണ്‍ഗ്രസ്സിനെതിരെ ആരോപിച്ചുകൊണ്ടിരുന്നത്, അഴിമതിയും വര്‍ഗ്ഗീയതയുമായിരുന്നു. എന്നാൽ ഈ രണ്ടുകാര്യത്തിലും ഇടതുപാർട്ടികളുടെ
സ്ഥിതി എത്രമോശമാണിന്ന്. വളരെ ദോഷം വരുത്തുന്നതാണ് പി.ഡി.പി.യുമായുള്ള അവരുടെ കൂട്ട്. കോണ്‍ഗ്രസ്സായിരുന്നു പി.ഡി.പി.യുമായി കൂടിയിരുന്നതെങ്കില്‍ എന്തായിരുന്നേനെ പുകില്‍. വളരെയേറെ സംശയത്തിന്റെ നിഴലുള്ള പി.ഡി.പി.യുമായി വരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചേരാന്‍ കാരണം, അവരുടെതന്നെ പ്രയോഗത്തില്‍ പറഞ്ഞാല്‍, പാർലമന്ററി വ്യാമോഹം
തന്നെയാണ്. കേരളത്തിലെ ഇപ്പോഴത്തെ ഭരണം മൂലം, ലോകസഭയിലേക്ക് ഇടതുകാര്‍ക്ക് കാര്യമായൊന്നും കിട്ടില്ലാന്ന് അവര്‍ക്കുതന്നെ അറിയാം. അപ്പോഴെന്താ എത്ര നാണം കെട്ടും എം.പി.മാര്‍ക്കായി ഇടതുകാര്‍ ഇറങ്ങിയിരിക്കുന്നതെന്ന് ആലോചിക്കുക. ലാവ്‌ലിന്‍ കേസ്സിന്റെ
കാര്യമാവും അപ്പോള്‍ മനസ്സിലെത്തുക. ലാവ്‌ലിന്‍ കേസ്സില്‍ കഴമ്പുണ്ടെന്നതാണ് കാര്യം. സ്ഥാനാര്‍ത്ഥി ആരായാലും, വോട്ട് ചെയ്യുന്നത് പാര്‍ട്ടിനോക്കി വേണം എന്നതാണ് ഭേദപ്പെട്ട രീതി. മാര്‍ക്സിസ്റ്റ്‌പാര്‍ട്ടീടെ മുഖ്യമന്ത്രിയായ അച്യുതാനന്തനുപോലും സ്വന്തമായിട്ട് ഒന്നും ചെയ്യാന്‍ പറ്റാത്തത് കാണുന്നുണ്ടല്ലോ. അതിനാലുമാണ് സ്ഥാനാര്‍ത്ഥിയെ നോക്കിയല്ല, പാര്‍ട്ടിനോക്കി വേണം
വോട്ടുചെയ്യാനെന്ന് പറയുന്നത്. ഇടതുപക്ഷപാർട്ടികൾ അവരുടെ ആള്‍ക്കാരയേ സഹായിക്കൂ. മറ്റുപാർട്ടിക്കാർ അങ്ങനെയല്ലാതാനും. ഇക്കാര്യവും വോട്ടുചെയ്യുമ്പോള്‍ ഓർമ്മിക്കുക.
സന്ദര്‍ശകര്‍ ഇതുവരെ
Tuesday, March 17, 2009
വോട്ട്, ജോലിക്ക് കൂട്ട്
പതിനഞ്ചാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിന് തുടക്കമായല്ലോ. വോട്ടവകാശമുള്ളവരില്‍ അറുപത് ശതമാനം പേരൊക്കയേ വോട്ട് ചെയ്യുന്നുള്ളു. വോട്ട് ചെയ്യുന്നവരിലെ ഭൂരിപക്ഷം എന്നത് സമൂഹത്തിന്റെ ചെറിയൊരു പക്ഷമേ ആകുന്നുള്ളു. ഈ ന്യൂനപക്ഷക്കാരാണ് മറ്റു ഭൂരിപക്ഷത്തേയും ഭരിക്കാനുള്ളവരെ തീരുമാനിക്കുന്നതെന്നത്, നാം വേണ്ടത്ര ശ്രദ്ധിക്കാത്ത കാര്യമാണ്; ശ്രദ്ധിക്കേണ്ട കാര്യവുമാണ്. പിന്നീട്, ഭരണത്തെ കുറ്റം പറഞ്ഞിട്ടോ മറ്റോ കാര്യമായ കാര്യമില്ല. അതിനാല്‍ വോട്ടുചെയ്യാന്‍ തീരുമാനിക്കുക; ചെയ്യുക. കുറ്റമോ കുറവോ ഇല്ലാത്ത ഒരു രാഷ്ട്രീയപ്പാർട്ടിയും ലോകത്തുണ്ടാവില്ല. പാർട്ടിക്കാരുടെ മുൻകാലപ്രവൃത്തികൾ വച്ച്, വോട്ട് ആർക്കെന്ന് തീരുമാനിക്കുക. വളരെ പഴയ കാര്യമൊന്നും ആലോചിക്കേണ്ടതില്ല. കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനം വിലയിരുത്തിയാല്‍ മതിയാകും. തീവ്രവാദനിലപാടുകൾ ഉള്ളവരെ, സമാധാനകാംക്ഷികള്‍, ഒഴിവാക്കുക. ആയുധംകൊണ്ട് അസമാധാനമേ ഉണ്ടാകൂ. നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൊക്കെ വോട്ട് ചെയ്യാന്‍ തുടങ്ങിയാല്‍, ഇന്‍ഡ്യ വളരെ മെച്ചപ്പെട്ടേനെ എന്ന് ഇപ്പോള്‍ പലർക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യത്തിനോട് യുവജനങ്ങൾക്കുള്ള
താൽപ്പര്യത്തിന്റെ അളവുകോലായിട്ട് വോട്ട് ചെയ്യലിനെ കണക്കാക്കാവുന്നതാണ്. അതിനാല്‍, kerala psc ടെസ്റ്റിനുള്ള അപേക്ഷയില്‍ voter id നമ്പരും , voters list ലെ നമ്പരും ഉള്‍പ്പെടുത്തുക. വോട്ട് ചെയ്തിരുന്നോ എന്ന ചോദ്യം ടെസ്റ്റില്‍ ഉള്‍പ്പെടുത്തുക. വോട്ട് ചെയ്തവർക്ക് മാര്‍ക്ക് കൊടുക്കണം. ഇതിനാല്‍ കൂടുതല്‍ ചെറുപ്പക്കാർ വോട്ട് ചെയ്യും. വോട്ടേര്‍സ് ലിസ്റ്റിന്റെ കൂടെ , തൊട്ടുമുന്‍പിലെ ഇലക്ഷനില്‍ വോട്ട് ചെയ്തിരുന്നോ എന്നതുകൂടി ചേര്‍ത്താല്‍ , ഇക്കാര്യത്തിലെ കളവുപറയല്‍ ഒഴിവാക്കാം; മറ്റൊരു ഗുണമുള്ളത് കള്ളവോട്ട് നടന്നോ എന്ന് നമുക്കുതന്നെ പരിശോധിക്കാനുമാകം. ഇതൊക്കെ മൂലം, വോട്ടെര്‍സ് ലിസ്റ്റില്‍ ആളുകൂടും, ചെറുപ്പക്കാർ കൂടുതലായി വോട്ടുചെയ്യും. തീര്‍ച്ചയായും അവര്‍, കാലഹരണപ്പെട്ട വരട്ടുതത്ത്വക്കാർക്ക് വോട്ടുചെയ്യില്ല. പുതിയ ആശയമുള്ളവർക്ക് പ്രാമുഖ്യം ലഭിക്കുകയും രാജ്യത്തിന്റെ
ഭാവി ഭേദപ്പെട്ടതാവുകയും ചെയ്യും.
സന്ദര്‍ശകര്‍ ഇതുവരെ
താൽപ്പര്യത്തിന്റെ അളവുകോലായിട്ട് വോട്ട് ചെയ്യലിനെ കണക്കാക്കാവുന്നതാണ്. അതിനാല്‍, kerala psc ടെസ്റ്റിനുള്ള അപേക്ഷയില്‍ voter id നമ്പരും , voters list ലെ നമ്പരും ഉള്‍പ്പെടുത്തുക. വോട്ട് ചെയ്തിരുന്നോ എന്ന ചോദ്യം ടെസ്റ്റില്‍ ഉള്‍പ്പെടുത്തുക. വോട്ട് ചെയ്തവർക്ക് മാര്‍ക്ക് കൊടുക്കണം. ഇതിനാല്‍ കൂടുതല്‍ ചെറുപ്പക്കാർ വോട്ട് ചെയ്യും. വോട്ടേര്‍സ് ലിസ്റ്റിന്റെ കൂടെ , തൊട്ടുമുന്‍പിലെ ഇലക്ഷനില്‍ വോട്ട് ചെയ്തിരുന്നോ എന്നതുകൂടി ചേര്‍ത്താല്‍ , ഇക്കാര്യത്തിലെ കളവുപറയല്‍ ഒഴിവാക്കാം; മറ്റൊരു ഗുണമുള്ളത് കള്ളവോട്ട് നടന്നോ എന്ന് നമുക്കുതന്നെ പരിശോധിക്കാനുമാകം. ഇതൊക്കെ മൂലം, വോട്ടെര്‍സ് ലിസ്റ്റില്‍ ആളുകൂടും, ചെറുപ്പക്കാർ കൂടുതലായി വോട്ടുചെയ്യും. തീര്‍ച്ചയായും അവര്‍, കാലഹരണപ്പെട്ട വരട്ടുതത്ത്വക്കാർക്ക് വോട്ടുചെയ്യില്ല. പുതിയ ആശയമുള്ളവർക്ക് പ്രാമുഖ്യം ലഭിക്കുകയും രാജ്യത്തിന്റെ
ഭാവി ഭേദപ്പെട്ടതാവുകയും ചെയ്യും.
സന്ദര്‍ശകര്‍ ഇതുവരെ
Saturday, March 14, 2009
പിതാവിന്റെ കുനുഷ്ഠ്
ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുന്നത് പലതും ഫലപ്രാപ്തിയില്‍ എത്തുന്നില്ല. മിക്കവരുംതന്നെ നിബന്ധനാവിധേയമായാണ് പ്രാര്‍ത്ഥിക്കുന്നത്; ഉദ്ദിഷ്ടകാര്യം സാധിച്ചാല്‍ , വേറൊരുകാര്യം ചെയ്യാം എന്നൊക്കെയായിട്ട്. ദൈവംതമ്പുരാനും ഇതുതന്നെ മനുഷ്യനോടും ചെയ്യുന്നുണ്ട്. "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നുതുടങ്ങുന്ന പ്രാര്‍ത്ഥനയിലിതുകാണാം. "ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ" എന്നാണ് പ്രാര്‍ത്ഥനയിലുള്ളത് . ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന മിക്കവരുടേയും തെറ്റുക്ഷമിക്കാനോ അപേക്ഷ കേള്‍ക്കാനോ ദൈവത്തിന് ഒരു ബാധ്യതയുമില്ല എന്നത് വ്യക്തം. ഈ കുനുഷ്ഠീന്ന് ഒഴിവാകാന്‍ ഞാനന്നേരം മ്യൂട്ടടിക്കും. ദൈവത്തിന് കുനുഷ്ഠ് ആകാമെങ്കില്‍ , നമുക്കുമാകാമല്ലൊ. 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Friday, March 13, 2009
പ്രലോഭനം: പിതാവ് വക
നിങ്ങള്‍ ദൈവംതമ്പുരാനോടിങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍ എന്ന് ശിഷ്യന്‍മാര്‍ക്ക് ഈശൊ പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥന ഒന്നുണ്ട്. ക്രിസ്ത്യാനികളൊക്കെ ദിവസേന ചൊല്ലുന്ന പ്രാര്‍ത്ഥനയാണത്. " സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ" എന്നാണ് അതാരംഭിക്കുന്നത്. അതിലുള്ളതാണ്, "ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ" എന്ന അപേക്ഷയും. ചെകുത്താനാണ് പ്രലോഭനത്തിന്റെ കുത്തകക്കാരന്‍ എന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്. എന്നാല്‍ ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ എന്ന് ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ നിന്ന് മനസ്സിലാക്കാവുന്നത്, പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തുന്നത് പിതാവായ ദൈവമാണെന്നാണ്. ദൈവപുത്രന്‍ ഈശോപോലും ആദ്യം കൂളായിട്ട് പ്രലോഭനത്തിന് നിന്നുകൊടുത്തതിനും ഇതൊരുകാരണമാകാം. 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
നാലാമത്തെ പ്രലോഭനം
ഒരു നേരം ഒരു ചായ, ഒരു വട , മനുഷ്യന് എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരുനേരം എത്ര പ്രലോഭനം വരെയാകാം എന്നു കേട്ടിട്ടില്ല. തുടര്‍ച്ചയായി മൂന്ന് പ്രലോഭനം കഴിഞ്ഞപ്പോഴാണ് കര്‍ത്താവീശോമിശിഹായ്ക്ക് ശുണ്ഠി വന്നത്. ലോകത്തിലെ സമ്പത്തും സകലരാജ്യവുമൊക്കെ, ചെകുത്താന്‍ വാഗ്ദാനം നല്‍കി നോക്കിയിരുന്നു. സാത്താനേ ദൂരെപ്പോ എന്ന് ഈശൊ പറഞ്ഞത് കേള്‍ക്കാതിരുന്ന്, കര്‍ത്താവിനെ വീണ്ടും പ്രലോഭിപ്പിച്ചിരുന്നെങ്കിൽ എന്തായേനെ ആവോ. അവസാനകൈ ആയി സാത്താന്‍ നീട്ടാനിടയുള്ളത് എന്താവാം? അധികാരത്തിലും കഴിവിനെ ചോദ്യം ചെയ്യലിലുമൊക്കെ വീഴാത്തവരെ വീഴ്ത്താന്‍ ചെകുത്താന്‍ മിക്കവാറും ഉപയോഗിക്കുക, പെണ്ണിനെയാവും. ഒരു തവണ മൂന്നിലേറെ പ്രലോഭനങ്ങള്‍ പാടില്ലാത്തതുകൊണ്ടാണോ അതോ അതിലേറെ താങ്ങാന്‍ പറ്റാതെ വരുമെന്നതുകൊണ്ടാണോ അതോ ഉണ്ടാകാനിടയുള്ള സ്ത്രീപ്രലോഭനത്തീന്ന് ഒഴിവാകാനാണോ ആവോ, കര്‍ത്താവീശോ സാത്താനോട് ദൂരെപ്പോകാന്‍ ആക്രോശിച്ചത് എന്ന് ശകലംനേരം ചിന്തിക്കാവുന്നതാണ്.

സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Thursday, March 12, 2009
രാഹുല്‍ഗാന്ധി മഹാശ്ചരൃം;
രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് ചിലര്‍ക്ക് പൂതി. മണിയടിമാത്രം പണിയായിട്ട് നടക്കുന്നവരേ ഇങ്ങനത്തെ പൂതി പറയൂ . റോള്‍ഡ്‌ഗോള്‍ഡല്ലാത്ത മന്‍മോഹന്‍സിങ്ങിനേയും പ്രമുഖനായ പ്രണാബിനേയുംകാള്‍ രാഹുല്‍ഗാന്ധിക്ക് എന്താണ് മേന്‍മ? ഒരു സഹമന്ത്രിയായിട്ടുപോലും രാഹുല്‍ കഴിവ് തെളിയിച്ചിട്ടില്ല. നടപ്പാക്കാന്‍ ഒരു ഉത്തരവാദിത്വവും ഇല്ലാത്തപ്പോള്‍പ്പറയുന്ന കാര്യങ്ങള്‍വച്ച്, ജനത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന സ്ഥാനങ്ങളിലേക്ക് ആരേയും ഉന്തിക്കേറ്റരുത്. ഒരു മന്ത്രിപോലും ആയിട്ടിരുന്നില്ലാത്ത അച്യുതാനന്ദനെ, മുന്‍പ് പറഞ്ഞുനടന്നത് കേട്ടൊക്കെ മുഖ്യമന്ത്രിയാക്കീട്ട്, വളരെ പെട്ടെന്നുതന്നെ കേരളം കണ്ട ('ഭരിച്ച' എന്ന വാക്ക് മനപ്പൂര്‍വ്വം ഉപയോഗിക്കാത്തതാണ്) ഏറ്റവും മോശം മുഖ്യമന്ത്രി എന്നപേര് നേടിയെടുത്ത അനുഭവമൊക്കെ നമുക്കുള്ളതല്ലേ? രാഹുലിനെ, വെറും മന്ത്രിയല്ല, പ്രധാനമന്ത്രി ആക്കണമെന്ന് പറയുന്നവര്‍, രാജ്യത്തിനും കോണ്‍ഗ്രസ്സിനും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരല്ല. കുടുംബഭരണമെന്ന കുറ്റം ഈ തിരഞ്ഞെടുപ്പിലും പറയിക്കാനുതകുമിത്. അദ്വാനി അതീയിടെ പറഞ്ഞും കഴിഞ്ഞു. എന്നാല്‍ അദ്വാനീടെ ഭരണകാലത്ത്, മകള്‍ പ്രതിഭാഅദ്വാനിയെ ഡിഡിന്യൂസില്‍ കാണാത്ത ദിവസം ഇല്ലായിരുന്നു. അദ്വാനിയെ ഓർമ്മിപ്പിക്കുന്ന മുഖവുമായി, ANIവക പ്രോഗ്രാമുകളും, ലോകപര്യടനവും ഒക്കെയായി, അവര്‍ ദൂരദര്‍ശനിലെ സ്ഥിരം താരമായിരുന്നത് പൊതുജനം മറക്കാറായിട്ടില്ല. ദേശീയതലത്തില്‍ എന്‍ ഡി എ ക്ക് കാര്യമായി കോൺഗ്രസ്സിനെ കുറ്റം പറയാനില്ലാത്തപ്പോഴാണ്, കോൺഗ്രസ്സിലെച്ചിലർതന്നെ രാഹുല്‍ഗാന്ധിയുടെ പേരില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഏതായാലും ഇപ്രാവശ്യം ബോഫോഴ്‌സ് എന്നാരും പറഞ്ഞ് കേട്ടില്ല. വാജ്‌പേയിഭരണം അഴിമതിയില്‍ 'shining'ആയിരുന്നല്ലോ. അധികാരത്തിന്റെ സുഖം അറിഞ്ഞവര്‍ അതിനായി എന്തും ചെയ്യും. അധികാരത്തിന്റെ കാര്യത്തില്‍ അദ്വാനിയും അച്യുതാനന്തനും അന്യരല്ല. UPAഭരണത്തിനെതിരേ കാര്യമായൊന്നും കുറ്റപ്പെടുത്താനില്ലാത്തതിനാല്‍ BJPക്കാര് ഇപ്രാവശ്യം തീവ്രഹിന്ദുത്വക്കാർഡ് ഇറക്കും. പ്രമോദ് മഹാജന്‍ -കൊലക്കേസ്സില്‍ പ്രതിയായ , മഹാജന്റെ
PAയുമായിരുന്ന സ്വന്തം സഹോദരന്‍ പറഞ്ഞത്, മഹാജന് 2000 കോടി രൂപയുണ്ടെന്നാണ്. എങ്കില്‍, സുഖ്‌റാമൊക്കെ എത്ര ചെറുറാം.
സന്ദര്‍ശകര്‍ ഇതുവരെ
PAയുമായിരുന്ന സ്വന്തം സഹോദരന്‍ പറഞ്ഞത്, മഹാജന് 2000 കോടി രൂപയുണ്ടെന്നാണ്. എങ്കില്‍, സുഖ്‌റാമൊക്കെ എത്ര ചെറുറാം.
സന്ദര്‍ശകര്‍ ഇതുവരെ
Friday, February 20, 2009
ആശ്വാസപ്പച്ച
അവശ്യമായതും അപ്രാപ്യമായതുമായ കാര്യങ്ങള്‍ നേടാൻ ദൈവത്തോട് പ്രാർഥിക്കുന്നവർ ഏറുകയാണ്. മന്ത്രിയെ നേരിട്ടുമുട്ടാന്‍ കഴിവില്ലാത്തവര്‍, പ്രാദേശികനേതാവുവഴി കാര്യം സാധിക്കുന്നതുപോലെ, അന്തോണീസുപുണ്യവാളനോ അയ്യപ്പസ്വാമിയോ ഒക്കെവഴിയാണ് മിക്കവരും ഉദ്ദിഷ്ടകാര്യം സാധിച്ചെടുക്കുന്നത്. ദൈവത്തില്‍ ആശ്രയിച്ചാലും നമ്മുടെ ആഗ്രഹങ്ങള്‍ എല്ലായ്പ്പോഴും സാധിച്ചുകിട്ടാറില്ല. എന്നാൽ, കാര്യം നേടിയാലും ഇല്ലെങ്കിലും, വിചാരിച്ചത് നേടാനാകാതെവരുമ്പോഴുള്ള തിരിച്ചടി സഹിക്കാൻ, ദൈവവിശ്വാസം വലിയ സഹായമാണ്. അവസ്ഥ മാറീല്ല എങ്കിലും അതില്‍ കഴിയുന്നതിന്റെ മാനസിക പ്രയാസം മാറിക്കിട്ടും. അക്കരെയെങ്കിലും പച്ചപ്പ് കാണാനുമാകും. 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Saturday, February 14, 2009
നേരത്തേ അറിയാഞ്ഞത്
ബെറ്റര്‍ ലേറ്റ് ദാന്‍ നെവെര്‍ എന്നൊരു ചൊല്ലുണ്ടല്ലോ. വിവാഹക്കാര്യത്തില്‍ ഇതേ പോലെ പറയാവുന്നത് , ബെറ്റര്‍ നെവെര്‍ ദാന്‍ ലേറ്റ് എന്നാണ്. 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Friday, February 6, 2009
ദുഃഖത്തിന്റെ ഗുരുത്വാകര്‍ഷണം
ഇരുട്ട് അഥവാ ഒന്നുമില്ലായ്മ ആണ് എല്ലാത്തിന്റേയും ആരംഭം. വെളിച്ചം ശാശ്വതമല്ല. ഇരുട്ടിന്റെ കേന്ദ്രത്തിലേക്ക് വെളിച്ചം എപ്പോഴും ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കും . വെളിച്ചത്തിന്റേയും ഒടുക്കം ഇരുട്ടാണ്. സന്തോഷവും ഇതുപോലാണ് . ഇരുളീന്നു വെളിച്ചത്തിലേക്ക് എന്നപോലെയാണ് ദു:ഖത്തിൽ നിന്ന് സുഖത്തിലേക്കുള്ള മാറ്റം. അറിഞ്ഞ സുഖത്തിനു പുന:രനുഭവത്തിൽ സുഖത കുറവ് തോന്നും. അതിനാലാവാം മനുഷ്യന് സുഖാസക്തി കൂടിക്കൊണ്ടേയിരിക്കുന്നത് . മെഴുകുതിരിപോലെ സ്വയം പ്രകാശിച്ച് നശിക്കുന്നതോ , ബള്‍ബ് പോലെ പുറമേനിന്നുള്ള ഊര്‍ജ്ജം കൊണ്ടുമാത്രം പ്രകാശിക്കുന്നതോ ആയ മനുഷ്യമനസ്സ് ഉണ്ട്. സുഖത്തിനോടുള്ള ആസക്തി പ്രകടമാണ്. എന്നാൽ സുഖം മാത്രമല്ല, ദുഃഖവും മനുഷ്യന് അനുഭവിക്കേണ്ടിവരുന്നു. പ്രകടം അല്ലെങ്കിലും ദുഃഖത്തിനോടും മനുഷ്യന് ആസക്തി ഉണ്ടോന്നു സംശയം. പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്ഥിതി ഇരുട്ടും, മനുഷ്യന്റെ അടിസ്ഥാനഭാവം ദുഃഖവും ആണ്. ഇരുട്ട് അഥവാ ഒന്നുമില്ലായ്മയാണ് എല്ലാത്തിന്റേയും അവസാനവും. 
സന്ദര്‍ശകര്‍ ഇതുവരെ
സന്ദര്‍ശകര്‍ ഇതുവരെ
Saturday, January 31, 2009
ഗ്യാസ് പ്രേമപാചകം
ഗ്യാസ് കമ്പനിവക പരസ്യം : cook food, serve love
കമന്റ് അടിക്കാവുന്നത് : cook food,
അത് കൊള്ളാത്തതിനാല്‍ serve love
സന്ദര്‍ശകര്‍ ഇതുവരെ
Saturday, January 24, 2009
വക്കീലുമാരുടെ നിര്‍വ്യാജവ്യാജം
വിവരാവകാശനിയമം പോലെ വളരെ ഗുണമുള്ളതാണ് CrPCയുടെ പുതിയ ഭേദഗതി. വക്കീലുമാരും പൊലീസുകാരും ഇതിനെതിരേ പ്രതിഷേധിക്കുന്നത് അവരുടെ വരുമാനവും പ്രാമാണ്യവും കുറയുമെന്നതിനാലാണ് . ഒരാള്‍ കുറ്റവാളിയാണെന്ന് വ്യക്തമായ തെളിവുണ്ടെങ്കില്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഇനിയായാലും അറസ്റ്റ് ചെയ്യാം. കാര്യമില്ലാതെ ഏഴുമണിക്കൂറിലേറെ കസ്റ്റഡിയില്‍ വയ്ക്കരുതെന്നത് ഗവര്‍മെന്റ്ജോലിക്കാര്‍ക്ക് ആശ്വാസമാണ്. വ്യാജമായ സ്ത്രീപീഢനക്കേസുകളിൽ പ്രതിയാകാനിടയാകുന്ന ഉദ്യോഗസ്ഥരെ, ഒരുദിവസത്തെ കസ്റ്റഡിമൂലം ജോലിയില്‍നിന്ന് സസ്പെന്‍ഷനാകുമെന്ന വാളിന്‍കീഴില്‍ നിറുത്തിപ്പേടിപ്പിക്കുന്ന, നിയമത്തിന്റെ ദു:രുപയോഗം
ഇനിയുണ്ടാകാതിരിക്കട്ടെ. കേരളത്തിലെ വനിതാക്കമ്മീഷനിലെ പരാതികളില്‍ എണ്‍പതുശതമാനവും വ്യാജപരാതിയാണ് എന്ന യാഥാർത്ഥ്യവും ഇതിനൊപ്പം ഓർക്കുക. ഏത് ചെകുത്താങ്കുട്ടിയുടേയും വ്യാജപ്പരാതി കിട്ടിയാല്‍ ഭർത്താവിന്റെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമെതിരെ, വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്ന IPC 498(എ) പ്രകാരം കേസെടുത്ത് കഷ്ടപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സ്ഥിതി ഇപ്പോഴുണ്ട്. ദു:സ്വാധീനത്തിന് വഴങ്ങാത്ത നല്ല മനുഷ്യര്‍ പൊലീസില്‍ ഉള്ളതുകൊണ്ടും ദൈവാധീനം കൊണ്ടുമാണ് ചിലരൊക്കെ വ്യാജപ്പരാതിമൂലം പൊലീസ്‌ലോക്കപ്പില്‍ ആകാതിരിക്കുന്നത്. ഭർത്താവിനനുകൂലമായി കുടുംബക്കോടതിയില്‍ നിന്ന് വിവാഹമോചനവിധി വന്നാലുടനെ, അതുവരെ പറഞ്ഞ് കേള്‍ക്കാത്ത വ്യാജകഥകള്‍ ഉണ്ടാക്കി സ്ത്രീപീഢനവും സ്ത്രീധനപീഢനവും ചേർത്ത് പൊലീസില്‍ ക്രിമിനൽക്കേസ് കൊടുക്കുന്നതാണ് ഇപ്പോഴുള്ളരീതി. ഇത്തരത്തിൽ കോടതിയിലെത്തുന്ന വ്യാജപീഢനകഥകള്‍ ഉണ്ടാക്കുന്നത് കഥാകാരന്മാരായ വക്കീലുമാരാണെന്നത് വക്കീലുമാർക്കുതന്നെ അറിയാവുന്നതാണ്. വലിയ പീഡനക്കേസുകളില്‍ നിന്ന് തലയൂരാന്‍ വലിയ നഷ്ടപരിഹാരത്തുകയ്ക്ക് വഴങ്ങാനാണ് അവര്‍ ഈപ്പണിചെയ്യുന്നത്. പെട്ടെന്ന് പൊലീസ് കസ്റ്റഡിയില്‍പ്പെടാതിരിക്കാനായി കുട്ടികളെപ്പോലും കൂടെക്കൂട്ടി ഓരോ രാത്രിയും ഓരോരോ സ്നേഹിതരുടെ വീടുകളില്‍ കഴിയേണ്ടിവന്നിട്ടുള്ളവരൊക്കെ ഈ നിയമഭേദഗതിക്കൊപ്പമുണ്ട്. കോടതിയില്‍ കേസെത്തുന്നതുവരെയുള്ളകാലത്ത്, പീഢനാരോപിതര് ആത്മഹത്യചെയ്യാത്തത് ആശ്രിതരായ വൃദ്ധമാതാപിതാക്കളെ ഓർത്തൊക്കെയാണ് . ക്രിമിനൽ സംഭവങ്ങൾ ഉണ്ടായാല്‍, മൂന്നുമാസത്തിനകം പരാതിപ്പെട്ടിരിക്കണം എന്ന നിയമഭേദഗതികൂടി ഉണ്ടായാല്‍, വ്യാജമായ സ്ത്രീപീഢനക്കേസുകൾ ഒട്ടൊക്കെ ഇല്ലാതാകും. കുറ്റം ചെയ്തതിന് വ്യക്തമായ തെളിവ് പൊലീസിനുണ്ടെങ്കില്‍ പുതിയ ഭേദഗതിയനുസരിച്ചും പ്രതിയെ അറസ്റ്റുചെയ്യാമെന്നതിനാല്‍, ഭേദഗതിയെ എതിർക്കുന്നത് സമൂഹനന്‍മയ്ക്ക് വേണ്ടിയല്ല, "കഷ്ടകാലം മൂലം" കേസില്‍പ്പെടുന്നവരെ സഹായിക്കാനുമല്ല, സ്വന്തം വരുമാനം കുറയുമെന്നത് കൊണ്ടുമാത്രമാണ് .
സന്ദര്‍ശകര്‍ ഇതുവരെ
ഇനിയുണ്ടാകാതിരിക്കട്ടെ. കേരളത്തിലെ വനിതാക്കമ്മീഷനിലെ പരാതികളില്‍ എണ്‍പതുശതമാനവും വ്യാജപരാതിയാണ് എന്ന യാഥാർത്ഥ്യവും ഇതിനൊപ്പം ഓർക്കുക. ഏത് ചെകുത്താങ്കുട്ടിയുടേയും വ്യാജപ്പരാതി കിട്ടിയാല്‍ ഭർത്താവിന്റെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമെതിരെ, വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്ന IPC 498(എ) പ്രകാരം കേസെടുത്ത് കഷ്ടപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സ്ഥിതി ഇപ്പോഴുണ്ട്. ദു:സ്വാധീനത്തിന് വഴങ്ങാത്ത നല്ല മനുഷ്യര്‍ പൊലീസില്‍ ഉള്ളതുകൊണ്ടും ദൈവാധീനം കൊണ്ടുമാണ് ചിലരൊക്കെ വ്യാജപ്പരാതിമൂലം പൊലീസ്‌ലോക്കപ്പില്‍ ആകാതിരിക്കുന്നത്. ഭർത്താവിനനുകൂലമായി കുടുംബക്കോടതിയില്‍ നിന്ന് വിവാഹമോചനവിധി വന്നാലുടനെ, അതുവരെ പറഞ്ഞ് കേള്‍ക്കാത്ത വ്യാജകഥകള്‍ ഉണ്ടാക്കി സ്ത്രീപീഢനവും സ്ത്രീധനപീഢനവും ചേർത്ത് പൊലീസില്‍ ക്രിമിനൽക്കേസ് കൊടുക്കുന്നതാണ് ഇപ്പോഴുള്ളരീതി. ഇത്തരത്തിൽ കോടതിയിലെത്തുന്ന വ്യാജപീഢനകഥകള്‍ ഉണ്ടാക്കുന്നത് കഥാകാരന്മാരായ വക്കീലുമാരാണെന്നത് വക്കീലുമാർക്കുതന്നെ അറിയാവുന്നതാണ്. വലിയ പീഡനക്കേസുകളില്‍ നിന്ന് തലയൂരാന്‍ വലിയ നഷ്ടപരിഹാരത്തുകയ്ക്ക് വഴങ്ങാനാണ് അവര്‍ ഈപ്പണിചെയ്യുന്നത്. പെട്ടെന്ന് പൊലീസ് കസ്റ്റഡിയില്‍പ്പെടാതിരിക്കാനായി കുട്ടികളെപ്പോലും കൂടെക്കൂട്ടി ഓരോ രാത്രിയും ഓരോരോ സ്നേഹിതരുടെ വീടുകളില്‍ കഴിയേണ്ടിവന്നിട്ടുള്ളവരൊക്കെ ഈ നിയമഭേദഗതിക്കൊപ്പമുണ്ട്. കോടതിയില്‍ കേസെത്തുന്നതുവരെയുള്ളകാലത്ത്, പീഢനാരോപിതര് ആത്മഹത്യചെയ്യാത്തത് ആശ്രിതരായ വൃദ്ധമാതാപിതാക്കളെ ഓർത്തൊക്കെയാണ് . ക്രിമിനൽ സംഭവങ്ങൾ ഉണ്ടായാല്‍, മൂന്നുമാസത്തിനകം പരാതിപ്പെട്ടിരിക്കണം എന്ന നിയമഭേദഗതികൂടി ഉണ്ടായാല്‍, വ്യാജമായ സ്ത്രീപീഢനക്കേസുകൾ ഒട്ടൊക്കെ ഇല്ലാതാകും. കുറ്റം ചെയ്തതിന് വ്യക്തമായ തെളിവ് പൊലീസിനുണ്ടെങ്കില്‍ പുതിയ ഭേദഗതിയനുസരിച്ചും പ്രതിയെ അറസ്റ്റുചെയ്യാമെന്നതിനാല്‍, ഭേദഗതിയെ എതിർക്കുന്നത് സമൂഹനന്‍മയ്ക്ക് വേണ്ടിയല്ല, "കഷ്ടകാലം മൂലം" കേസില്‍പ്പെടുന്നവരെ സഹായിക്കാനുമല്ല, സ്വന്തം വരുമാനം കുറയുമെന്നത് കൊണ്ടുമാത്രമാണ് .
Friday, January 16, 2009
മനസ്സിലോടാത്ത സൈക്കിള്‍
ശാസ്ത്രമൊക്കെ വളരുന്നതിന് മുന്‍പേതന്നെ, ആകാശത്തുകൂടെ പറക്കുന്നതായും വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതായും മനുഷ്യന്‍ സങ്കല്‍പ്പത്തില്‍ കണ്ടിരുന്നു; കഥകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ആരുംതന്നെ മനസ്സില്‍പ്പോലും കാണാത്തതാണ് സൈക്കിള്‍സവാരി. രണ്ടുചക്രവും അതിനുനടുക്കൊരു സീറ്റും വച്ച്, കാലുകൊണ്ട് നിലത്ത് ചവിട്ടിത്തള്ളി സൈക്കിള്‍ ഉപയോഗിച്ചുതുടങ്ങിയ ആള്‍ പോലും അതിപ്പോഴത്തെപ്പോലെ പറ്റുമെന്ന് കരുതിക്കാണില്ല. രണ്ട് ടയറുകളുടെ ചെറിയൊരു ഭാഗം മാത്രം മണ്ണിൽത്തൊട്ടുള്ള സൈക്കിളിന്‍മേലുള്ളൊരു സവാരി, യഥാർത്ഥത്തിൽ ഒരത്ഭുതം തന്നെയല്ലേ. ജീവിതത്തില്‍ ചില കാര്യങ്ങള്‍ ഇങ്ങനെയാണ്, ആലോചിച്ച് കണ്ടുപിടിക്കാനാവില്ല; എന്നാല്‍ അവ അനുഭവവേദ്യമാണുതാനും 
Free Counterസന്ദര്‍ശകര്‍ ഇതുവരെ
Free Counterസന്ദര്‍ശകര്‍ ഇതുവരെ
Sunday, December 28, 2008
ആത്മാവിനുള്ളത് ആത്മാവിനും;...
ഭൂലോകത്ത് 2008 എന്ന വര്‍ഷംകൂടി കൊഴിഞ്ഞ് കഴിഞ്ഞുപോകുന്നു. പൂക്കലും കായ്ക്കലും കൊഴിയലുമൊക്കെ തലേക്കേറി നരപ്പിച്ചുതുടങ്ങുമ്പോഴാണ്, ഭൂമി പരന്നതായിട്ട് പലരും കാണുന്നത്. എല്ലാ മതക്കാരുംതന്നെ, ഭൂമിയിലെ മനുഷ്യന്റെ ജീവിതാന്ത്യം, ആ ജീവന്റെ അവസാനമായിക്കാണുന്നില്ല. അതിനാല്‍ത്തന്നെ അവസാനിക്കാത്തതിനേക്കുറിച്ചോര്‍ത്ത് വ്യസനിക്കേണ്ടതുമില്ല. എന്നാല്‍ കേരളത്തില്‍, ഒരാളുടെ ജീവിതാന്ത്യം അടുപ്പക്കാരെ കരയിക്കാതിരിക്കുന്നില്ല. യഥാർത്ഥത്തിൽ, ഇവിടത്തെ ജീവിതം കഴിഞ്ഞൊരാളെ ഓര്‍ത്ത് കരയേണ്ട കാര്യമേയില്ല. പകരം, അദ്ദേഹം നിത്യസന്തോഷത്തോടെ സ്വർഗ്ഗത്തിൽ ജീവിക്കാനല്ലേ ഭൂമിവിട്ടത് എന്നോര്‍ത്ത് സന്തോഷമായിട്ടിരിക്കാം. എന്നാല്‍ കേരളത്തിലെ ഏത് മരണവീട്ടില്‍നിന്നും കരച്ചിലിന്റെ ഒച്ചയേ കേള്‍ക്കാറുള്ളു. മരിച്ചയാള്‍ സ്വര്‍ഗത്തില്‍ പോകുന്നവകയില്‍ സന്തോഷിക്കയാണ് വേണ്ടതെന്ന് കരയുന്നവര്‍ക്ക് അറിയാത്തതല്ല. എന്നാൽ, പരേതന്റെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പോയിരിക്കാന്‍ ഒരിടയുമില്ല എന്നറിയുന്നവര്‍, കരഞ്ഞുപോകുന്നതില്‍ കുറ്റം പറയാനുമില്ല.
സന്ദര്‍ശകര്‍ ഇതുവരെ
Wednesday, December 24, 2008
പുളിയന്‍ സമാധാനം
ലോകത്ത് ഒന്നും വെറുതേ കിട്ടില്ല. ദൈവംതമ്പുരാനോട് പോലും മുട്ടിപ്പായി അപേക്ഷിച്ചാലേ കനിവ് കിട്ടൂ. ഈശോ പിറന്നപ്പോള്‍ മാലാഖമാര്‍ മൊഴിഞ്ഞ, "സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം" എന്നത് ഓര്‍ത്താല്‍പ്പിന്നെ, മനസ്സമാധാനമില്ലായ്മയ്ക്ക് കാരണം വേറെ തിരയേണ്ട. സന്‍മനസ്സുള്ളവര്‍ക്കാണ് ദൈവംതമ്പുരാന്‍ സമാധാനം ഉദ്ദേശിക്കുന്നത്. സമാധാനമില്ലായ്മയ്ക്ക് വേറാരേയും കുറ്റം പറയേണ്ടാന്ന് ചുരുക്കം.
സന്ദര്‍ശകര്‍ ഇതുവരെ
Monday, December 22, 2008
അവകാശപ്പെടാനുള്ള വിവരം
സ്വതന്ത്രഭാരതത്തിലെ ജനങ്ങള്‍ക്ക് ലഭിച്ച ഏറ്റവും ശക്തവും ജനാധികാരപ്രദവുമായ നിയമമാണ് വിവരാവകാശനിയമം. കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ ഗവണ്മെന്റ് ആണിത് ഉണ്ടാക്കിയത് എന്നതിനാലാണ് 'സംസ്കാരനായകര്‍' ഇതിനെപ്പറ്റി മിണ്ടാത്തതും ഉള്ളതായി ഭാവിക്കാത്തതും.
സന്ദര്‍ശകര്‍ ഇതുവരെ
Sunday, December 7, 2008
മെല്ലെയും മെല്ലേയും
"ഒരുകുടന്നനിലാവിണ്റ്റെ കുളിരുകോരി നെറുകയില്‍ അരുമയായ് കുടഞ്ഞ" പോലുള്ള രണ്ടുസിനിമാപ്പാട്ടുകള്‍ ആരംഭിക്കുന്നത് 'മെല്ലെ'യിലാണ്. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ, അല്ലിയാമ്പല്‍ പൂവിനെത്തൊട്ടുണര്‍ത്തീ എന്നു തുടങ്ങുന്ന പാട്ടാണതിലൊന്ന്. സിനിമാപ്പാട്ടിണ്റ്റെ പരിചിതമായ രീതികളില്‍നിന്ന് വ്യത്യസ്ഥവും വളരെയേറെ ഗ്രാമീണ്യമായ ഈണവുമുള്ള ഈപ്പാട്ട് ശ്രീ ജോണ്‍സണ്റ്റെ സ്രുഷ്ടിയായി, ഒരുമിന്നാമിനുങ്ങിണ്റ്റെ നുറുങ്ങുവെട്ടമെന്ന ചിത്രത്തിലേതാണ്. ഈണത്തിന് സുഗന്ധം ചേര്‍ക്കുന്ന സരളമായ ഓര്‍ക്കസ്ട്രേഷന്‍ ഉടുപ്പിച്ച്, ശാലീനയായ ഒരു സുന്ദരിപ്പാട്ടാക്കി ജോണ്‍സണിതിനെ. "ആരോരുമറിയാതൊരാത്മാവിന്‍ തുടിപ്പ്" ഉണര്‍ത്തി ആലോലന്രുത്തമാട്ടാന്‍ സരസമലയാളിക്കൊപ്പം എന്നെന്നും ഈപ്പാട്ടുണ്ടാകും. കവിതയ്ക്കും ലളിതഗാനത്തിനും സിനിമാപ്പാട്ടിനും ഇടയിലെവിടെയോ ഉള്ള, നറുമലയാളിത്തം നിറഞ്ഞുനില്‍ക്കുന്ന , ജോണ്‍സണ്റ്റെ മാസ്മരികപ്പാട്ടുകളിലൊന്നാണിത്. ഓടക്കുഴലും വയലിനും യേശുദാസും ജോണ്‍സണ്റ്റെ താലന്തും ചേര്‍ന്ന്, തുമ്പപ്പൂപോലൊരു പാട്ട് നമുക്കു നല്‍കി. നാടോടുന്ന മലയാളീടെ മനസ്സീന്നോടാത്ത മലയാളിത്തത്തെ മഞ്ഞിളവെയിലത്തെ ബാഷ്പ്പദീപ്തമാക്കുന്ന കഴിവ് ജോണ്‍സണ്‍മാഷിണ്റ്റെ പാട്ടുകള്‍ക്കുണ്ട്. മിന്നാമിനുങ്ങിണ്റ്റെ നുറുങ്ങുവെട്ടതിലേതന്നെ, പൂവേണം പൂപ്പടവേണം എന്നാരംഭിക്കുന്ന പാട്ടിണ്റ്റെ തുടക്കത്തിലെ ഓടക്കുഴല്‍വിളി കേള്‍ക്കുമ്പോഴേ ഓണക്കാലമിങ്ങ് ഓര്‍മ്മയിലെത്തും. മലയാളത്തിലെ മറ്റൊരു സംഗീതസംവിധായകരും പ്രകടിപ്പിച്ചിട്ടില്ലാത്തൊരു കഴിവാണിത്. സംഗീതസംവിധായകര്‍ എല്ലാവരുംതന്നെ ഗായകരുമായിരിക്കും. എന്നാല്‍ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡും കിട്ടിയ സംഗീതസംവിധായകന്‍, കേരളത്തില്‍ എം.ജയചന്ദ്രനെപ്പോലെ മറ്റാരുമില്ല. നോട്ടം എന്ന ചിത്രത്തിലെ മെല്ലെ,മെല്ലേ,മെല്ലെയാണീയാത്ര എന്ന പാട്ടിലൂടെ, നല്ലൊരു സംഗീതസംവിധായകനും ഗായകനും, രണ്ടുതോണിയിലല്ലാതെ മലയാളീടെ നിളാമനസ്സില്‍ വളരെക്കാലം ഒഴുകിക്കൊണ്ടിരിക്കും. ഒന്നിനി ശ്രുതിതാഴ്ത്തിപ്പാടുക പൂങ്കുയിലേ എന്നാരംഭിക്കുന്ന, ദൂരദര്‍ശണ്റ്റെ ഒരു ലളിതഗാനത്തിണ്റ്റെ സംഗീതസംവിധായകനും എം.ജയചന്ദ്രനാണ്. (പ്രശസ്തനായശേഷം, എം.ജയചന്ദ്രണ്റ്റെ ഇണ്റ്ററ്‍വ്യൂ ദൂരദര്‍ശനില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിലേറെ അറ്‍ഹതയുള്ള ജോണ്‍സണ്റ്റേയോ രവീന്ദ്രന്‍മാഷിണ്റ്റേയോ ഇണ്റ്ററ്‍വ്യൂ ദൂരദര്‍ശന്‍ സ്വന്തമായി ഉണ്ടാക്കീട്ടില്ല). പുരുഷണ്റ്റെ വയറ്റിലൂടെ അവണ്റ്റെ ഹ്രുദയത്തിലേക്ക് പ്രവേശിക്കാമെന്നുണ്ടല്ലോ. എന്നാല്‍ ആരുടെയും ചെവിയിലൂടെ അവരുടെ മനസ്സിലേയ്ക്ക് പ്രവേശിക്കുന്നതാണ്, സംഗീതവും അക്കൂടെ സംഗീതസംവിധായകരും.
സന്ദര്‍ശകര്‍ ഇതുവരെ
Sunday, November 30, 2008
പ്രക്രുതിവിരുദ്ധ സമാനചിന്ത
ഒരുകാര്യത്തിലും തുല്ല്യരല്ലാത്ത, സ്ത്രീയും പുരുഷനും തുല്ല്യരാണെന്ന് പറയുന്നതുതന്നെ പ്രക്രുതിവിരുദ്ധമാണ്. ഈലോകത്തിലേയും പരലോകത്തിലേയും ഏതുകാര്യം നോക്കിയാലും, പ്രസവക്കാര്യത്തിലല്ലാതെ മറ്റെന്തുകാര്യത്തിലാണ് പുരുഷനേക്കാള്‍ സ്ത്രീകള്‍ മെച്ചം? ലോകത്തിലെ ഏറ്റവും നല്ല പാചകക്കാര്‍ പോലും ആണുങ്ങളാണ്. നല്ലപിതാവ് വളര്‍ത്താത്തവരാകാം പുരുഷവിദ്വേഷികളാകുന്നത്. കുടിച്ച്‌കൂത്താടി, കുടുംബം നോക്കാതെ നടക്കുന്ന പിതാവിണ്റ്റെ പെണ്‍മക്കള്‍ പുരുഷവിദ്വേഷികളാകുന്നതാകാം. അതവരും മനസ്സിലാക്കട്ടെ.
Sunday, November 23, 2008
CBI v/s CBCI
അഭയക്കേസില്‍ രണ്ട് കത്തോലിക്ക വൈദികരേയും ഒരു കന്യാസ്ത്രീയേയും സിബിഐ കസ്റ്റഡിയിലേക്ക് കോടതി വിട്ടുകൊടുത്തിരിക്കുകയാണല്ലോ. സിബിഐയ്ക്കുമുന്‍പ്, കേസന്വേഷിച്ച പൊലീസുകാര്‍ തെളിവ് നശിപ്പിച്ചെന്ന് സിബിഐ പറയുന്ന കേസാണിത്. അത്തരമൊരു കേസില്‍, പുതിയരീതിയായ നാര്‍ക്കൊ അനാലിസിസിനുമൊക്കെ ശേഷമുള്ള ഇപ്പോഴത്തെ അറസ്റ്റില്‍, കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡ്യ എന്ന CBCI, പ്രതികരണങ്ങളും പ്രസ്താവനകളുമായി തുടരുന്നത് ശരിയല്ല. ഈക്കേസ് തെളിയാതിരിക്കാന്‍ ശക്തമായപ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും തോന്നുന്ന സാഹചര്യത്തില്‍, അത് ചെയ്യുന്നത് തങ്ങളാണെന്ന ധ്വനിയുണ്ടാക്കുന്നതാണ് CBCIയുടെ പ്രതികരണങ്ങള്‍. ഇത് ഇനിയെങ്കിലും നിറുത്തണമെന്ന് സാധാരണക്കാരായ കത്തോലിക്കര്‍ക്കുണ്ട്. ആധുനികകാലത്ത് തെറ്റുചെയ്യാതെ ജീവിക്കുകയെന്നത് എല്ലാവര്‍ക്കും കടുത്ത വെല്ലുവിളിയാണ്. ആരായാലും അതില്‍ വീണുപോയെന്നത് വലിയ വീഴ്ച്ചയായി കാണേണ്ടതില്ല. നല്ല നേതുത്വഗുണവും നല്ല പൊതുവിജ്ഞാനവുമൊക്കെയുള്ളവരാണ് ലത്തീന്‍കത്തോലിക്ക അച്ചന്‍മാര്‍. എന്നാലും, അച്ചനും കന്യാസ്ത്രീയുമെല്ലാം മനുഷ്യരുമാണല്ലോ. ആലുവയിലെ ഒരാശുപത്രീലെ കന്യാസ്ത്രീയുടെ സഭ്യേതരമായ പെരുമാറ്റം ഉള്ള മൊബൈല്‍ഫോണ്‍ക്ളിപ്പ് മിക്കവരും കണ്ടിട്ടുണ്ടാകുമല്ലോ. തെറ്റ് അവര്‍ക്കും പറ്റാം എന്നതിന് തെളിഞ്ഞ തെളിവാണത്. ചിലര്‍ പറയുന്നുണ്ട്, ഇവര്‍ക്ക് വിവാഹത്തിന് അനുവാദം കൊടുത്താല്‍ ഇങ്ങനൊക്കെ ഉണ്ടാകില്ലെന്ന്. എന്നാല്‍, വിവാഹത്തിന് അനുവാദമുള്ള യാക്കോബായ അച്ചനും വാണിഭക്കേസില്‍ പിടിക്കപ്പെട്ടിട്ടുള്ളത് ഈ വാദത്തിന് എതിരേ പറയാവുന്ന ന്യായമാണ്. ഏതു തെറ്റില്‍നിന്നും പശ്ചാത്തപിച്ച് വിമുക്തമാകാവുന്നതാണ്. ചിലപ്പോള്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുമുണ്ട്. യേശുക്രിസ്തുതന്നെ ഒരുദാഹരണം. നാട്ടിലെ നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്നത് ക്രിസ്തീയരീതിയാണ്. നിയമം നിയമത്തിണ്റ്റെ വഴിയ്ക്ക് നീങ്ങട്ടെ. അതിനാല്‍ CBIക്ക്, CBCI ഇടംകോലിടാതിരിക്കുക.
Wednesday, November 12, 2008
ഈശോയ്ക്ക് ഇല്ലാഞ്ഞ കുരിശ്
കേരളത്തില്‍ മുസ്ളീംബഹുഭാര്യാത്വവും വിവാഹമോചനവും നിയന്ത്രിക്കാന്‍ നിയമം ഉണ്ടാവുകയാണ്. മൂന്നുപ്രാവശ്യം തലാക്ക് എന്നുപറഞ്ഞാല്‍ വിവാഹമോചനം ആയി എന്ന രീതി തെറ്റുതന്നെയാണ്. ആ ഒരു രീതി ഉണ്ടായതുകൊണ്ടാകാം പര്‍ദ്ദയിട്ടവരെ കാണാനാകുന്നതും. പര്‍ദ്ദയിടണം എന്ന് ഭര്‍ത്താവുപറഞ്ഞാല്‍, അത് മുസ്ളിം ഭാര്യക്ക് അനുസരിക്കാതിരിക്കാന്‍ ആവില്ലായിരിക്കും. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് വിവാഹമോചനം, "സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയേക്കാളും ഇടുങ്ങിയതും ദുര്‍ഘടവുമാണ്". അതിനാലൊക്കെ ഇന്ന് ഒരു ക്രിസ്ത്യാനിഭര്‍ത്താവ് ഭാര്യയോട്, ചട്ടയും മുണ്ടും ധരിക്കണമെന്ന് പറഞ്ഞാല്‍, അതൊട്ട് നടക്കേമില്ല, ഭര്‍ത്താവ് സ്ത്രീപീഡനത്തിന് കേസിലാവുകയും ചെയ്യും. യേശു ഒരിക്കല്‍ പറഞ്ഞു, ദൈവം ചേര്‍ത്തത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന്. മറ്റു പല കാര്യത്തിലും കര്‍ത്താവിണ്റ്റെ വാക്കുകളീന്ന് സഭാനേത്രുത്വം മാറിപ്പോയിട്ടുണ്ടെങ്കിലും വിവാഹമോചനക്കാര്യത്തില്‍ കടുത്ത രീതിയാണുള്ളത്. നിണ്റ്റെ കുരിശും എടുത്ത് പിറകേവരാന്‍, കര്‍ത്താവ് പറഞ്ഞത് ഓര്‍ത്തിട്ടുമായിരിക്കും ഇത്രക്ക് കടുമ്പിടുത്തം. കുരിശായ ഭാര്യയെ ഉപേക്ഷിക്കാതിരിക്കാന്‍ സഭ നോക്കണമെന്നാവാം. എന്നാല്‍ നെയ്യാറ്റിന്‍കരയിലെ ബിഷഫൌസ് ആക്രമണക്കേസില്‍, നിയമപ്രകാരം കാര്യം നടക്കട്ടെ എന്ന് സഭ വിചാരിക്കാതെ, റോഡ് തടയലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റുമാര്‍ച്ചുമൊക്കെ നടത്തിയപ്പോള്‍, കര്‍ത്താവു പറഞ്ഞ, ഒരുകരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കണമെന്നത്, സൌകര്യപൂര്‍വ്വം മറന്നു. മോശയുടെ കാലത്ത്, കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന നിയമമായിരുന്നു. മോശയ്ക്ക് 1500 വര്‍ഷങ്ങള്‍ക്കുശേഷം വന്ന യേശു അതപ്പാടെ മാറ്റി. അടിക്കുന്നവന് രണ്ടുകരണവും കാട്ടിക്കൊടുക്കാനും സഹോദരനോട് (ഭാര്യയോടല്ല) ഏഴല്ല എഴുനൂറ് പ്രാവശ്യം ക്ഷമിക്കാനും പഠിപ്പിച്ചു. ദൈവംതമ്പുരാന്‍തന്നെ നിയമങ്ങള്‍ പുതുക്കുന്നതിന് തെളിവാണല്ലോ മോശയുടെ നിയമങ്ങള്‍ ഈശൊ തിരുത്തിയത്. ഇപ്പോള്‍ ക്രിസ്തുവിനുശേഷം 2000 വര്‍ഷം കഴിഞ്ഞതിനാല്‍ മാറ്റങ്ങള്‍ ക്രിസ്ത്യന്‍ വിവാഹമോചന നിയമങ്ങളിലുമാകാം. നല്ല സ്വഭാവവും ശീലങ്ങളുമുള്ള പെണ്‍കുട്ടിയെ കണ്ടുപിടിച്ച് ഭാര്യയാക്കാന്‍ കഴിയാതെ പോയ, കഴിവില്ലാതെ പോയവന്, ആത്തെറ്റിണ്റ്റെ ശിക്ഷ ജീവിതാവസാനം വരെ നല്‍കുന്നത് ക്രൂരതയാണ്. ഏതു തെറ്റും തിരുത്തണമെന്ന് പറയുന്നവര്‍, തെറ്റായിക്കെട്ടിപ്പോയതും തിരുത്താന്‍ അനുവദിക്കണം. കാശും സ്വാധീനവും ഉള്ളവര്‍ക്ക് ഇപ്പോഴും ഇതിന് കഴിയുന്നുണ്ടെങ്കിലും അല്ലാത്തവരുടെ കാര്യം കഷ്ടമാണ്.
Friday, October 31, 2008
ട്വണ്റ്റി20 യ്ക്ക് സംഗീതസംവിധായകനില്ലേ ?
ക്രിക്കറ്റ്‌കളിയ്ക്ക് പാട്ടുകാരോ സംഗീതസംവിധായകരോ ആവശ്യമില്ല. എന്നാല്‍ സിനിമാക്കളിയുടെ കാര്യം അങ്ങനല്ലാന്നാണ് വിചാരിച്ചിരുന്നത്. ഈ വിചാരം തെറ്റാണെന്നാണ് ട്വണ്റ്റി 20 എന്ന സിനിമയുടെ ഓഡിയോസിഡി വക പരസ്യം വായിച്ചപ്പോള്‍ മനസ്സിലായത്. ഇനി 'കാര്യത്തീന്ന്' പോകാം. നിങ്ങള്‍ക്ക് എത്ര സിനിമാപ്പാട്ടുകള്‍ അറിയാമെന്ന് നോക്കീട്ടുണ്ടോ. മുഴുവനുമറിയില്ലെങ്കിലും മലയാളസിനിമയിലെ കുറേപ്പാട്ടുകളുടെ വരികള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അറിയുമായിരിക്കും. ഇനി മലയാളത്തിലെ എത്ര കവിതകള്‍ നിങ്ങള്‍ക്ക് അറിയാമെന്ന് നോക്കൂ. അറിയാവുന്ന കവിതകളുടെ എണ്ണം, ബഹുഭൂരിപക്ഷംപേര്‍ക്കും ഒരുകയ്യിലെ വിരലുകളുടെ എണ്ണം പോലും ഉണ്ടാകില്ല. എന്നാല്‍ സിനിമാപ്പാട്ടുകളുടെ കാര്യം അങ്ങനെ അല്ലല്ലോ. സിനിമ കാണാത്തവര്‍ക്കും പാട്ടറിയാമെന്നത്, കവിതയുടേതുപോലല്ലാത്ത, സിനിമാപ്പാട്ടിണ്റ്റെ വ്യത്യസ്തങ്ങളായ ഈണങ്ങള്‍ മൂലമാണ്. ഒരു സിനിമയില്‍ ശരാശരി രണ്ട് പാട്ടുവച്ചു കണക്കാക്കിയാലും മലയാളത്തില്‍ ആറായിരം പാട്ടോളം ഉണ്ട്. ഇവയില്‍ ചുരുക്കത്തിനേ ഒരേ ഈണം വന്നിട്ടുള്ളു. ഇവയ്ക്കൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമായ ഈണം നല്‍കുന്നത് സംഗീതസംവിധായകരാണ്. ഇനി എപ്പോഴെങ്കിലും, പുതിയ സിനിമയുടെ പാട്ടിണ്റ്റെ വരികള്‍ വായിക്കാന്‍ കിട്ടുമ്പോഴും അതിനുശേഷം അത് സിനിമാപ്പാട്ടായിക്കേള്‍ക്കാന്‍ ഇടവരുമ്പോഴും ഇക്കാര്യമൊന്ന് ശ്രദ്ധിക്കുക. അപ്പോള്‍ മനസ്സിലാകും, സിനിമാപ്പാട്ടിണ്റ്റെ കാര്യത്തില്‍ സംഗീതസംവിധായകണ്റ്റെ പ്രാധാന്യം. കവിതാരൂപത്തില്‍ കയ്യില്‍ക്കിട്ടുന്ന വരികളെ അതുവരെ കേട്ടിട്ടില്ലാത്ത ഈണത്തില്‍ പാട്ടാക്കി മാറ്റുന്നത് സംഗീതസംവിധായകനാണ്. ഏതേത് സംഗീതോപകരണം എപ്പോഴൊക്കെ എങ്ങനൊക്കെ വായിയ്ക്കണമെന്ന് തീരുമാനിക്കുന്നതും അദ്ദേഹത്തിണ്റ്റെ കലാവിരുതാണ്. നാട്ടുകാരും മറുനാട്ടുകാരുമായ ഒട്ടേറെപ്പേര്‍ നമ്മുടെ സിനിമയ്ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. സംഗീതസംവിധായകരില്‍ മിക്കവരും നന്നായി പാടുന്നവരുമാണ്.സംഗീതസംവിധായകരെക്കുറിച്ച് മറ്റൊരിക്കല്‍ എഴുതാം. ഇപ്പോഴിത് എഴുതുന്നത്, മനോരമമ്യൂസിക് വക, ട്വണ്റ്റി 20 എന്ന സിനിമയുടെ ഓഡിയോസിഡിയുടെ പരസ്യം കണ്ടിട്ടാണ്. റണ്‍മഴ!!! എന്ന് തുടക്കം. താരങ്ങളുടെ പടമുണ്ട്. സംവിധായകന്‍ ജോഷി എന്നും പ്രൊഡൂസര്‍ ദിലീപെന്നും ഫോട്ടോസഹിതം ഉണ്ട്.റേഡിയോമാങ്കോയുടെ ലോഗോയും പ്രൊഡക്ഷന്‍കാരുടെ ലോഗോയുമുണ്ട്. ഓഡിയോസിഡിക്കൊപ്പം ചിത്രീകരണവിശേഷവുമൊക്കെയുള്ള വിസിഡി, ഫ്രീയായിക്കിട്ടുമെന്നും പരസ്യത്തിലുണ്ട്. ഇക്കാരണങ്ങളാല്‍ ഒന്നുമല്ലാതെതന്നെ ഗിന്നസ്ബുക്കില്‍ ഈപ്പരസ്യം ഇടം നേടിയേക്കും. കാരണം,ട്വണ്റ്റി 20 യുടെ ഓഡിയോസിഡിയുടെ പരസ്യത്തില്‍ ആപ്പടത്തിണ്റ്റെ സംഗീതസംവിധായകനാരെന്നോ പാട്ടുക്കാരാരെന്നോ ഇല്ല എന്നതാണ്. എന്തൊരു പുപ്പുതുമ!
Thursday, October 30, 2008
മലയാളസിനിമയിലെ നരനും നാരിയും
മലയാളസിനിമയിലെ അഭിനേതാക്കളില്‍പ്പലര്‍ക്കും ദേശീയഅവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ഭാഷാപരമായ അതിര് ഇല്ലായിരുന്നെങ്കില്‍, അവരില്‍ മിക്കവരും ദേശങ്ങള്‍വിട്ട് പ്രശസ്തരായേനെ. ജഗതി,നെടുമുടി,തിലകന്‍,ഇന്നസെണ്റ്റ് എന്നിവരിപ്പോഴും ദേശീയതലത്തില്‍ അറിയപ്പെടുന്നവരല്ല; ഇവരുടെ കഴിവുകള്‍ അത് അര്‍ഹിക്കുന്നുണ്ടെങ്കിലും. ഭരത് അവാര്‍ഡുകിട്ടിയ ഇപ്പോഴുള്ളവരില്‍ മമ്മൂട്ടിയെ ഇന്‍ഡ്യയറിയും.മോഹന്‍ലാലിനെ അത്രയ്ക്ക് അറിയില്ല. സുരേഷ്ഗോപിയെ തമിഴ്‌നാട് ഒഴികെ മറ്റെങ്ങും അറിയുമെന്നു തോന്നുന്നില്ല. അല്ലെങ്കിലും മലയാളസിനിമയിലെ ഒരു 'അത്ഭുതം'തന്നെയാണ് സുരേഷ്ഗോപീടെ ഭരത് അവാര്‍ഡ്. ഭാരതീയ ജനതാപ്പാര്‍ട്ടിവക ഭരണത്തില്‍, അനുഭാവികള്‍ക്കായി കുറേക്കാലം 'അവാര്‍ഡ്‌മേള'തന്നെ നടത്തുകയായിരുന്നല്ലോ. ആ വകയില്‍ കേരളത്തിനും ഒന്ന് വീണു. ഇപ്പോഴത്തെ സൂപ്പര്‍ നടന്‍മാര്‍ക്ക് ശേഷമുള്ള യുവനിരയില്‍, പ്രുത്വിരാജിനെയാണ് ഭാവിസൂപ്പറായി പ്രചരിപ്പിക്കപ്പെടുന്നത്. പ്രുത്വിരാജിപ്പോള്‍ മുന്‍നിരയില്‍ ഉണ്ടെങ്കിലും, സൂപ്പര്‍സ്റ്റാറായി വളരാനിടയില്ല. അതിനുള്ള അഭിനയകഴിവുകള്‍ ഇതുവരെ കാണാനായിട്ടില്ല;അവസരങ്ങള്‍ ഏറെ കിട്ടിയിട്ടും. പൊക്കിപ്പിടിക്കാന്‍ ആളുള്ളതുകൊണ്ടുമാത്രം ആരും ഉയരത്തിലേക്ക് പോയിട്ടേയിരിക്കില്ല. നല്ല കഴിവുള്ളവര്‍ വരുംവരയേ അവര്‍ക്ക് നിലയുള്ളു. മലയാളസിനിമയില്‍, അഭിനയശേഷിയും പൌരുഷവും ഉള്ള നരേന്‍ ആണ് സൂപ്പര്‍നടനായി ഉയര്‍ന്നുവരാനിടയുള്ളത്. നടിമാരില്‍ സംവ്രുതയാണ് ഉയര്‍ന്ന നിലയിലേക്ക് പോകാനുള്ള യോഗ്യതയുള്ളയാള്‍. നേരിയ ഭാവവ്യതിയാനങ്ങള്‍ പോലും സംവ്രുതയ്ക്ക് അനായാസേന പ്രകടിപ്പിക്കാനാവുന്നുണ്ട്. ഇക്കൂട്ടത്തിലെ മറ്റൊരാള്‍, ജ്യോതിര്‍മയി ആണ്. നമുക്കോരോരുത്തര്‍ക്കും തനതായ ഒരു സംഭാഷണരീതിയും ഭാവപ്രകടനരീതിയും ഉണ്ട്. അഭിനയിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കും ഇതുണ്ട്. എന്നാല്‍, ഏതുഡയലോഗ് കിട്ടിയാലും സ്വന്തം രീതിയില്‍ത്തന്നെ പറയുന്നവരെന്നാല്‍ അവര്‍ക്ക് അഭിനയശേഷി കുറവാണെന്നാണ് മനസ്സിലാക്കേണ്ടത്. ഒരുസംഭാഷണം,മണിയന്‍പിള്ളരാജു ഇങ്ങനയേ പറയൂ എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയുന്നത്, അവരുടെ കഴിവുകേട് മൂലമാണ്. ദ്വിലീപ് ഇല്ലാതെ മലയാളസിനിമയുടെ ഭാവി കാണാനാകില്ല. മറ്റാരുടേതുമല്ലാത്ത മേഖലകളിലാണ് ദ്വിലീപ് സ്ഥാനമുറപ്പിച്ചിട്ടുള്ളത്. മലയാളസിനിമയിലെ താരങ്ങളെ അറിയാത്ത ഒരാളെ കുഞ്ഞിക്കൂനന്‍ കാണിച്ചാല്‍,കുഞ്ഞിക്കൂനനിലെ രണ്ടുകഥാപാത്രവുമായത് ഒരാളാണെന്ന് പറയില്ല. ദ്വിലീപിണ്റ്റെ കഴിവുകളുടെ നല്ല പ്രകടനമാണത്.പ്രധാനകഥാപാത്രം തമാശക്കാരനായിപ്പോയതിനാല്‍ അതിലെ അഭിനയം നമ്മള്‍ കാര്യമാക്കീല്ല എന്നേയുള്ളു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്ന ഓഡിയോക്കാസറ്റിലൊക്കെ മാവേലിയായ ഇന്നസെണ്റ്റിണ്റ്റെ ശബ്ദം, ദ്വിലീപിണ്റ്റെ ശബ്ദമാണെന്ന് നമ്മളെത്രയോ കാലം കഴിഞ്ഞാണറിഞ്ഞത്. ദ്വിലീപിണ്റ്റെ ശബ്ദാഭിനയകഴിവിനും നല്ല ഉദാഹരണമാണത്. ശരീെരവലുപ്പത്തിണ്റ്റെ 'ചെറുപ്പമാണ്' ദ്വിലീപിനും ജ്യോതിര്‍മയിക്കും സൂപ്പറുകളായി വളരാന്‍ തടസ്സം. നായകനേയോ നായികയേയോ മാത്രം, നല്ലനടന്‍, നടി എന്നിവയ്ക്കായി പരിഗണിക്കുന്നരീതിയാലാണ്, അതിലേറെ നന്നായി അഭിനയിക്കുന്ന മറ്റുള്ളവര്‍ക്ക് അവാര്‍ഡ് കിട്ടാതെ പോകുന്നത്. എന്നാല്‍ നമ്മുടെ മിക്ക അവാര്‍ഡ് നിര്‍ണ്ണയവും, അഭിനയേതരഅളവുകള്‍ വച്ചുള്ളതാണ് എന്നതിനാല്‍, ഈ രീതി തുടരുന്നതാണ് ഭേദം. അല്ലെങ്കില്‍ ഏതെങ്കിലും രണ്ട് ഡയലോഗ് പറയാന്‍ കഴിഞ്ഞവരും, മുഖ്യധാരാപിന്‍വാതിലിലൂടെ അവാര്‍ഡ് നേടിയേനെ. നരേനും സംവ്രുതയും സ്വകാര്യജീവിതം ഒട്ടൊക്കെ ഉപേക്ഷിച്ച് സിനിമാഭിനയത്തിനായി താല്‍പ്പര്യപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍, മലയാളത്തിലെ ഒന്നാംനിര അഭിനയേതാക്കളായി മാറും .ഈ ആശ അവര്‍ക്കേറെ കാശുമേകും.
Saturday, October 25, 2008
ശ്രീലങ്കയും സ്വാതന്ത്ര്യമയക്കുമരുന്നും
വൈരുദ്ധ്യാത്മക ഭൌതികവാദം പോലത്തെ വാദമാണ്, ശ്രീലങ്കക്കാര്യത്തില്‍ ഭാരതത്തിണ്റ്റേത്. കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് കാശ്മീരുകാര്‍. അതിന് പാകിസ്ഥാന്‍ വക തോക്കിങ്കുഴലിലൂടെ പിന്തുണ. കാശ്മീരിലെ പ്രവര്‍ത്തനമൊക്കെ ഭീകരപ്രവര്‍ത്തനം എന്ന് നമ്മള്‍. എന്നാല്‍ ശ്രീലങ്കയില്‍ സ്വാതന്ത്ര്യം വേണമെന്നതിന് ഭീകരപ്രവര്‍ത്തനംതന്നെ നടത്തുന്ന തമിഴ്‌പുലികള്‍ക്ക് നമ്മുടെ പിന്തുണ. ഒരേ പ്രവ്രുത്തി, കശ്മീരില്‍ ഭീകരപ്രവര്‍ത്തനവും ശ്രീലങ്കയില്‍ സ്വാതന്ത്ര്യപ്രവര്‍ത്തനവും ആകുന്നതെങ്ങനെയാണ്? നമ്മുടെ ഈനയം ഇരട്ടത്താപ്പും തെറ്റുമാണ്. യഥാര്‍ത്ഥത്തില്‍ രണ്ടും ഭീകരപ്രവര്‍ത്തനം തന്നെ. ശ്രീലങ്കയില്‍ ത്മിഴ്‌പുലികള്‍ ചെയ്യുന്നത് സ്വാതന്ത്ര്യസമരമാണെന്ന് നമ്മള്‍ പറഞ്ഞാല്‍, കാശ്മീരിലേതും ഭീകരപ്രവര്‍ത്തനമല്ല, സ്വാതന്ത്ര്യസമരമാണെന്ന് നമുക്ക് സമ്മതിക്കേണ്ടിവരും. വേറൊരുത്തണ്റ്റെ സ്ഥലത്ത് വാടക്കയ്ക്ക് താമസിച്ച് കുറെനാള്‍ കഴിഞ്ഞ് ആവീട്,സ്വന്തം വീടാണെന്ന് പറഞ്ഞ് ഉടമസ്ഥനെ തോക്കുകാട്ടി ഭീഷണിപ്പെടുത്തുന്നതുപോലാണ്, ശ്രീലങ്കയിലെ തമിഴരുടെ കാര്യം. ഈ അന്യായത്തെ നമ്മള്‍ പിന്തുണക്കരുത്. എവിടെച്ചെന്നാലും സ്വന്തം രീതിയും ഗതിയുമൊക്കെ വേണമെന്ന് വാശിപിടിക്കുന്നവരാണ് തമിഴ്‌നാട്ടുകാര്‍. അത് നല്ല രീതിയല്ല എന്ന് അവര്‍ മനസ്സിലാക്കേണ്ടസമയം കഴിഞ്ഞുപോയിരിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവ് ഒറ്റമുണ്ടുചുറ്റിനടക്കാന്‍ തുടങ്ങിയത്, പണ്ട് മധുരയില്‍ക്കണ്ട തമിഴണ്റ്റെ വസ്ത്രഗതി കണ്ടിട്ടാണ്. നമ്മുടെ ഭാഗ്യത്തിനാണ് ഗാന്ധിജി, തമിഴ്‌നാടിണ്റ്റെ ഉള്‍പ്രദേശത്തേയ്ക്ക് പോകാഞ്ഞത്. പോയിരുന്നെങ്കില്‍ വസ്ത്രമിനിയും കുറഞ്ഞേനെ. സേതുസമുദ്രപദ്ധതി വന്നാല്‍, കടലിടുക്കിലെ തമിഴ്‌പുലികളുടെ സ്വൈര്യവിഹാരത്തിന് അറുതിവരും. അതിനാല്‍ അവരുടെ കുത്തിത്തിരുപ്പും, തമിഴ്‌നാടിന് ഒത്തിരി ഗുണംചെയ്യുന്ന ആ പദ്ധതിക്ക് എതിരേ ഉണ്ടെന്ന് ന്യായമായും കരുതാം. തോക്കുകാട്ടീം ബോമ്പുപൊട്ടിച്ചും ഏതുകാര്യമായാലും നേടാന്‍നോക്കുന്നത് മനുഷ്യമ്രുഗങ്ങളാണ്. പൊതുസമൂഹത്തിണ്റ്റെ നിലനില്‍പ്പിന് ദോഷമാകുന്നത്, വൈറസ്സോ കൊതുകോ പേപ്പട്ടിയോ ആയാല്‍, അവയെക്കൊല്ലുന്നത് ലോകനീതിയും രീതിയും ആണ്.അതില്‍നിന്ന്, ഭീകരപ്രവര്‍ത്തനവും കടുത്ത സാമൂഹ്യദ്രോഹപ്രവര്‍ത്തനമായ മയക്കുമരുന്ന് കടത്തല്‍ പോലും നടത്തുന്ന തമിഴ്‌പുലികളെ ഒഴിവാക്കാന്‍ നമ്മള്‍ പറയരുത്.
Thursday, October 23, 2008
ന്യൂനപക്ഷ എയ്ഡ്സ്
എയ്ഡ്‌സ്‌രോഗികളെ സമൂഹത്തീന്ന് ഒറ്റപ്പെടുത്തരുതെന്നും അടിച്ചുപൊളിച്ച് ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്നുമൊക്കെപ്പറയുന്ന പരസ്യങ്ങള്‍ റ്റിവിയിലും മറ്റും കണ്ടിട്ടുണ്ടാകുമല്ലോ. എയ്ഡ്‌സ് ചികില്‍സക്ക് ചെലവേറെയാണ്. എന്നാലത് പൂര്‍ണ്ണമായും ഗവണ്‍മെണ്റ്റ് വഹിക്കുകയാണ്. എന്നാല്‍ വേറെ അസുഖങ്ങളുടെ ചികിത്സക്കൊന്നിനും ഗവണ്‍മെണ്റ്റ് ഇങ്ങനെ സഹായിക്കുന്നുമില്ല. എയ്ഡ്‌സ്‌പിടിച്ച മിക്കവരും നല്ലനടപ്പുകാരൊന്നും അല്ലാന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും എന്താണിങ്ങനെയൊക്കെ ഗവര്‍മെണ്റ്റ് ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ. ഇനി വേറൊരു വശം നോക്കാം. എങ്ങനെയൊക്കയോ എയ്ഡ്‌സ് പിടിപെട്ട ഒരാള്‍ക്ക്, ജോലിക്ക് പോകാന്‍ പറ്റാതേയും വിലപിടിച്ച മരുന്ന് വാങ്ങാന്‍ പറ്റാതേയും വരുന്നേരം, സമൂഹത്തീന്ന് അവഹേളനവും ഒറ്റപ്പെടുത്തലും കൂടി അനുഭവിക്കേണ്ടിവന്നാല്‍, അയാള്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യും അല്ലെങ്കില്‍ സമൂഹത്തോടുള്ള വിരോധത്തോടെ നാടുവിടും; തന്നെത്തിരിച്ചറിയാത്ത ഒരിടത്തുപോയി പലര്‍ക്കും ആ പുലിവാല് കൊടുക്കാനും നോക്കും. ഫലമോ, കൂടുതല്‍ കൂടുതല്‍ എയ്ഡ്‌സ് രോഗികളുടെ ജനനം. കുറച്ച് കാലംകൊണ്ടുതന്നെ ഇത് സമൂഹത്തിന് വലിയ ആഘാതം ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയതിനാലാവാം മറ്റൊരസുഖത്തിനും കൊടുക്കാത്ത പ്രത്യേക പരിഗണന ഇക്കാര്യത്തില്‍ കാട്ടുന്നത്. ഇത് മനസ്സിലാക്കാത്തവരാണ് എയ്ഡ്‌സ്‌രോഗികളേപ്പറ്റിയുള്ള പരസ്യത്തിന് എതിരേ പറയുന്നവര്‍. ഇതേ പോലത്തെ കാര്യമാണ് ന്യൂനപക്ഷങ്ങളുടെ പ്രത്യേക പരിഗണനക്കും കാരണം. ചെറിയൊരു ശതമാനം ആള്‍ക്കാരുപോലും സമൂഹത്തീന്ന് വേറിട്ടും എതിരേയും നിന്നാല്‍ പൊതുസമൂഹത്തില്‍ കുഴപ്പങ്ങള്‍ ഒഴിയില്ല; കൂടിക്കൊണ്ടുമിരിക്കും. ന്യൂനപക്ഷത്തിണ്റ്റെ മഹിമ കണ്ടല്ല, ഭരണഘടനയുടെ പ്രത്യേക പരിഗണനയൊക്കെ എന്ന്, ന്യൂനപക്ഷത്തിലെ ന്യൂനപക്ഷത്തിനും, ഭൂരിപക്ഷത്തിലെ ഭൂരിപക്ഷത്തിനും അറിയില്ല എന്നതാണ് നമ്മുടെ ഭാരതത്തിണ്റ്റെ ഒരു ദുരവസ്ഥ. ചിന്താശീലം കുറവായ, നമ്മുടെ സമൂഹത്തിലെ വലിയ ശതമാനം ആള്‍ക്കാരേയും, ഭരണസ്ഥാപനങ്ങള്‍ക്ക് എതിരേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമായി ഇളക്കിവിടാന്‍ നമ്മുടെ ആസ്ഥാന കുത്തിത്തിരിപ്പാശാന്‍മാര്‍ക്ക്, എളുപ്പം കഴിയുന്നത്, ഇക്കാര്യങ്ങള്‍ സാദാജനത്തിന് അറിയാത്തതുകൊണ്ടാണ്. അറിവ്, പലപ്പോഴും ആസ്വാസ്ഥ്യജനകമാണെന്ന് സാഹിത്യകാരന്‍ ആനന്ദ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറിവില്ലായ്മ, ആസ്വാസ്ഥ്യജനകമാകുന്നത് സമൂഹത്തിന് ഒട്ടാകെയാണ്. 
Wednesday, October 8, 2008
Thursday, September 18, 2008
വലുതാകുമ്പോള്‍ ചെറുതാകുന്നത്
മുഖം മനസ്സിണ്റ്റെ കണ്ണാടിയാണെന്നല്ലേ ചൊല്ല്. തീവ്രവര്‍ഗ്ഗീയ സംഘടനകളുടെ തലപ്പത്തിരിക്കുന്നവരുടെ മുഖം ഇതിന് ഉദാഹരണം തന്നെ. വെറുപ്പാണ് അവരുടെ മുഖമുദ്ര. മറ്റുള്ളവരോടുള്ള വെറുപ്പ് മനസ്സില്‍ നിറയുമ്പോഴാവാം മുഖത്തേയ്ക്കും വ്യാപിക്കുന്നത്. അദ്വാനിയുടേയോ വാജ്‌പേയിയുടേയോ ബിന്‍ ലാദന്റെയോ മുഖം സൂക്ഷിച്ചുനോക്കിയാല്‍ ഇത് മനസ്സിലാകും. ഇവര്‍ വെറുപ്പ് പടര്‍ത്തുന്നതിലൂടെ, സാധാരണക്കാരുടെയും സാധാരണക്കാരില്‍ താഴ്ന്നവരുടെയും ജീവനാണ് അരക്ഷിതമാകുന്നത്. ധാരാളം കാശും സുരക്ഷിതമായ സ്ഥിതിയും മറ്റും ഉള്ളവര്‍ക്ക് നാട്ടിലെ അക്രമമൊന്നും കാര്യമായി ഏശില്ല. പണ്ട്, കാശ്മീരില്‍ മാത്രമുണ്ടായിരുന്ന മതഭീകരത ഇന്‍ഡ്യ മുഴുവന്‍ ആക്കിയത്, അധികാരത്തിലെത്താന്‍ അമ്പലം ഉപയോഗിച്ച കൂട്ടരാണ്. ഇന്‍ഡ്യ-പാകിസ്താന്‍ ക്രിക്കറ്റ്‌മാച്ചില്‍ പാകിസ്താന്‍ ജയിക്കുമ്പോള്‍, ഹൈദ്രബാദില്‍ പടക്കം പൊട്ടിക്കുന്നു എന്നൊക്കെ പറഞ്ഞുപറഞ്ഞ്, ഇപ്പോള്‍ ഇന്‍ഡ്യ മുഴുവന്‍തന്നെ മതഭീകരത പടര്‍ത്തിക്കഴിഞ്ഞു. സ്വന്തം മതത്തോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇവരൊക്കെ ഇങ്ങനെ പെരുമാറുന്നത്. മനുഷ്യനുള്ളിലെ മ്രുഗീയമായ അക്രമവാസനയാണ് യഥാര്‍ത്ഥത്തില്‍ ഇതിനൊക്കെ കാരണം. അല്ലെങ്കില്‍, പാകിസ്താനിലൊക്കെ മുസ്ളിം'സഹോദരര്‍', മുസ്ളിം'സഹോദരരെ'ത്തന്നെ ബോംബ്‌പൊട്ടിച്ച് കൊല്ലില്ലല്ലോ. അക്രമം, ഒരുസമൂഹത്തിണ്റ്റെ പൊതുസ്വഭാവമായിവളര്‍ന്നാല്‍, ഒരൊറ്റ മതം മാത്രമായാലും, ഭീകരതയും വളരും. മതസ്നേഹത്തിണ്റ്റെ ആട്ടിന്‍തോലിട്ട് പ്രസംഗിക്കുന്ന നേതാക്കള്‍ക്കുള്ളില്‍, രക്തദാഹികളായ ചെന്നായ്ക്കള്‍ തന്നെയാണ് ഉള്ളത് എന്ന് തിരിച്ചറിയണം. അല്ലെങ്കില്‍, തിരികെക്കിട്ടാത്ത ജീവിതത്തിലെ തിരുത്താനാവാത്ത തെറ്റാവുമത്. ഒരു കഷണം പന്നിയിറച്ചിയോ പശുഇറച്ചിയോകൊണ്ട് കത്തുന്ന വികാരം,കത്തിച്ചുകൊല്ലുന്നത് റോഡേപോകുന്ന സാദാപൌരനെ. യഥാര്‍ത്ഥ ഭാരതമാതാസ്നേഹികള്‍, ദേശത്തിന് ദ്രോഹം വരുത്തുന്ന, മതവൈര്യം വളര്‍ത്താന്‍ മുതിരില്ല. അന്തഃഛിദ്രമുള്ള ഒരു രാജ്യമോ,കുടുംബം പോലുമോ ഗതിപിടിക്കില്ല. ഭീകരപ്രവര്‍ത്തനം തടയുക എന്നത് വളരെ കാശുചെലവും മനുഷ്യാദ്ധ്വാനവും വേണ്ടതാണ്. സാങ്കേതികതയുടേയും സമ്പത്തിണ്റ്റേയും കാര്യപ്രാപ്തിയുടെയും കാര്യത്തില്‍ വളരെ മുന്‍പന്‍മാരും, ചെറിയൊരു രാജ്യക്കാരുമായ ഇസ്റായേലുകാറ്‍ക്കുപോലും അവിടത്തെ ഭീകരപ്റവറ്‍ത്തന അക്റമങ്ങള്‍ തടയാനാകുന്നില്ലാ എന്ന യാഥാറ്‍ത്ഥ്യം നാം ഓറ്‍ക്കണം. എത്രയോ കോടിരൂപയാണ് ഇപ്പോള്‍ ഇതിനൊക്കെ വെറുതേ ചെലവാക്കേണ്ടിവരുന്നത്. ഇതൊക്കെ കാട്ടിക്കൂട്ടീട്ട്, സ്വാതന്ത്ര്യത്തിനുശേഷം അറുപതുവര്‍ഷം കഴിഞ്ഞും ഇവിടെ പട്ടിണി മാറീട്ടില്ലാന്ന് കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കുട്ടിക്കാലത്തെ സൌമ്യതയെല്ലാം, പ്രായമേറുന്തോറും പോയിക്കൊണ്ടേയിരിക്കുന്നതാണ്, പൊതുവെ കാണുന്നത്. ഏതു വര്‍ഗ്ഗീയ സംഘടനയുടേയും മേലറ്റത്തുള്ളത്, വലിയ വിദ്യാഭ്യാസനിലയും വളരെ പ്രായമുള്ളവരുമാണ്. മനുഷ്യന്‍ വലുതാകുന്തോറും, അവണ്റ്റെ മനസ്സ് ചെറുതാകുന്നതായാണ് കാണുന്നത്.
Monday, September 8, 2008
മനസ്സമ്മതത്തിനുമുന്‍പ് - 1
വൈരുദ്ധ്യങ്ങളുടെ മേളനമാണ് ഹാസ്യത്തിന് കാരണമെന്ന് പറയാറുള്ളത്, ചിരിയുടെ കാര്യത്തിനെന്നതുപോലെ, ശരീരപരമായ സ്രുഷ്ടിയുടെ കാര്യത്തിനും ചേരും. എല്ലാ ജീവികളേയുമ്പോലെ തന്നെ, അപൂര്‍ണ്ണരായാണ് മനുഷ്യരേയും സ്രുഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ വിരുദ്ധരുമായി ചേരാതെ വയ്യ.എന്നാല്‍ മനുഷ്യജന്‍മം, മനുഷ്യസ്രുഷ്ടിക്ക് വേണ്ടിമാത്രമുള്ളതല്ലല്ലോ. അതിനാല്‍, പുതിയ ഒരു കുടുംബസ്രുഷ്ടിയ്ക്കായി ശ്രമിക്കുമ്പോള്‍ ഈക്കുറച്ച് കാര്യങ്ങളും ശ്രദ്ധിക്കുക. ജീവിതപങ്കാളിയായി ഒരു സ്ത്രീയെ തീരുമാനിക്കുമ്പോള്‍ അവശ്യം ശ്രദ്ധിക്കാനുള്ളത്, സൌന്ദര്യം തന്നെയാണ്.സൌന്ദര്യമാണ് നമുക്ക് കണ്ടറിയാന്‍ പറ്റുന്നത്. സ്വഭാവം അങ്ങനെ അറിയാനാകില്ലല്ലോ. സുന്ദരികളോട് പൊതുവെ എല്ലാവരും നന്നായല്ലേ പെരുമാറൂ. അതിനാല്‍ത്തന്നെ, പൊതുവെ അവരുടെ പെരുമാറ്റവും നല്ലതായിരിക്കും. കല്യാണം കഴിഞ്ഞ്,പെരുമാറ്റം മോശമാണെന്ന് അറിഞ്ഞാല്‍പ്പോലും, സൌന്ദര്യമെങ്കിലുമുണ്ടല്ലോന്ന് സമാധാനിക്കാം.അടുത്ത തലമുറയുടെ സൌന്ദര്യനിലയും ഭേദമായിരിക്കും. സൌന്ദര്യവുമില്ല, സ്വഭാവവും നല്ലതല്ല എന്ന അവസ്ഥയേക്കാള്‍ മെച്ചമായിരിക്കും, സുന്ദരിയെ വരിച്ചാല്‍. സൌന്ദര്യം കുറവാണെങ്കിലും ചിലരുടെ ഭാവങ്ങള്‍ക്ക് നല്ല ശേലുണ്ടായിരിക്കും. അത്തരക്കാരേയും വരിക്കാന്‍ നന്നാണ്. സൌന്ദര്യവുമില്ല, മുഖഭാവം മോശവുമാണെങ്കില്‍, അത്തരം സ്ത്രീയുമായി വിവാഹബന്ധത്തിന് മുതിരരുതേ. പിന്നൊന്ന്, സ്വന്തം സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് സമമായതോ ഉയര്‍ന്നതോ ആയ നിലയില്‍നിന്നേ കെട്ടാന്‍ നോക്കാവൂ . ഒത്തിരി താഴ്ന്നനിലയില്‍നിന്ന് കെട്ടാതിരിക്കൂ. സമാധാനപരമായ ജീവിതത്തിന് നല്ല സാമ്പത്തികസ്ഥിതിക്ക് പ്രാധാന്യമേറെയാണ്.കാശുകണ്ടും, ചെലവാക്കാന്‍ കിട്ടീം ശീലിച്ച പെണ്‍കുട്ടികള്‍, കല്യാണശേഷം കാശിണ്റ്റെ പേരിലെ കശപിശ ഉണ്ടാക്കല്‍ കുറവാണ്. കേരളത്തിലെ തീരദേശം, ഇടനാട്, മലനാട് എന്നിവയില്‍, തീരദേശക്കാരെ മറ്റുള്ളവര്‍ കല്യാണം കഴിക്കാതിരിക്കുകയാണ് ഭേദം. ആണിണ്റ്റൊപ്പം പണിക്കുപണിയും, അടിക്ക് അടിയും,തെറിക്ക് തെറിയുമെന്ന ജാത്യാശീലങ്ങളുള്ള അക്കൂട്ടരെ മറ്റുള്ളവര്‍ക്ക് സഹിക്കാന്‍ പാടായിരിക്കും. ജോലിക്കുശേഷം സമാധാനത്തോടും സന്തോഷത്തോടും വീട്ടിലിരിക്കാന്‍ കഴിയാതെ വന്നാല്‍പ്പിന്നെന്തു ജീവിതം.
മനസ്സമ്മതത്തിനുമുന്‍പ് - 2
ആണുങ്ങള്‍ ഇരുപത്തെട്ട് വയസ്സിനുള്ളില്‍ കല്യാണം കഴിക്കുക.പ്രായമേറീട്ടുള്ള വിവാഹം ചൊവ്വായില്ലെങ്കില്‍, പിന്നെ മറ്റൊന്നിന് ശ്രമിക്കാന്‍ കഴിയാതെ വരും. ഫലം, ജീവിതം കോഞ്ഞാട്ട. വയസ്സിണ്റ്റെ കാര്യത്തില്‍ , പൊതുവെ എല്ലാവരും നുണ പറയും. അതിനാല്‍, പെണ്ണുകാണുമ്പോള്‍ത്തന്നെ bio-data അവരോടുതന്നെ എഴുതിവാങ്ങി സൂക്ഷിക്കുന്നത് നന്നാണ്. വയസ്സിണ്റ്റേയും വിദ്യാഭ്യാസത്തിണ്റ്റേയും കാര്യത്തില്‍ പറ്റിക്കപ്പെട്ടാല്‍, പിടിച്ചുനില്‍ക്കാന്‍ അതൊരു സഹായമാവും. നുണപറഞ്ഞ് ശീലമുള്ള 'ചെകുത്താന്‍കുട്ടി', കോടതിയിലും കൂളായി നുണ പറയും. അപ്പോള്‍ ആപ്പിലാവുക സ്വന്തം ജീവിതത്തിണ്റ്റെ ആയുസ്സാണ്. വയസ്സിണ്റ്റെ കാര്യത്തില്‍ തട്ടിക്കപ്പെട്ടാലും, വിവാഹ ശേഷം ഒരു വര്‍ഷത്തിനകമേ അക്കാര്യത്തിലെ പരാതി കോടതി സ്വീകരിക്കൂ എന്നുമറിയുക. ചെറുപ്പക്കാരിയെ കല്യാണം കഴിച്ചാല്‍, അവരുടെ സ്വഭാവമൊക്കെ ഉറപ്പെത്തുന്നത് ഭര്‍ത്താവിണ്റ്റെ വീട്ടില്‍വച്ച് ആവീട്ടിലെ സാഹചര്യത്തിനനുസരിച്ചാവും. അതിനാല്‍ത്തന്നെ ആക്കുടുംബരീതിയോട് യോജിച്ച് പോകുമവര്‍. മുപ്പത് വയസ്സൊക്കെ കഴിഞ്ഞവരെക്കെട്ടിയാല്‍ പെരുമാറ്റത്തിലൊന്നും അയവുണ്ടാവില്ല. മറ്റൊരുകാര്യമുള്ളത്, കൂടുതല്‍ മക്കളുള്ള വീട്ടിലെ പെണ്‍കുട്ടികള്‍ ഏതുസാഹചര്യവുമായും ചേര്‍ന്നുജീവിച്ചോളും എന്നതാണ്.സമാധാനവും സന്തോഷവും ഉള്ള കുടുംബജീവിതത്തിന് ഈ 'വലിയ'കുടുംബക്കാര്‍ നല്ലതാണ്. മൈക്രോകുടുംബത്തിലെ കുട്ടികള്‍ മറ്റുകുടുംബാങ്ങളീന്ന് മാറിപ്പോകുന്നത് സാധാരണമാണ്. പെണ്‍കുട്ടിയുടെ വകയായി കിട്ടുന്ന കാശ്, ഒരുവര്‍ഷമെങ്കിലും ചെലവാക്കാതെ വച്ചേക്കുക. ആദ്യമേതന്നെ ആക്കാശിണ്റ്റെ ഹുങ്ക് കാട്ടാന്‍ അവര്‍ക്ക് അവസരം കൊടുക്കാതിരിക്കുക. അല്ലെങ്കില്‍ പിന്നത് ശീലമാകും. ഭാര്യയെ തനിക്കൊപ്പം കാണുക, ഏറ്റവും നല്ല friend ആയിക്കാണുക, മറ്റാരോടും ചര്‍ച്ചചെയ്യാനാകാത്ത കാര്യങ്ങളും ചര്‍ച്ചചെയ്യാനുള്ള ഒരാളായിക്കാണുക, എന്നൊക്കെയുള്ള ചിന്തകള്‍ വിവാഹത്തിനു മുന്നേ തന്നെ ഉപേക്ഷിച്ചേക്കുക. ഇവയൊക്കെ, സോഷ്യലിസം പോലെ, ഒരിക്കലും നടപ്പാവില്ലാത്ത കാര്യങ്ങളാണ്. ഭര്‍ത്താവിണ്റ്റെ തോളൊപ്പം പൊക്കമുള്ള ഭാര്യയാവും , രണ്ടുപേരുടെയും സ്ഥായിയായ ശാരീരികസമാധാനത്തിന് നല്ലത്. ആണുങ്ങള്‍ ആപ്രദേശത്തുനിന്നോ അതിണ്റ്റെ വടക്കോട്ടോ ഉള്ളവരെ സ്വീകരിക്കുക. അധികം തെക്കോട്ടുമാറി കെട്ടാതിരിക്കുക. ജീവിത ശൈലിക്ക് വലിയ വ്യത്യാസമാണവരുടേത്.സ്വജാതീന്നു തന്നെ വിവാഹിതരാകാനും ശ്രദ്ധിക്കുക.എന്തെന്നാല്‍ ഓരോരോ ജാതിയ്ക്കും ഓരോരോ ജീവിതശൈലിയാണുള്ളത്. ക്രിസ്ത്യാനികള്‍ക്കുള്ളിലും ജാതിവ്യത്യാസത്തില്‍ ജീവിതവ്യത്യാസം ഏറെയാണ്. ജീവിതശൈലിയിലെ വലിയ വ്യത്യാസം, സ്വാഭാവികവും സജീവവുമായ കുടുംബജീവിതത്തിന് നന്നല്ല. മദ്ധ്യവയസ്സില്‍ത്തന്നെ,വ്രുദ്ധസദനത്തിലെ ജീവിതാന്ത്യത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതാനുഭവങ്ങളിലൂന്നിയ ഈ 'ശല്ല്യ ചിന്തകള്‍' ആര്‍ക്കേലും ഉപകാരപ്പെടട്ടെ. ഇവ, സമാധാനവും ആത്മനിന്ദയില്ലാതേയും ഉള്ള ജീവിതം ആഗ്രഹിക്കുന്ന അവിവാഹിതരായവര്‍ ഓര്‍മ്മയില്‍ വച്ചേക്കുക, സോക്രട്ടീസിനെപ്പോലെ ഭാര്യയുടെ ശകാരംകേട്ടുള്ള നരകജീവിതം ഉണ്ടാകാതിരിക്കാനായിട്ട്.
Subscribe to:
Posts (Atom)
