Thursday, December 24, 2009

ക്രിസ്തുമസ് @ 2009


ആകാശത്തെ മാലാഖമാരല്ല,
ചെറുതും വലുതുമായ 'കുരിശു'കള്‍ക്കിടയില്‍
ഒപ്പമുള്ളവരാണ്, തെളിഞ്ഞ പ്രഭാതംപോലെ
സന്തോഷം നല്‍കുന്നത്;
അവരുടെ സന്മനസ്സാണ് സമാധാനമേകുന്നത്.


Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, December 22, 2009

ജീവിതവിജയത്തിന് ഉണ്ടാകേണ്ടത്/ഉണ്ടാക്കേണ്ടത് :

1. "നിരാശ നേരിടാനുള്ള കഴിവ്
2. അവഗണന നേരിടാനുള്ള കഴിവ്
3. കുറച്ചുകാര്യങ്ങള്‍ കൊണ്ട് തൃപ്തിപ്പെടാനുള്ള കഴിവ്
4. സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള കഴിവ്
5. ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പങ്കുവയ്ക്കാനുള്ള സന്നദ്ധത".
എറണാകുളത്ത് കച്ചേരിപ്പടിയിലെ ആശീര്‍ഭവനില്‍ വിവാഹഒരുക്കത്തിന് ക്ലാസ്സെടുക്കുന്ന ജെറോം ജോസഫ് സാറില്‍നിന്ന് അറിഞ്ഞതാണ് ഈ 5 കാര്യങ്ങളും. അറിവ്, പലപ്പോഴും ആസ്വാസ്ഥ്യജനകമാണെന്ന് സാഹിത്യകാരന്‍ ആനന്ദ് പറഞ്ഞിട്ടുണ്ട്. ഈ വായന അത്തരമൊരു അറിവ് ആകാതിരിയ്ക്കട്ടെ. കുറവുകളുടെ അളവുകോലായി ഇതുപകാരപ്പെടട്ടെ എന്നാണാശിക്കുന്നത്.
Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, November 25, 2009

ലോറി മാറിയ ചിന്ത

നര്‍മ്മമുണ്ടെന്ന് ചിലര്‍ക്കെങ്കിലും തോന്നില്ലാത്ത (യശ്ശ.പ്രൊ.എം.കൃഷ്ണന്‍നായര്‍സാറിന്റെ ഭാഷയിലെ) 'റഷന്‍' പാട്ട് കണ്ടാലും. വേറെ പണിയൊന്നും അറിയാത്തതിനാല്‍ സിനിമാരംഗത്ത് തുടരുന്നു എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അത്തരക്കാരനല്ലാത്ത കുഞ്ചാക്കോബോബനെക്കുറിച്ചാണോ ഈപ്പാട്ടെന്ന് സംശയിച്ച് നമ്പരിടുന്നവര്‍ക്ക് നാട്ടുനടപ്പനുസ്സരിച്ച് മുഴുവന്‍മാര്‍ക്കിന് യോഗ്യത(കേരളത്തില്‍ ഉള്ളവര്‍ക്കുമാത്രം).
Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Friday, October 30, 2009

മറവി മറയ്ക്കാത്ത മഞ്ജുവാര്യര്‍

"വിവാഹത്തോടെ ദ്വിലീപ്, മഞ്ജുവാര്യരുടെ അഭിനയം നിറുത്തി; സുരേഷ്ഗോപി (ഭാര്യ)രാധികയുടെ സംഗീതജീവിതവും നിറുത്തി" എന്നു പറഞ്ഞത് 'തുറന്ന മനസ്സോടെ' എന്ന തിരുവനന്തപുരം ദൂരദര്‍ശന്റെ അഭിമുഖത്തില്‍, സുരേഷ്ഗോപിയോട് അഭിമുഖകാരന്‍ അജിത്താണ് (ഇതിന് സുരേഷ്ഗോപിയുടെ മറുപടി യൂടുബില്‍ കാണാം). പ്രശസ്തരായിരുന്ന നടിമാരില്‍പ്പലരും വിവാഹത്തോടെ സിനിമാഭിനയലോകത്തുനിന്ന് മാറിയിട്ടുണ്ടെങ്കിലും അവരാരും മഞ്ജുവാര്യരോളം സ്മരിയ്ക്കപ്പെടുന്നില്ല എന്നത് ശ്രദ്ധിയ്ക്കപ്പെടേണ്ടതാണ്. മഞ്ജുവാര്യര്‍ ഓര്‍മ്മിയ്ക്കപ്പെടുന്നത് തീര്‍ച്ചയായും അവരുടെ ശാരീരികസൗന്ദര്യം കൊണ്ടല്ലാതാനും. താരങ്ങളുടെ അഭിനയത്തോടും ശരീരത്തോടും മലയാളികള്‍ക്ക് അന്ധമായ രീതിയില്‍ ആരാധനയില്ല എന്നത് നല്ല കാര്യമാണ്. എങ്കിലും മഞ്ജുവാര്യരെ ഓര്‍ക്കാതിരിയ്ക്കാന്‍ സഹ്രുദയ സിനിമാപ്രേമിയ്ക്ക് കഴിയുന്നില്ല. കൊട്ടിഘോഷിക്കപ്പെടുന്ന പലരേക്കാളും കഴിവുള്ള അഭിനേത്രിയാണവരെന്ന് ഒട്ടേറെപ്പേര്‍ കരുതുന്നതിനാലാണിത്. മലയാള സിനിമാലോകംകണ്ട ഏറ്റവും വലിയ അഭിനേത്രി മഞ്ജുവാര്യര്‍ ആണെന്നത് പ്രശസ്തമല്ലാത്ത യാഥാര്‍ത്ഥ്യമാണ്. അഭിനയകലയില്‍ മാത്രമല്ല ജീവനകലയിലും അവര്‍ അറിവുള്ളവരാണെന്നാണ്, സ്വന്തം കുടുംബവുമായി മാത്രം ജീവിക്കുന്നതില്‍നിന്നും മനസ്സിലാക്കേണ്ടത്. അഭിനയലോകത്തുനിന്ന് മാറിയതില്‍ സ്വാര്‍ത്ഥമായൊരു വിഷമം നമുക്കുണ്ടെങ്കിലും, മറ്റുള്ളവരെ രസിപ്പിച്ചുനടന്നിട്ടും സ്വന്തം ജീവിതത്തിന്റെ രസമില്ലായ്മയ്ക്കൊടുവില്‍ ആത്മഹത്യാച്ചരടില്‍ കുരുങ്ങിപ്പോകുന്നതിനേക്കാള്‍ ഭേദമാണിത് എന്നാശ്വസിക്കാം.
Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, October 27, 2009

സമ്പൂര്‍ണ്ണ സ്വാര്‍ത്ഥത = സന്യാസം




ഭൂമിയിലെ ജീവിതത്തിനുശേഷം വീണ്ടും ജന്മമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ വളരെയേറെയുണ്ട്. ആ ജന്മത്തിലെ സുഖജീവിതത്തിനായി ഇന്ന് കഷ്ടപ്പെട്ട് ജീവിക്കുന്നവരും കുറച്ചുണ്ട്. കഷ്ടപ്പാടെന്നുവച്ചാല്‍, തിന്നേണ്ടത് തിന്നാതെയും അനുഭവിക്കേണ്ടത് അനുഭവിയ്ക്കാതെയുമൊക്കെയായി ഒരുമാതിരി സന്യാസജീവിതം നയിയ്ക്കല്‍. സ്വന്തം ആത്മാവിന്റെ അടുത്ത ജന്മം സന്തോഷമാക്കാനായിട്ട് പ്രാര്‍ത്ഥനമാത്രമായിക്കഴിയുന്നതല്ലേ ഏറ്റവും വലിയ സ്വാര്‍ത്ഥത ? അത്തരത്തില്‍ ചിന്തിച്ചാല്‍, മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാതെ പ്രാര്‍ത്ഥനേം ജപോം മാത്രമായിക്കഴിയുന്ന സന്യസ്ഥരല്ലേ ഏറ്റവും വലിയ സ്വാര്‍ത്ഥര്‍ ? സമൂഹത്തിന്റെ തുടര്‍ച്ചയ്ക്കാവശ്യമായ കുടുംബജീവിതം ഇല്ലാത്തതിനാല്‍ സന്യസ്ഥരിലെ മിടുക്കരുടെ തലമുറ അന്യംനിന്നുപോകുന്നു എന്ന ദോഷവുമിതിനുണ്ട്. കേരളീയരില്‍ ഏറ്റവും ജ്ഞാനിയായ ആദിശങ്കരാചാര്യരൊക്കെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ആദിശങ്കരാചാര്യര്‍ ഏക മകനുമായിരുന്നു. പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, മലയാറ്റൂര്‍ എന്നിവയ്ക്ക് നടുവിലായുള്ള കാലടിയിലെ കൈപ്പിള്ളി നമ്പൂതിരി കുടുംബത്തില്‍ പിറന്ന, ഭാരതത്തിലെ മഹാനായ തത്വജ്ഞാനിക്ക് , സുകുമാര്‍ അഴീക്കോടിന്റെ സ്ഥാനം പോലും കേരളത്തിലെ പൊതുസമൂഹത്തിലില്ലാത്തത്, ബഹുമാനിക്കേണ്ടവരെ ബഹുമാനിയ്ക്കാത്ത കേരളീയരുടെ വികലരീതിമൂലമാകാം; ശ്രീനാരായണഗുരുവിനെപ്പോലെ പ്രതിമ സ്ഥാപിയ്കാനൊക്കെ സ്വസമുദായക്കാര്‍ തുനിയാത്തതിനാലുമാകാം. സന്യാസജീവിതത്തിനും ഭക്തിപൂര്‍വ്വജീവിതത്തിനുമൊക്കെ വിഭിന്ന രീതികളുമുണ്ട്. ചിലരുടെ ഭക്തിയുടെ രീതികണ്ടാല്‍ തോന്നുക, ദൈവം സ്രുഷ്ടിച്ച മനുഷ്യര്‍ ദൈവത്തെത്തന്നെ എപ്പോഴും ഓര്‍ത്തും സ്തുതിച്ചും കഴിയണമെന്ന് വിചാരിക്കുന്നത്ര പൊങ്ങച്ചക്കാരനും ഇടുങ്ങിയ മനസ്സുകാരനുമാണ് ദൈവമെന്നാണ്.ഏതായാലും സര്‍വ്വത്രസമ്പൂര്‍ണ്ണമായി ഒന്നുംതന്നെ ദൈവംതമ്പുരാന്‍ സ്രുഷ്ടിച്ചിട്ടില്ല. ഇനിയെങ്ങാനും ലോകത്തിലെ എല്ലാവരും പൂര്‍ണ്ണസന്യാസികളായാല്‍, ആ ഒരു തലമുറകൊണ്ട് ഭൂമിയിലെ മനുഷ്യന്റെ കുറ്റിയറ്റുപോകുമല്ലോ.അതിനെതിരെ ചെകുത്താനുമായി ദൈവം ഒരു അടവുനയം ഉണ്ടാക്കിയിട്ടുണ്ടാകണം. ദൈവമാരാ മോന്‍.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, September 30, 2009

ശബ്ദമില്ലാത്ത ഫോട്ടൊ

ആദ്യകാലത്തുള്ള സ്റ്റില്‍ക്യാമറയുടെ ഷട്ടറിന്റെ കൊടക് എന്ന ശബ്ദത്തില്‍ നിന്നാണ് kodak എന്ന പേരുണ്ടായതെന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ ഡിജിറ്റല്‍ സ്റ്റില്‍ക്യാമറയ്ക്കൊന്നും ഈ ശബ്ദമില്ല. എന്നാല്‍, മൊബൈല്‍ഫോണിന്റെ ഒപ്പമുള്ള ക്യാമറയില്‍ ഷട്ടര്‍സൗണ്ട് ചേര്‍ത്തിട്ടുണ്ട്. Sony Ericssonല്‍ അത് ഓഫാക്കാനാവില്ല. മറ്റുള്ളവരറിയാതെ ഫോട്ടൊ എടുക്കാതിരിക്കാനാവും അവരങ്ങനെ ചെയ്തുവച്ചിരിക്കുന്നത്. എന്നാല്‍, പരസ്യമായി ഫോട്ടൊ എടുക്കേണ്ടിവരുമ്പോള്‍ ഷട്ടര്‍ സൗണ്ടൊരു ശല്യമാണ്. അതൊഴിവാക്കാന്‍ ഒരു സൂത്രപ്പണിയുണ്ട്. മൊബൈല്‍ ഫോണ്‍, സൈലന്റ് മോഡിലാക്കുക, എന്നിട്ട് ക്ലിക്ക് ചെയ്താല്‍ ഷട്ടര്‍ സൗണ്ട് ഉണ്ടാകില്ല.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

കോഴിത്തലയും പൊലീസുതൊപ്പിയും

ആര്‍ക്കുബാധകൂടിയാലും തലപോകുന്നത് കോഴിയ്ക്കാണെന്ന ചൊല്ലുപോലാണ് കേരളത്തിലെ പൊലീസുകാരുടെ കാര്യം. കുറ്റവാളികളെ പിടിച്ചാലും പിടിച്ചില്ലേലും തൊപ്പിക്കാരന് കുറ്റം. യഥാര്‍ത്ഥത്തില്‍, പൊലീസുകാരുടെയത്ര മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദമനുഭവിക്കുന്ന ഒരു ഉദ്യോഗസ്ഥരും കേരളത്തിലില്ല. ഈ വര്‍ഷം പത്തോളം ആശുപത്രികള്‍ ആക്രമിക്കപ്പെട്ടതിനാല്‍ അവയെ സംരക്ഷിതമേഖലയായി പ്രഖ്യാപിയ്ക്കാന്‍ നിയമം തയ്യാറാകുന്നു. മന്ത്രി ശ്രീമതി, അവരുടേയും IMA യുടേയും താല്പര്യപ്രകാരം, ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ചചെയ്താണ്, ആശുപത്രിയാക്രമണം ജാമ്യമില്ലാക്കുറ്റമാക്കി ഓര്‍ഡിനന്‍സിറക്കുന്നത്. പൊലീസുകാരും, പൊലീസ്‌ സ്‌റ്റേഷനുകളും ഇപ്പോള്‍ മിക്കപ്പോഴും ആക്രമിക്കപ്പെടുന്നുണ്ട്. എന്നാല്‍ ലോകമാകെ പറന്നുനടക്കുന്ന ടൂറിസ്റ്റ് മന്ത്രിയ്ക്ക്, പൊലീസ് സ്‌റ്റേഷനുകളും സംരക്ഷിതമേഖലയാക്കാന്‍ തോന്നീല്ല. സ്വന്തം പാര്‍ട്ടീടെ ലോക്കല്‍(ഗുണ്ടാ)സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണ് മിക്കപ്പോഴും കയ്യൂക്ക് കാട്ടുന്നത് എന്നതിനാലാവാം, അങ്ങേര്‍ക്ക് തോന്നാഞ്ഞത്. പൊലീസ് അസ്സോസ്സിയേഷനും നടത്തുന്നത് റെഡ് പൊലീസുകാരാണ് എന്നതിനാല്‍ അവര്‍ക്കും തോന്നില്ല. എന്നാലിതിനിരയാകുന്ന പൊലീസുകാര്‍ക്ക് മാത്രം തോന്നീട്ട് നടപ്പുമില്ല. അതിനാല്‍, കേസന്വേഷണം നടത്തല്‍ മാത്രമല്ല, പൊലീസ് സ്‌റ്റേഷന്‍ സംരക്ഷിത മേഖലയാക്കാനും മാധ്യമക്കാര്‍ പരിശ്രമിക്കട്ടെ. അല്ലെങ്കില്‍, ആശുപത്രിജീവനക്കാരെ തല്ലിയവര്‍ക്കെതിരെ കേസ്സെടുക്കുന്ന പൊലീസുകാരെ, സ്റ്റേഷനില്‍ക്കയറിത്തല്ലുന്നവരെ, എന്തുചെയ്യും?

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Friday, September 4, 2009

കുറ്റിപ്പുറത്തെ സ്പെഷ്യല്‍ റൂം

കോഴിക്കടയുമല്ല; കൊക്കക്കോളക്കടയുമല്ല !

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Sunday, August 30, 2009

ഉശിരന്‍ ഊണാശംസകള്‍

യോഗം യോഗമെന്ന് പറയുന്നത്, മൂന്നാലുപേര്‍ക്ക് മുന്നിലൊരാള്‍ മൈക്കുവച്ച് പ്രസംഗിക്കുന്നതിനെയല്ല എന്ന് ഒരു ചങ്ങാതി പറയാറുണ്ട്. ഓണക്കാലത്ത് യോഗമെന്നത് കിട്ടാനിടയില്ലാത്തത് കിട്ടുന്നതിനാണ് എന്ന് സാമാന്യേന പറയാം. മണ്ഡരി ബാധിച്ചുതുടങ്ങിയ-കേരം പോലൊരു, നോണ്‍ റെസിഡന്റ് കേരളൈറ്റിന് തിരുവോണത്തിന് നല്ലൊരു കേരളീയ ഊണ് തരപ്പെടുക എന്നത് ഒരു യോഗമെന്ന് കണക്കാക്കാം (സദ്യ മോഹിയ്ക്കല് അറയ്ക്കല്‍ ബീവിയെ മോഹിയ്ക്കുമ്പോലാകും).ഓണത്തിന് നാട്ടിലേക്ക് വരുന്നുണ്ടോ എന്ന് അളിയന്‍ ചോദിച്ചിരുന്നു. തിരുവോണത്തിന് നല്ലൊരു സദ്യ ഉണ്ണണമെങ്കില്‍ കൂട്ടുകാരിലാരുടെയെങ്കിലും വീട്ടില്‍പ്പോകണമെന്ന് നാട്ടില്‍ത്തന്നെയുള്ള അളിയന്‍ ഗദ്ഗദിക്കുകേം ചെയ്തു. ഇറച്ചിയും മീനും കറിവയ്ക്കാനേ പൊതുവേ നസ്രാണിപ്പെണ്‍പിള്ളേര്‍ക്ക് അറിയൂ. സുവോളജിയും നാച്ചുറല്‍ സയന്‍സുമൊക്കെപ്പഠിച്ചതല്ലാതെ, അവിയലോ നല്ല സാമ്പാറോ വയ്ക്കാന്‍ പഠിക്കാത്ത പെങ്ങളുടെ കുറ്റം എന്റേതും കൂടാണല്ലോ. പെണ്ണുകെട്ടുന്നത് അലങ്കാരമല്‍സ്യത്തെപ്പോലെ വളര്‍ത്താനോ, രൂപക്കൂട്ടില്‍ വച്ച് ആരാധിക്കാനോ അല്ലെന്ന് പെങ്ങളോട് നേരത്തേ പറഞ്ഞുകൊടുത്തുമില്ല. ഓണത്തിന് നാട്ടിലേക്ക് വരുന്നോ എന്ന അളിയന്റെ ചോദ്യത്തിന്, മാവേലി പോകുന്നേരം പറയുമ്പോലെ, അടുത്ത ഓണത്തിന് കൂടാം എന്നു പറഞ്ഞുവച്ചു. മറുനാട്ടില്‍ ജീവിക്കുന്നേരം ആഘോഷങ്ങള്‍ വരുമ്പോള്‍ ഭയക്കുന്നത് ഹോട്ടലുകള്‍ക്ക് അന്നേരം അവധിയായിരിക്കുമോ എന്നോര്‍ത്താണ്. അന്നാളുകളില്‍ മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ മനസ്സുതുറന്ന് പങ്കുചേരാനുമാവാറില്ല, ഒരു പായ്ക്കറ്റ് ഗുഡ് ‌ഡേയും പഴവും വെള്ളവുമായി പങ്കപ്പെടുകേം ചെയ്യാറുണ്ട്. നാട്ടിലായാലും മറുനാട്ടിലായാലും വിശേഷദിവസങ്ങളില്‍ വിശിഷ്ടാഹാരം കിട്ടുകയെന്നത് മൈക്കും മൈതാനവുമില്ലാത്ത ഒരു യോഗം തന്നെ. ഉള്ളവനാണ് ഇല്ലാത്തവന് കൊടുക്കാന്‍ വൈമനസ്യം. ഇല്ലാത്തത് ഇല്ലാത്തവന് കൊടുക്കുന്നതില്‍ 'എല്ലാരും ഒന്നുപോലെ' സൗമനസ്യക്കാരുമാണല്ലോ. ആ വകയില്‍ എല്ലാ കേരളീയര്‍ക്കും നേരുന്നു, ഉത്രാടപ്പിറ്റേന്ന് ഉശിരന്‍ ണാശംള്‍. ഊ..ഹൊയ് !

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, August 26, 2009

ഒരു പക്ഷിയ്ക്ക് രണ്ടുവെടി

ഓരോ വീട്ടിലും ഒരു കയറുല്‍പ്പന്നം എന്ന് കയര്‍ വികസനവകുപ്പ് വക പരസ്യം. ഇതിനിടെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കടകളുടെ അവധിയുടെ എണ്ണം കുറയ്ക്കണമെന്ന ശുപാര്‍ശയും ഉണ്ട്. ഓണക്കാലത്തൊക്കെ വ്യാജമദ്യം കൂടുതലിറങ്ങാതിരിക്കാനാണെന്ന ന്യായം പറയുന്നുണ്ടെങ്കിലും, ബിവറേജസ്സുകാരുടെ വരുമാനം കൂട്ടാനാണിത്. ഇനി അവരുടേയും പരസ്യം വരാനിടയുണ്ട്, ഒരോ വീട്ടിലും ഒരു ബിവറേജസ് ഉത്പ്പന്നം എന്നെല്ലാം. അവധികുറച്ചുമൊക്കെ കച്ചവടം മെച്ചപ്പെടുത്തിയാല്‍ കുടിയന്റെ വീട്ടുകാര്‍ക്കിടയില്‍ കയറുല്‍പ്പന്നത്തിനും ചിലവുകൂടും. ഒരു പക്ഷിക്ക് രണ്ടു വെടി.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Saturday, August 22, 2009

മൂന്നടി മണ്ണും മൂന്നുരൂപ മെംബര്‍ഷിപ്പും

ചേരാത്തത് തമ്മില്‍ ചേരുന്നതാണ് ഹാസ്യത്തിന് നിദാനം എന്നൊരു ചൊല്ലുണ്ടല്ലോ. ചിലരുമായി ചേരുന്നതും, ചേരാന്‍ ചെന്നിട്ട് ചേര്‍ക്കാത്തതുമൊക്കെ ഈയിടയില്‍ കേരള രാഷ്ട്രീയട്രപ്പീസുകളിയിലെ കാണികളുടെ തമാശയും നേതാവെലിയുടെ മരണപ്പോരാട്ടവുമാണ് ഓര്‍മ്മിപ്പിച്ചത്. എവിടെച്ചെന്നാലും അവിടം കുഴിക്കുന്ന, കുഴിയാനഫോബിയ ഉള്ളവരുടെ, ഇപ്പോള്‍ എവിടേം കെട്ടാവുന്നത്ര മെലിഞ്ഞ നേതാവ്, എന്തിനാണ് ഒരോ കളവും മാറിച്ചവിട്ടുന്നത്? കൂടെനില്‍ക്കുന്നവര്‍ക്കുവേണ്ടിയാണ് ഗ്രൂപ്പുകളിച്ചത് എന്നാണ് അദ്ദേഹം പറയുന്നത് .കൂടെ നിന്നവരാരും കേരളസമൂഹം ഓര്‍ക്കത്തക്ക നല്ലതൊന്നും ചെയ്തിട്ടില്ല; സ്വന്തം പോക്കറ്റ് നിറയ്ക്കലേ നടത്തീട്ടുള്ളു. അവര്‍ക്ക് ഇനിയും പോക്കറ്റ് നിറയ്ക്കാനായി, പവറുള്ള സ്ഥാനം നേടാനാണ് ഈ വളയമില്ലാച്ചാട്ടമൊക്കെ.വെറുമൊരു മൂന്നുരൂപയുടെ മെംബര്‍ഷിപ്പ് മതിയെന്നു പറയുന്നത് വാമനന്റെ മൂന്നടി മണ്ണ് ചോദിക്കലുപോലാണ്. ഏതെങ്കിലും ഒരു മുന്നണിബന്ധമില്ലാതെ കേരളത്തില്‍ ജയിക്കാന്‍ സാധ്യമല്ല എന്ന് പറയുന്നതില്‍ നിന്നുതന്നെ മനസ്സിലാക്കാം, തിരഞ്ഞെടുപ്പില്‍ നിന്ന് ജയിക്കാനാണ് കരുണാകരസുതന്‍ കോണ്‍ഗ്രസ്സിലേക്ക് കയറാന്‍ ഒരുമ്പെടുന്നതെന്ന്. കൂടാരത്തില്‍ തലകടത്താന്‍ ഇടം ചോദിക്കുന്ന ഒട്ടകത്തിനോട് സമവുമാണിത്. മക്കള്‍ ഒരേ സ്വഭാവം കാട്ടുന്നതിനാണല്ലോ കുടുംബസ്വഭാവമെന്ന് പറയുന്നത്. കേരളീയ വനിതാസമൂഹം നേരിടുന്ന പ്രയാസങ്ങളിലൊന്നും ഒപ്പമില്ലാത്തതും ഒരു ജാഥയ്ക്കുപോലും ഇറങ്ങാത്തതുമായ കരുണാകരപുത്രിയും ഒരു എം.പി.യെങ്കിലുമായെങ്കിലേ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിയ്ക്കൂ എന്ന പ്രവര്‍ത്തനപഥത്തിലാണ്. ഈ രണ്ടുപേരുടേയും പൂതി വച്ചുനോക്കുമ്പോള്‍ മനസ്സിലാക്കാവുന്നത്, തഴമ്പ് പാരമ്പര്യമായി കിട്ടൂല്ലെങ്കിലും, അധികാരക്കൊതി പരമ്പരാഗതമായി കിട്ടുമെന്നാണ്. വിത്തു ഗുണം പത്തു ഗുണം. കഴിവുള്ള ആരേയും കേരള സമൂഹം വേണ്ടെന്ന് വക്കില്ല. പി.സി.ജോര്‍ജ്ജിനെപ്പോലെ പലരേയും സമൂഹത്തിന് ആവശ്യമുള്ള സമയവുമാണിത്. കഴിവില്ലാന്ന് സ്വയം ബോധ്യമായിട്ടും അധികാരത്തിനുപിന്നാലെ വാലും ചുരുട്ടി നടക്കുന്നവരെ ഒരിടത്തും അടുപ്പിക്കരുത്. ഇത്തിള്‍ക്കണ്ണികള്‍ ഒരു ഫലവും പുറപ്പെടുവിക്കില്ല; മുഖ്യധാരാസമൂഹത്തിന് ദോഷമേ ഉണ്ടാക്കൂ.സ്വയം രാഷ്ട്രീയപ്പണി ചെയ്ത് ജീവിക്കാനറിയില്ല, അതിനാല്‍ ആരെ വേണേല്‍ അപ്പാന്ന് വിളിക്കാം, അധികാരത്തിന്റെ അപ്പം മുട്ടാതിരിക്കണമെന്നേയുള്ളൂ എന്ന് നെറ്റിയേലെഴുതി നടക്കുന്നവരെ രാഷ്ട്രീയപാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തേണ്ടത് ആവശ്യമാണ്, അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാവും നരകത്തിലാവുക.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, August 18, 2009

സത്യം ബോധ്യപ്പെടുത്തുന്ന കള്ളമേവ ജയതേ!

അഭിഭാഷകവ്രുത്തി കലാപ്രവര്‍ത്തനമല്ലെന്നാണ് പ്രഥമദ്രുഷ്ട്യാ തോന്നുക. എന്നാല്‍, 'സത്യം ബോധ്യപ്പെടുത്തുന്ന കള്ളമാണ് കല' എന്ന് പിക്കാസൊ പറഞ്ഞതുവച്ച് നോക്കിയാല്‍, അഭിഭാഷകരും കലാകാരന്മാരാണ്. വ്യാജസ്ത്രീപീഢന ഹര്‍ജിയിലെ സംഭവവിവരണവും സംഭാഷണങ്ങളും ഇതിന് നല്ല തെളിവാണുതാനും. അഭിഭാഷകരുടെ ഭാവനാവികസനം ഉദ്യോഗപരമായ ഒരാവശ്യവുമായതിനാലാവാം, അവരുടെ സാഹിത്യ സാംസ്കാരിക സംഘടനയായ കേരള അഭിഭാഷകസാഹിത്യവേദി, അഖിലേന്ത്യാതലത്തില്‍ 'ചെറുകഥ', കവിത എന്നീ വിഭാഗങ്ങളില്‍ മത്സരം നടത്തുന്നത്. ബാര്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ മാത്രം 2009 സെപ്റ്റംബര്‍ 15 നകം, കണ്‍വീനര്‍, സാഹിത്യമത്സരക്കമ്മറ്റി, കേരള അഭിഭാഷകസാഹിത്യവേദി, എറണാകുളം-31 എന്ന വിലാസത്തില്‍, മലയാളഭാഷയില്‍ ഇതുവരെ വെളിച്ചപ്പെടുത്താന്‍ തരപ്പെടാത്ത "സത്യം ബോധ്യപ്പെടുത്തുന്ന കള്ള"സ്രുഷ്ടി , അയക്കുക. മൗലികവും പുതിയതുമായ അഭിഭാഷകസ്രുഷ്ടികള്‍ ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ; സി.വി.ശ്രീരാമന്റെയൊക്കെ ഒഴിവ് നികത്താനുമുണ്ടല്ലോ. സത്യം ബോധ്യപ്പെടുത്തുന്ന കള്ളമേവ ജയതേ!

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Friday, July 17, 2009

സ്വന്തം വര്‍ഗ്ഗം സിന്ദാബാദ് !

മുതിര്‍ന്നവരുടെ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ്ഗരതി നിയമപരമായി കുറ്റമാക്കേണ്ടതില്ല എന്ന കോടതിനിരീക്ഷണം ഇപ്പോള്‍ ചര്‍ച്ചാവിഷയമാണല്ലോ. പരസ്പരസമ്മതത്തോടെയാണെങ്കിലും ആരുമായും സ്വവര്‍ഗ്ഗബന്ധം തെറ്റല്ലെന്നത്, ആ വകയില്‍ കുട്ടികളുണ്ടായി സമൂഹത്തിന് 'നിയമപ്രശ്നം' ഉണ്ടാക്കില്ലാ എന്നതിനാല്‍ ആണോന്ന് സന്ദേഹം. അല്ലെങ്കില്‍, പ്രായപൂര്‍ത്തിയായ എതിര്‍ലിംഗക്കാരുടെ ഉഭയസമ്മതത്തോടെയുള്ള ആശ്വാസപ്പെടലിലും തെറ്റുകാണരുതല്ലോ. നിയമപ്രകാരം ബന്ധിക്കപ്പെട്ട, എതിര്‍ലിംഗക്കാരുടെ ശാരീരികബന്ധം അംഗീകരിക്കപ്പെട്ടതാണല്ലോ. അതേപോലെ, അനുവദനീയമാകട്ടെ 'നിയമപ്രകാരം ബന്ധമുള്ള' സ്വവര്‍ഗ്ഗക്കാരുടെ ബന്ധപ്പെടലും. അതിനായി സ്വവര്‍ഗ്ഗവിവാഹം അനുവദിച്ച് നിയമവിധേയമാക്കുക. എങ്കില്‍ ഇപ്പോഴത്തേതുപോലെ, നിയമപരമായി ബന്ധിക്കപ്പെടാതെ- ബന്ധപ്പെടുന്നവരെ ശിക്ഷിക്കുന്ന രീതി, തുടരുകയുമാകാം. ആര്‍ക്കും ആരുമായും പരസ്പരസമ്മതത്തോടെ ഇടക്കാലാശ്വാസമാകാം എന്ന അപകടകരമായ സാമൂഹികസ്ഥിതി വ്യാപകമായുണ്ടാവുകയുമില്ല.
ജനസംഖ്യ കുറയ്ക്കാനുതകുകയും ശാരീരികസമാധാനത്തോടെ പരസ്പരം തുണയായി ജീവിയ്ക്കാന്‍ ഉതകുകയും ചെയ്യുമെന്നതിനാല്‍, സ്വവര്‍ഗ്ഗപ്രേമികളെ നിയമപരമായി വിവാഹിതരാകാന്‍ അനുവദിക്കുന്നത് നന്നാണ്. വിദ്യാഭ്യാസവും സാമ്പത്തികസ്വാതന്ത്ര്യവുമുള്ള വനിതകള്‍ക്കാവും ഇതേറെ ഗുണകരം. കുടിച്ച് കൂത്താടിനടന്ന തന്തയെക്കണ്ടൊക്കെ, ആണ്‍ജീവിയെ വെറുത്ത്, വിവാഹം വേണ്ടെന്നുവച്ച് കഴിയുന്നവര്‍ക്കും: വിവാഹമോചനം കഴിഞ്ഞ് ഭര്‍ത്രുകുലത്തെയൊക്കെ വെറുത്തിട്ടും ജഢികാഭിലാഷങ്ങളുമായി ജീവിക്കുന്നപോലിരിക്കുന്നവര്‍ക്കും, വയസ്സാംകാലത്ത് തുണയാകാനുമൊക്കെ ഒരാളുള്ളതിന് സ്വവര്‍ഗ്ഗവിവാഹം ഉപകരിയ്ക്കും. സുഖിയ്ക്കാന്‍ മാത്രമൊപ്പം എന്ന കാര്യം അനുവദിക്കാതിരിക്കാനും, പ്രായമേറിക്കഴിയുമ്പോള്‍ തുണയായി ഉണ്ടാകുമെന്ന് ഉറപ്പിക്കാനും, സ്വവര്‍ഗ്ഗാനുരാഗികളെ നിയമംകൊണ്ട് 'കെട്ടണം' .
നാലുതല ചേര്‍ന്നാലും സ്ത്രീകളുടെ രണ്ടുതലപോലും ചേരില്ല എന്നൊരു ചൊല്ലുണ്ടല്ലോ. 'തലതിരിഞ്ഞാല്‍' സ്ത്രീകളുടെ രണ്ടുതലപോലും ചേരും എന്നാക്കാം പുതിയ ചൊല്ല്.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Thursday, July 9, 2009

വരുമോരോദശ;

കോണ്‍ഗ്രസ്സുകാരേക്കാള്‍ എന്തിലും കേമന്‍മാരാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരെന്ന് പൊതുവേ ഒരു വിചാരമുണ്ട്. തമ്മില്‍ത്തല്ലില്‍ മാത്രമല്ല, അഴിമതിയില്‍പ്പോലും, കോണ്‍ഗ്രസ്സുകാരേക്കാള്‍ വളരെ മിടുക്കന്‍മാരാണവര്‍ എന്നിപ്പോള്‍ ആര്‍ക്കും സംശയമേയില്ല. എങ്കിലും, കൂട്ടത്തില്‍ക്കുത്തിന്റെ മേല്‍ക്കൈ കോണ്‍ഗ്രസ്സിന് തിരികെക്കിട്ടാനിട കാണുന്നു. നില്‍ക്കാത്തതുകൊണ്ട് , പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാത്രം തോല്‍ക്കാത്ത കരുണാകരപുത്രന്‍, കോണ്‍ഗ്രസ്സ്പാളയത്തില്‍ എത്തുന്നത് വൈകില്ല. ഗതികെട്ട് കാലേല്‍പ്പിടിച്ച് കരഞ്ഞാല്‍ എത്രകാലമാ കുടഞ്ഞുകളയുക; "കേരള നിയമസഭയില്‍ അംഗമാകാത്തതും സഭയെ അഭിമുഖീകരിക്കാത്തതുമായ ഏക മന്ത്രി" എന്ന റെക്കോഡുകാരനുമല്ലേ. മുരളീധരന്‍ കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലായാല്‍, മാര്‍ക്സിസ്റ്റ്കാലിലേയ്ക്ക് പോയ കൂട്ടത്തില്‍ക്കുത്തിക്കളിമന്ത്, കോണ്‍ഗ്രസ്സിലേയ്ക്ക് തിരിച്ചും വരും. പിന്നേം ജനത്തിന്റെ നല്ലഭാവിയും പുരോഗതിയും കുമ്പിളില്‍ത്തന്നെ. മെച്ചം മിമിക്രിക്കാര്‍ക്ക് മാത്രം.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Sunday, July 5, 2009

അനോണിയായ ഇട്ടൂപ്പ് !

അനോണികളുടെ ഭൂലോഗപാരകളെപ്പറ്റി മലയാളമനോരമ വാരാന്തപ്പതിപ്പില്‍ സുനീഷ് തോമസ് എഴുതിയത് ( 05 ജൂലൈ 09 ലെ യുവ) വായിച്ച അനോണികള്‍ക്ക് 'മാനഭയം' ലേശച്ചെ തുടങ്ങിയിരിക്കണു. ഭൂലോഗരല്ലെങ്കിലും കുടുംബശത്രുക്കള്‍ ഉള്ളതുകൊണ്ട് അനോണിയായപ്പോള്‍, പന്തം കൊളുത്തിപ്പട ഇവിടേയുമെങ്കില്‍, എവിടെപ്പോകും ഭൂലോഗമാതാവേ! പൊതുവെ, ടെക്കികളുടെ കുടുംബസ്വഭാവംതന്നെ അനോണികളുടെയാണ്. സാങ്കേതികവിദ്യയുടെ ഫലം അനുഭവിക്കാന്‍ സമൂഹത്തിലെ എല്ലാവരുമുണ്ട്. എന്നാല്‍ കലാകാരന്മാരെപ്പോലെതന്നെ, ഇല്ലാത്തതിനെ സ്വപ്നം കണ്ട്, ആ സ്വപ്നത്തിന് രൂപവും ജീവനുമേകി സമൂഹത്തിന് നല്കുന്നവരെ, സമൂഹം അറിയാറില്ല. എല്ലാവരും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, അത് ഉണ്ടാക്കിയത് ആരാണെന്നോ ഏത് കമ്പനിയാണെന്നോ,പൊതുവെ ആര്‍ക്കുമറിയില്ല എന്നത് ഒരുദാഹരണം.അക്കാര്യം പത്രമാസികകളിലൊന്നും എഴുതുന്നില്ല എന്നതാണ് ഇതിനൊരു കാരണം. എന്നാല്‍ ഏതെങ്കിലും സിനിമയിലോ ടെലിവിഷന്‍ സീരിയലിലോ അഭിനയിക്കുന്നവരേയും അവരുടെ കാറിനെപ്പറ്റിയുമൊക്കെ എഴുതിക്കാണുന്നുണ്ടുതാനും. ഉണ്ണാനും ഉടുക്കാനുമൊക്കെക്കൊടുത്ത് വളര്‍ത്തിയെടുത്ത മകള്, പുറകേനടന്ന് പത്തുപ്രാവശ്യം മോളേന്ന് വിളിച്ചവന്റെ കൂടെപ്പോകുന്നത് പോലാണിത്. സിനിമാക്കാരേയും ഇപ്പോഴത്തെ സാഹിത്യകാരന്മാരേയും പോലെ, പത്രങ്ങളിലൂടെ പേരുണ്ടാക്കിയാലേ ജീവിയ്ക്കാനുള്ള തുട്ടുകിട്ടൂ എന്ന് ടെക്കികള്‍ക്കില്ലാത്തത് വേറൊരു കാരണമാകാം. എന്നാല്‍ walkman-ന്റെ വില്പനയുടെ മുപ്പതാം വാര്‍ഷികം SONY ആഘോഷിച്ചൂ എന്നത് ശ്രദ്ധേയം. walkman-ന്റെ സ്രുഷ്ടാക്കളിലെ Nobutoshi Kihara, Shizuo Takashino എന്നൊക്കെയുള്ള പേരുകളും പുറത്തറിഞ്ഞു. അന്നേരവും walkman-ന്റെ ഒപ്പമുള്ളത് Nobutoshi Kiharaയുടെ ഫോട്ടോ അല്ല; 'തൊലിപ്പുറസുന്ദരി'യുടേതുമാത്രമാണ്. എന്നാലും, ഒട്ടുമില്ലാത്തതില്‍ ഭേദം ഇട്ടൂപ്പ്!

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, July 1, 2009

റെയ്ല്‍വേക്കാരുടെ ശ്രദ്ധയ്ക്ക് -2

എല്ലാ റെയ്ല്‍വേസ്റ്റേഷനിലുംതന്നെ സമയവിവരപ്പട്ടികയുണ്ട്. അതോടൊപ്പം സമീപത്തെ കുറച്ച് സ്റ്റേഷനുകളേയും ചേര്‍ത്തുള്ള ഒരു റൂട്ട്മാപ്പും കൂടി വയ്ക്കണം. കൂടാതെ, ഇവയ്ക്കടുത്തും പ്ലാറ്റ്ഫോമില്‍ ഒന്നുരണ്ടിടത്തും ഒരോ വടക്കുനോക്കിയന്ത്രം കൂടി സ്ഥാപിക്കണം. ഇത്രയുമൊക്കെ ആയാല്‍, ദിശമാറി ട്രെയ്ന്‍ കയറലും പിന്നെ തീവണ്ടീന്ന് ചാടലുമൊക്കെ കുറയ്ക്കാം; ഭാഷ അറിയാത്തിടത്തെ വലിയ സ്റ്റേഷനുകളിലെ യാത്രാക്കാലത്ത്, മറ്റുള്ളവരുടെ സഹായത്തിനായുള്ള പ്രയാസപ്പെടലും ഒഴിവാക്കാം. ഒട്ടേറെ ഭാഷകളും വൈവിധ്യവുമുള്ള നമ്മുടെ വലിയ രാജ്യത്ത് , ഈച്ചില ചെറിയ കാര്യങ്ങള്‍ നടപ്പാക്കിയാല്‍, തീവണ്ടിയാത്രാക്കാലത്തെ മനസ്സിലെ തീ കുറയ്ക്കാനാകും.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, June 30, 2009

പന്നിപ്പനി പിടിയ്ക്കാതിരിക്കാന്‍

ബുര്‍ഖ ഉപയോഗിക്കുക !?!

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Sunday, June 28, 2009

റെയ്ല്‍വേക്കാരുടെ ശ്രദ്ധയ്ക്ക്

റെയ്ല്‍വേസ്റ്റേഷനില്‍ പാളം കുറുകെക്കടക്കലിനിടെ യാത്രക്കാര്‍ തീവണ്ടിയിടിച്ച് മരിക്കുന്നത് സാധാരണമായിരിക്കുന്നു. സ്റ്റേഷനിലെ ഉയരമേറിയ ഓവര്‍ബ്രിഡ്ജ് കയറിയിറങ്ങല്‍ പ്രയാസമുള്ളകാര്യമാണ് ; പ്രത്യേകിച്ച് വ്രുദ്ധര്‍ക്കും ഏറെ ലഗ്ഗേജ് ഒപ്പമുള്ളവര്‍ക്കും. അതിനാലാണ് അത്തരക്കാര്‍ പാളം മുറിച്ചുകടക്കുന്നതും ശരീരം തുണ്ടമാകുന്നതും. സ്റ്റേഷനില്‍ ഇലക്ട്രിക് എസ്കലേറ്റര്‍ ഉണ്ടെങ്കില്‍ ഇതിനൊരു പരിഹാരമാകും. റെയ്ല്‍വേസ്റ്റേഷനില്‍ എപ്പോഴുംതന്നെ വൈദ്യുതി ഉണ്ട്, റെയ്ല്‍വേയ്ക്കിപ്പോള്‍ കോടിക്കണക്കിന് രൂപയുടെ ലാഭവുമുണ്ട്. അതിനാല്‍ ഓരോ സ്റ്റേഷനിലും ഒരു എസ്കലേറ്റര്‍ എങ്കിലും സ്ഥാപിക്കാവുന്നതേയുള്ളു. നിര്‍മ്മാണത്തിന് ഭാരിച്ച ചെലവ് വരുമെങ്കില്‍, കുറച്ചുകാലത്തേയ്ക്ക് അതിന് ടോള്‍ പിരിയ്ക്കാവുന്നതുമാണ്. ടോള്‍ പിരിച്ചിട്ടായാലും , എസ്കലേറ്റര്‍ ഒന്നെങ്കിലും ഒരോ റെയ്ല്‍വേസ്റ്റേഷനിലും ഉണ്ടാകുന്നത് , ഹ്രുദ്രോഗികള്‍ക്കും വ്രുദ്ധര്‍ക്കും മറ്റും വളരെ പ്രയോജനം ചെയ്യും. മെട്രോസ്റ്റേഷനുകളില്‍നിന്ന് ഇക്കാര്യം ആരംഭിയ്ക്കാം. റെയ്ല്‍വേക്കാര്‍ ആരെങ്കിലും ഇത് ശ്രദ്ധിയ്ക്കട്ടെ.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Wednesday, June 24, 2009

ടെസ്റ്റ്ട്യൂബ്ചിന്ത

ഉപകരണങ്ങള്‍ ഉണ്ടാക്കുകയും പരിഷ്ക്കരിക്കുകയും ചെയ്യുന്നു എന്നതാണ് മനുഷ്യനെ മറ്റുമൃഗങ്ങളില്‍നിന്ന് വ്യത്യസ്ഥനാക്കുന്നത് എന്നൊരു ചൊല്ലുണ്ട്. ഈച്ചൊല്ലുവച്ച് നോക്കിയാല്‍, നമ്മള്‍ ഭാരതീയരത്ര മനുഷ്യരല്ല എന്നു തോന്നും. ധാരാളം ഉപകരണങ്ങള്‍ നിത്യേന നമ്മള്‍ ഉപയോഗിക്കുന്നുണ്ട് .അവയില്ലാതെ നമുക്ക് ജീവിക്കാനാവാത്ത സ്ഥിതിയുമാണു് . എന്നാല്‍ നമ്മളുപയോഗിക്കുന്ന എത്ര ഉപകരണങ്ങളുണ്ട് സ്വദേശി ഡിസൈനായിട്ട് ? മിക്സി ഉപയോഗിക്കാത്ത ദിവസം പൊതുവെ ഇപ്പോഴാര്‍ക്കും ഉണ്ടാകില്ല. എന്നാല്‍ ഒരു ഇലക്ട്രിക് മോട്ടോറുവച്ച് മിക്സി ഉണ്ടാക്കാനും, വാഷിങ്ങ് മെഷീന്‍ ഉണ്ടാക്കാനുമൊക്കെയുള്ള തലേക്കണ്ണ് നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ ആവശ്യത്തിനനുസരിച്ച് ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്യാനുളള രീതികളും സൗകര്യങ്ങളും ഇന്ത്യയില്‍ വളര്‍ത്തണം. ഇത്തിരിക്കുഞ്ഞന്‍ രാജ്യങ്ങളായ ജപ്പാനീന്നും ഇറ്റലീന്നുമൊക്കെ എത്രയോ പുതിയ റ്റൂള്‍സും മെഷീന്‍സുമാണ് ഇറങ്ങുന്നത്. ഇപ്പോഴും ജെസിബിയുടെ മാന്തലുകാണാന്‍ കേരളത്തില്‍ മാലോകരുണ്ട്. Industrial design രംഗത്ത് ഇന്ത്യയില്‍ വളരെക്കുറച്ച് പഠനസൗകര്യമേയുള്ളു. മുംബൈ ഐ.ഐ.റ്റി.യിലെ Industrial Design Centre ലും അഹമ്മദാബാദിലെ National Institute of Design ലുമൊക്കെയായിട്ട്. ഇവിടൊക്കെ അന്‍പതും അറുപതും പേര്‍ക്കൊക്കയേ പ്രവേശനം ഉള്ളൂ; വിദേശത്ത് ആയിരത്തിലേറെപ്പേര്‍ക്ക് പ്രവേശനമുണ്ട് .കൂടുതല്‍പേര്‍ക്ക് പഠനസൗകര്യം ഉണ്ടായാല്‍ വ്യവസായവളര്‍ച്ചയ്ക്ക് ഊന്നലു‌ണ്ടാകും. ഔപചാരികപഠനം ഇല്ലാത്തവരും കണ്ടുപിടുത്തങ്ങളും ഡിസൈനുകളും ചെയ്യുന്നുണ്ട്. അവാര്‍ഡ് കൊടുത്ത് പ്രശസ്തരാക്കി അക്കൂട്ടരെ പ്രോല്‍സാഹിപ്പിക്കണം. പുതിയ ടെക്നോളജി ഉപയോഗിച്ച് ബിസിനസ്സില്‍ വിജയിച്ചവര്‍ക്ക് Dell computersകാര് കൊടുക്കുന്ന Dell Small Business Excellence Award ഇത്തരത്തില്‍ നല്ലൊരു കാര്യമാണ്. ബുദ്ധിയുള്ളവന്,ഭൗതികപുരോഗതിയ്ക് ആവശ്യമായ വിദ്യാഭ്യാസവും, അത്തരം വിദ്യാഭ്യാസമുള്ളവന് പ്രവര്‍ത്തിക്കാന്‍ പ്രോല്‍സാഹനവും നല്‍കി, സമൂഹത്തിന്റെ അഭിവ്രുദ്ധിയ്ക്ക് ഉത്തോലകമാകാന്‍, കൂടുതല്‍ industrial design പഠനസൗകര്യം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Wednesday, June 17, 2009

സമാധാനമുണ്ടായേനെ

ചിന്താശീലമില്ലാരുന്നേല്‍

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Thursday, May 21, 2009

ബോംബായനിന്നെയിഹ

സെക്സ്ബോംബ് എന്ന് ചില സ്ത്രീകളെപ്പറ്റി പറയാറുണ്ടല്ലോ. ചെന്ന് വീഴുന്നയിടം തകര്‍ക്കുകയും സ്വയം തകരുകയുമാണല്ലോ ബോംബിന്റെ സ്വഭാവം. ആ രീതിവച്ച് നോക്കിയാല്‍ കേരളത്തില്‍ മനുഷ്യസ്ത്രീബോംബുകളുടെ എണ്ണം കുറവല്ല. എല്ലാം നശിച്ചുകഴിഞ്ഞാലും അവരുടെ നാവീന്ന് പോന്ന വിഷവികിരണദോഷം കുറേക്കാലംകൂടി നിലനില്‍ക്കുകയും ചെയ്യും.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Thursday, May 14, 2009

നിക്രുഷ്ടജീവീഫലം

2009ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാറാകുന്നു. കേരളത്തില്‍ സിപിയെമ്മിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലവുമാവുമത്‌. അവര്‍, മൂന്ന് എംപിമാരെന്ന പഴയ സ്ഥിതിയിലേക്ക്‌ ചുരുങ്ങാനാണ്‌ സാധ്യത. അത്‌ അവരുടെ നിക്രുഷ്ടമായ പ്രവൃത്തികളുടെ ഫലവുമാവും. കുറച്ചുകാലമായിട്ട്‌ കേരളത്തില്‍ രാഷ്ട്രീയഅക്രമങ്ങള്‍ വ്യാപകമായി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ എതിരേ പറയുന്നവരെ തല്ലിയൊതുക്കുന്ന രീതി വളരെ നിക്രുഷ്ടമാണ്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായുള്ള സഹവാസം, പുലിപ്പുറത്തെ യാത്ര പോലാണെന്ന് പറയാറുണ്ട്‌. പുലിയെ ഉപദ്രവിച്ചാലോ പുലിപ്പുറത്തുനിന്ന് ഇറങ്ങിയാലോ, പുലി തന്നെ യാത്രികന്റെ കഥകഴിക്കും. ഒറ്റപ്പാലത്ത്‌ വാണിയംകുളം പഞ്ചായത്തിലെ മുന്‍ സിപിയെംകാരന്‍ എം.ആര്‍.മുരളിയെ മെയ്‌ 11ന്‌ പട്ടാപ്പകല്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയ തല്ലിയൊതുക്കല്‍ തന്നെ പുതിയ ഉദാഹരണം. സമത്വം, സാഹോദര്യം എന്നതൊക്കെ മുദ്രാവാക്യം വിളിയിലേ ഉള്ളൂ. എതിരായ ആശയക്കാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്‌ വളരെ ദോഷം വരുത്തുന്ന കാര്യമാണ്‌. നമ്മുടെ സ്വാതന്ത്ര്യവും സമാധാനവും നഷ്ടപ്പെടുത്തുമത്‌.
പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പുഫലം പിണറായിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരിച്ചടിയായിരിക്കും. സഹിഷ്ണുതയില്ലാത്ത ഈ നേതാവ്‌ കേരളത്തിന്‌ നല്ലതല്ല. കുറച്ചുകാലം മുന്‍പ്‌ പിണറായിക്കെതിരെ മാത്രുഭൂമിപത്രം എഴുതിയതിനേത്തുടര്‍ന്ന്, തിരുവനന്തപുരത്തെ പ്രധാനവഴിയിലുള്ള യൂണിവേഴ്സിറ്റികോളേജിന്റെ മതിലില്‍, "മാത്രുഭൂമി കേരളത്തിന്റെ യഥാര്‍ത്ഥ 'മഞ്ഞപ്പത്രം' " എന്നൊക്കെ പോസ്റ്ററെഴുതി ഒട്ടിച്ചിരുന്നു. പുലിപ്പേടികാരണമാകും, ഒരു പ്രമുഖ പത്രത്തോടുള്ള മോശമായപ്രതികരണത്തിന്‌ എതിരേ അന്നാരും പ്രതികരിച്ചുകണ്ടില്ല. ഇപ്പോള്‍, പോസ്റ്ററെഴുത്തും, രാത്രിയില്‍ കല്ലെറിയലും, വാഹനം നശിപ്പിക്കലും കഴിഞ്ഞ്‌, പട്ടാപ്പകല്‌ പോലീസിനുമുന്നിലിട്ടുതന്നെ തല്ലുന്ന, വളരെ മോശം സ്ഥിതിയായി. പോലീസുകാരെ നോക്കുകുത്തികളാക്കി, പോലീസുപിടിച്ചാല്‍ത്തന്നെ സ്റ്റേഷനീന്ന് മോചിപ്പിക്കലും പതിവായി. നിയമവാഴ്ച്ച നശിപ്പിക്കുന്നത്‌ ഒത്തിരി ദുരനുഭവങ്ങളുടെ മുന്നോടിയാണ്‌.
കത്തോലിക്കപുരോഹിതര്‍ നല്ല നേത്രുത്വഗുണവും ബൈബിളിനുപുറത്തും വിവരമുള്ളവരുമാണ്‌. എന്നാല്‍ ഇടയലേഖനങ്ങളിലൂടേയും പ്രസംഗങ്ങളിലൂടെയും അവര്‍ പറയുന്ന കാര്യങ്ങളെല്ലാം അനുസരിച്ചുജീവിക്കുന്നവരല്ല കത്തോലിക്കര്‍. മദ്യപാനവും കുടുംബാസൂത്രണവും ഉദാഹരണങ്ങള്‍. സ്വാഭാവികമായ മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെയുള്ള സന്താനനിയന്ത്രണം പാടില്ലെന്ന് സഭ പറയുന്നെങ്കിലും വളരെ വിരളമായ കത്തോലിക്ക ഭാര്യാഭര്‍ത്താക്കളേ കുടുംബാസൂത്രണശസ്ത്രക്രിയ ചെയ്യാത്തവരായുണ്ടാകൂ. എന്നാല്‍ ബിഷപ്പിനെയൊക്കെ നിക്രുഷ്ടജീവിയെന്നൊക്കെ വിളിക്കുന്നത്ര ദാര്‍ഷ്ട്യം ആരും ഇഷ്ടപ്പെടില്ല. ക്രിസ്തീയസമൂഹത്തെയാകെ പുഛിക്കലാണത്‌. ബിഷപ്പിനെയൊക്കെ എന്തുചീത്തയും പരസ്യമായി പറയാമെന്നുമൊക്കെയുള്ള മാന്യമല്ലാത്ത രീതിയുടെ ഫലം ഈതിരഞ്ഞെടുപ്പുഫലം വെളിവാക്കും. ഇത്‌ ക്രിസ്ത്യാനികളുടെ മാത്രം പ്രതികരണമാവില്ല. സമൂഹത്തില്‍ അന്തസ്സോടേയും മാന്യതയോടേയും ജീവിക്കണമെന്നുള്ളവരുടെയൊക്കെ പ്രതികരണമാവുമത്‌.
Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Monday, April 27, 2009

അവനവൻ ഹത്യ

കേരളത്തിലെ ഉയർന്ന നിരക്കുകളിലൊന്ന് ആത്മഹത്യയുടേതാണ്‌. കേരളത്തേക്കാൾ ജീവിതനിലവാരം മോശവും കഷ്ടപ്പാടേറിയതുമായ സംസ്ഥാനങ്ങളിൽപ്പോലും ആത്മഹത്യകൾ കുറവാണ്‌. അവനവന്റെ അവസ്ഥ മോശമാണെന്ന് ചിന്തിച്ചറിയാനുള്ള ബോധം നമുക്ക്‌ കൂടിയതുകൊണ്ടാണോ ഇതിങ്ങനെ? അതോ മനുഷ്യനേ ആത്മഹത്യ ചെയ്യൂ; മൃഗങ്ങൾ ആത്മഹത്യ ചെയ്യില്ല എന്നതിനാലാണോ? തീർച്ചയായും ഇതൊരു പ്രധാനപ്പെട്ട കാരണമാണ്‌. ചിന്താശീലമില്ലാത്തതും സംസാരിക്കാൻ കഴിവുള്ളതുമായ മൃഗങ്ങൾ മാത്രമാണ്‌ കേരളത്തിലെപ്പോലും മിക്ക മനുഷ്യരൂപികളുംതന്നെ. ബഹുമാന്യനായ സിബിമാത്യുവിന്റെ ഡോക്ടറേറ്റ്പ്രബന്ധത്തിന്റെ വിഷയം, കേരളത്തിലെ ആത്മഹത്യയുടെ കാരണങ്ങളായിരുന്നു. അദ്ദേഹം മനസ്സിലാക്കിയത്‌, പത്താം ക്ലാസ്സുവരെ മാത്രം വിദ്യാഭ്യാസമുള്ളവരാണ്‌ ആത്മഹത്യയിൽ മുമ്പർ എന്നാണ്‌. എന്നാൽ വിദ്യാഭ്യാസം കുറഞ്ഞവരിൽത്തന്നേയും, മുസ്ലിം സമുദായത്തിലാണ്‌ ഏറ്റവും കുറവ്‌ ആത്മഹത്യയുമത്രേ. അവരുടെ, സ്വസമുദായക്കരോടുള്ള സഹായമന:സ്ഥിതിയും കൂട്ടത്തിൽക്കുത്തായ്മയുമാകാം ഇതിനുള്ള പ്രധാന കാരണങ്ങൾ. വിപരീതാവസ്ഥ ആകുമ്പോൾ കേൾക്കാനിടയുള്ള കുത്തുവാക്കുകൾ ഓർത്താവാം മിക്കവരും ആത്മഹത്യക്ക്‌ തുനിയുന്നതെന്ന് തോന്നുന്നു. ശാരീരിക വിഷമതമൂലമല്ല മിക്ക ആത്മഹത്യയുമെന്നത്‌ ചേർത്ത്‌ ആലോചിച്ചാലും, ആത്മഹത്യയേറിയ തെക്കൻ കേരളത്തിന്റെ പൊതുസ്വഭാവം വച്ചുനോക്കിയാലും, ആത്മാഹുതി ചെയ്യുന്നത്‌, മറ്റുള്ളവരുടെ കുത്തുവാക്ക്‌ കേട്ടിട്ടോ കേൾക്കുമെന്ന് കരുതീട്ടോ ആവാം. അതിനാൽ കുത്തുവാക്ക്‌ പറച്ചിൽ ഒരു സമൂഹദ്രോഹമായി കാണണം, ഒഴിവാക്കണം. മലയാളത്തിലെ ടെലിവിഷൻസീരിയലുകൾ, കുത്തുവാക്കുപറച്ചിലിന്റെ കുത്തകവിതരണക്കാരായിരിക്കുകയാണ്‌. ഇത്‌ നിരുത്സാഹപ്പെടുത്തണം. മദ്യപാനം സമൂഹത്തെയാകെ ബാധിക്കുന്നതുപോലാണ്‌ കുത്തുവാക്കുപറച്ചിലും ബാധിക്കുന്നത്‌.


Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Saturday, April 11, 2009

മാര്‍ക്‌സിസ്റ്റ് പുലീം പി.ഡി.പി.പ്പുല്ലും

തിരഞ്ഞെടുപ്പായി. ജനായത്തരീതിക്ക്‌ നല്ലതല്ലെങ്കിലും, മത,സമുദായനേതാക്കള്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. കത്തോലിക്കാനേത്രുത്വവും പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ, കുണ്ടറയില്‍ എം.എ.ബേബിക്കും മറ്റും അനുഭാവവും, മറ്റുള്ളിടത്ത്‌ മനസ്സാക്ഷിവോട്ടും എന്ന നിലപാടായിരുന്നു. ആ തെറ്റായനിലപാടിന്റെ ഒരുപാട്‌ മുറിപ്പാടുകൾ ഇപ്പോൾ പട്ടക്കാരുടേയും മനസ്സിലുണ്ട്‌ . പൊതുവെ, രാഷ്ട്രീയച്ചായ്‌വ്‌ ഇല്ലാത്തവരൊക്കെ വോട്ടുചെയ്യുന്നത്‌, സ്ഥാനാര്‍ത്ഥിയെ മാത്രം പരിഗണിച്ചാണ്‌. തിരക്കിനിടയിലും മുടങ്ങാതെ, പെരുമ്പാവൂര്‌ വോട്ടുചെയ്യുന്ന, നടന്‍ ജയറാമൊക്കെ പരസ്യമായി പറഞ്ഞിട്ടുള്ളതാണിക്കാര്യം. എന്നാൽ രീതി ശരിയല്ലെന്നതാണ്‌ അനുഭവം.
രാഷ്ട്രീയകക്ഷികള്‍, പ്രത്യേകിച്ചും ഇടതുപക്ഷക്കാര്‍, ഈ മനോഭാവം മുതലെടുക്കുന്നുണ്ട്‌. ഡമോക്രാറ്റിക്‌ യൂത്തന്‍മാരേയും, ദേശത്ത്‌ പേരുള്ളവരേയുമൊക്കെ അവര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നു; അവരെ സഹ്രുദയര്‍ സന്തോഷത്തോടെ വോട്ടിട്ട്‌ ജയിപ്പിക്കുന്നു. എന്നാല്‍ അവരിലെത്രപേരെ മന്ത്രിയാക്കീട്ടുണ്ട്‌ ഇടതുപക്ഷക്കാരെന്നു നോക്കിക്കേ. എല്ലാവര്‍ക്കും ബഹുമാനമുള്ള അല്‍ഫോണ്‍സ്‌ കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഒന്നോര്‍ത്തേ.
ഗവ. ഉദ്യോഗസ്ഥനായിരുന്നപ്പോഴത്തെയത്ര സേവനം, ഇടതുപക്ഷ എം.എല്‍.എ. ആയ അദ്ദേഹത്തേക്കൊണ്ട്‌ സമൂഹത്തിനിപ്പോഴില്ല. ഇത്തരം മിടുക്കരെ ജയിപ്പിച്ചുവിട്ടിട്ട്‌ കിട്ടിയ മന്ത്രിസഭയിലെത്ര മിടുക്കരുണ്ടെന്ന്‌ നോക്കൂ. തലയിലെ കുപ്പയൊക്കെ മലയാളീടെ തലമേലിടുന്ന സഹകരണമന്ത്രിമുതല്‍പേരെ ഓര്‍ത്തുനോക്കുക. കോണ്‍ഗ്രസ്സിനെതിരെ ആരോപിച്ചുകൊണ്ടിരുന്നത്‌, അഴിമതിയും വര്‍ഗ്ഗീയതയുമായിരുന്നു. എന്നാൽ രണ്ടുകാര്യത്തിലും ഇടതുപാർട്ടികളുടെ
സ്ഥിതി എത്രമോശമാണിന്ന്‌. വളരെ ദോഷം വരുത്തുന്നതാണ്‌ പി.ഡി.പി.യുമായുള്ള അവരുടെ കൂട്ട്‌. കോണ്‍ഗ്രസ്സായിരുന്നു പി.ഡി.പി.യുമായി കൂടിയിരുന്നതെങ്കില്‍ എന്തായിരുന്നേനെ പുകില്‍. വളരെയേറെ സംശയത്തിന്റെ നിഴലുള്ള പി.ഡി.പി.യുമായി വരെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ചേരാന്‍ കാരണം, അവരുടെതന്നെ പ്രയോഗത്തില്‍ പറഞ്ഞാല്‍, പാർലമന്ററി വ്യാമോഹം
തന്നെയാണ്‌. കേരളത്തിലെ ഇപ്പോഴത്തെ ഭരണം മൂലം, ലോകസഭയിലേക്ക്‌ ഇടതുകാര്‍ക്ക്‌ കാര്യമായൊന്നും കിട്ടില്ലാന്ന്‌ അവര്‍ക്കുതന്നെ അറിയാം. അപ്പോഴെന്താ എത്ര നാണം കെട്ടും എം.പി.മാര്‍ക്കായി ഇടതുകാര്‍ ഇറങ്ങിയിരിക്കുന്നതെന്ന്‌ ആലോചിക്കുക. ലാവ്‌ലിന്‍ കേസ്സിന്റെ
കാര്യമാവും അപ്പോള്‍ മനസ്സിലെത്തുക. ലാവ്‌ലിന്‍ കേസ്സില്‍ കഴമ്പുണ്ടെന്നതാണ്‌ കാര്യം. സ്ഥാനാര്‍ത്ഥി ആരായാലും, വോട്ട്‌ ചെയ്യുന്നത്‌ പാര്‍ട്ടിനോക്കി വേണം എന്നതാണ്‌ ഭേദപ്പെട്ട രീതി. മാര്‍ക്സിസ്റ്റ്‌പാര്‍ട്ടീടെ മുഖ്യമന്ത്രിയായ അച്യുതാനന്തനുപോലും സ്വന്തമായിട്ട്‌ ഒന്നും ചെയ്യാന്‍ പറ്റാത്തത്‌ കാണുന്നുണ്ടല്ലോ. അതിനാലുമാണ്‌ സ്ഥാനാര്‍ത്ഥിയെ നോക്കിയല്ല, പാര്‍ട്ടിനോക്കി വേണം
വോട്ടുചെയ്യാനെന്ന് പറയുന്നത്‌. ഇടതുപക്ഷപാർട്ടികൾ അവരുടെ ആള്‍ക്കാരയേ സഹായിക്കൂ. മറ്റുപാർട്ടിക്കാർ അങ്ങനെയല്ലാതാനും. ഇക്കാര്യവും വോട്ടുചെയ്യുമ്പോള്‍ ഓർമ്മിക്കുക.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Tuesday, March 17, 2009

വോട്ട്, ജോലിക്ക് കൂട്ട്

പതിനഞ്ചാമത്തെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ തുടക്കമായല്ലോ. വോട്ടവകാശമുള്ളവരില്‍ അറുപത് ശതമാനം പേരൊക്കയേ വോട്ട്‌ ചെയ്യുന്നുള്ളു. വോട്ട്‌ ചെയ്യുന്നവരിലെ ഭൂരിപക്ഷം എന്നത്‌ സമൂഹത്തിന്റെ ചെറിയൊരു പക്ഷമേ ആകുന്നുള്ളു. ഈ ന്യൂനപക്ഷക്കാരാണ്‌ മറ്റു ഭൂരിപക്ഷത്തേയും ഭരിക്കാനുള്ളവരെ തീരുമാനിക്കുന്നതെന്നത്‌, നാം വേണ്ടത്ര ശ്രദ്ധിക്കാത്ത കാര്യമാണ്‌; ശ്രദ്ധിക്കേണ്ട കാര്യവുമാണ്‌. പിന്നീട്‌, ഭരണത്തെ കുറ്റം പറഞ്ഞിട്ടോ മറ്റോ കാര്യമായ കാര്യമില്ല. അതിനാല്‍ വോട്ടുചെയ്യാന്‍ തീരുമാനിക്കുക; ചെയ്യുക. കുറ്റമോ കുറവോ ഇല്ലാത്ത ഒരു രാഷ്ട്രീയപ്പാർട്ടിയും ലോകത്തുണ്ടാവില്ല. പാർട്ടിക്കാരുടെ മുൻകാലപ്രവൃത്തികൾ വച്ച്‌, വോട്ട്‌ ആർക്കെന്ന് തീരുമാനിക്കുക. വളരെ പഴയ കാര്യമൊന്നും ആലോചിക്കേണ്ടതില്ല. കഴിഞ്ഞ പത്ത്‌ വർഷത്തെ പ്രവർത്തനം വിലയിരുത്തിയാല്‍ മതിയാകും. തീവ്രവാദനിലപാടുകൾ ഉള്ളവരെ, സമാധാനകാംക്ഷികള്‍, ഒഴിവാക്കുക. ആയുധംകൊണ്ട്‌ അസമാധാനമേ ഉണ്ടാകൂ. നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരൊക്കെ വോട്ട്‌ ചെയ്യാന്‍ തുടങ്ങിയാല്‍, ഇന്‍ഡ്യ വളരെ മെച്ചപ്പെട്ടേനെ എന്ന് ഇപ്പോള്‍ പലർക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്‌. രാജ്യത്തെ ജനാധിപത്യത്തിനോട്‌ യുവജനങ്ങൾക്കുള്ള
താൽപ്പര്യത്തിന്റെ അളവുകോലായിട്ട്‌ വോട്ട്‌ ചെയ്യലിനെ കണക്കാക്കാവുന്നതാണ്‌. അതിനാല്‍, kerala psc ടെസ്റ്റിനുള്ള അപേക്ഷയില്‍ voter id നമ്പരും , voters list ലെ നമ്പരും ഉള്‍പ്പെടുത്തുക. വോട്ട്‌ ചെയ്തിരുന്നോ എന്ന ചോദ്യം ടെസ്റ്റില്‍ ഉള്‍പ്പെടുത്തുക. വോട്ട്‌ ചെയ്തവർക്ക്‌ മാര്‍ക്ക് കൊടുക്കണം. ഇതിനാല്‍ കൂടുതല്‍ ചെറുപ്പക്കാർ വോട്ട്‌ ചെയ്യും. വോട്ടേര്‍സ്‌ ലിസ്റ്റിന്റെ കൂടെ , തൊട്ടുമുന്‍പിലെ ഇലക്ഷനില്‍ വോട്ട്‌ ചെയ്തിരുന്നോ എന്നതുകൂടി ചേര്‍ത്താല്‍ , ഇക്കാര്യത്തിലെ കളവുപറയല്‍ ഒഴിവാക്കാം; മറ്റൊരു ഗുണമുള്ളത്‌ കള്ളവോട്ട്‌ നടന്നോ എന്ന്‌ നമുക്കുതന്നെ പരിശോധിക്കാനുമാകം. ഇതൊക്കെ മൂലം, വോട്ടെര്‍സ്‌ ലിസ്റ്റില്‍ ആളുകൂടും, ചെറുപ്പക്കാർ കൂടുതലായി വോട്ടുചെയ്യും. തീര്‍ച്ചയായും അവര്‍, കാലഹരണപ്പെട്ട വരട്ടുതത്ത്വക്കാർക്ക്‌ വോട്ടുചെയ്യില്ല. പുതിയ ആശയമുള്ളവർക്ക്‌ പ്രാമുഖ്യം ലഭിക്കുകയും രാജ്യത്തിന്റെ
ഭാവി ഭേദപ്പെട്ടതാവുകയും ചെയ്യും.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Saturday, March 14, 2009

പിതാവിന്റെ കുനുഷ്ഠ്‌

ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുന്നത്‌ പലതും ഫലപ്രാപ്തിയില്‍ എത്തുന്നില്ല. മിക്കവരുംതന്നെ നിബന്ധനാവിധേയമായാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌; ഉദ്ദിഷ്ടകാര്യം സാധിച്ചാല്‍ , വേറൊരുകാര്യം ചെയ്യാം എന്നൊക്കെയായിട്ട്‌. ദൈവംതമ്പുരാനും ഇതുതന്നെ മനുഷ്യനോടും ചെയ്യുന്നുണ്ട്‌. "സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നുതുടങ്ങുന്ന പ്രാര്‍ത്ഥനയിലിതുകാണാം. "ഞങ്ങളോട്‌ തെറ്റുചെയ്യുന്നവരോട്‌ ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ" എന്നാണ്‌ പ്രാര്‍ത്ഥനയിലുള്ളത് . ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന മിക്കവരുടേയും തെറ്റുക്ഷമിക്കാനോ അപേക്ഷ കേള്‍ക്കാനോ ദൈവത്തിന്‌ ഒരു ബാധ്യതയുമില്ല എന്നത്‌ വ്യക്തം. ഈ കുനുഷ്ഠീന്ന് ഒഴിവാകാന്‍ ഞാനന്നേരം മ്യൂട്ടടിക്കും. ദൈവത്തിന്‌ കുനുഷ്ഠ്‌ ആകാമെങ്കില്‍ , നമുക്കുമാകാമല്ലൊ.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Friday, March 13, 2009

പ്രലോഭനം: പിതാവ്‌ വക

നിങ്ങള്‍ ദൈവംതമ്പുരാനോടിങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍ എന്ന്‌ ശിഷ്യന്‍മാര്‍ക്ക്‌ ഈശൊ പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥന ഒന്നുണ്ട്‌. ക്രിസ്ത്യാനികളൊക്കെ ദിവസേന ചൊല്ലുന്ന പ്രാര്‍ത്ഥനയാണത്‌. " സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ" എന്നാണ് അതാരംഭിക്കുന്നത്. അതിലുള്ളതാണ്‌, "ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ" എന്ന അപേക്ഷയും. ചെകുത്താനാണ്‌ പ്രലോഭനത്തിന്റെ കുത്തകക്കാരന്‍ എന്നാണ്‌ പൊതുവെ എല്ലാവരും കരുതുന്നത്‌. എന്നാല്‍ ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ എന്ന്‌ ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌, പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ പിതാവായ ദൈവമാണെന്നാണ്‌. ദൈവപുത്രന്‍ ഈശോപോലും ആദ്യം കൂളായിട്ട്‌ പ്രലോഭനത്തിന്‌ നിന്നുകൊടുത്തതിനും ഇതൊരുകാരണമാകാം.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

നാലാമത്തെ പ്രലോഭനം

ഒരു നേരം ഒരു ചായ, ഒരു വട , മനുഷ്യന്‌ എന്ന് കേട്ടിട്ടുണ്ട്‌. എന്നാല്‍ ഒരുനേരം എത്ര പ്രലോഭനം വരെയാകാം എന്നു കേട്ടിട്ടില്ല. തുടര്‍ച്ചയായി മൂന്ന് പ്രലോഭനം കഴിഞ്ഞപ്പോഴാണ്‌ കര്‍ത്താവീശോമിശിഹായ്ക്ക്‌ ശുണ്ഠി വന്നത്‌. ലോകത്തിലെ സമ്പത്തും സകലരാജ്യവുമൊക്കെ, ചെകുത്താന്‍ വാഗ്ദാനം നല്‍കി നോക്കിയിരുന്നു. സാത്താനേ ദൂരെപ്പോ എന്ന് ഈശൊ പറഞ്ഞത്‌ കേള്‍ക്കാതിരുന്ന്, കര്‍ത്താവിനെ വീണ്ടും പ്രലോഭിപ്പിച്ചിരുന്നെങ്കിൽ എന്തായേനെ ആവോ. അവസാനകൈ ആയി സാത്താന്‍ നീട്ടാനിടയുള്ളത്‌ എന്താവാം? അധികാരത്തിലും കഴിവിനെ ചോദ്യം ചെയ്യലിലുമൊക്കെ വീഴാത്തവരെ വീഴ്ത്താന്‍ ചെകുത്താന്‍ മിക്കവാറും ഉപയോഗിക്കുക, പെണ്ണിനെയാവും. ഒരു തവണ മൂന്നിലേറെ പ്രലോഭനങ്ങള്‍ പാടില്ലാത്തതുകൊണ്ടാണോ അതോ അതിലേറെ താങ്ങാന്‍ പറ്റാതെ വരുമെന്നതുകൊണ്ടാണോ അതോ ഉണ്ടാകാനിടയുള്ള സ്ത്രീപ്രലോഭനത്തീന്ന് ഒഴിവാകാനാണോ ആവോ, കര്‍ത്താവീശോ സാത്താനോട്‌ ദൂരെപ്പോകാന്‍ ആക്രോശിച്ചത്‌ എന്ന് ശകലംനേരം ചിന്തിക്കാവുന്നതാണ്‌.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Thursday, March 12, 2009

രാഹുല്‍ഗാന്ധി മഹാശ്ചരൃം;

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന്‌ ചിലര്‍ക്ക്‌ പൂതി. മണിയടിമാത്രം പണിയായിട്ട്‌ നടക്കുന്നവരേ ഇങ്ങനത്തെ പൂതി പറയൂ . റോള്‍ഡ്‌ഗോള്‍ഡല്ലാത്ത മന്‍മോഹന്‍സിങ്ങിനേയും പ്രമുഖനായ പ്രണാബിനേയുംകാള്‍ രാഹുല്‍ഗാന്ധിക്ക്‌ എന്താണ്‌ മേന്‍മ? ഒരു സഹമന്ത്രിയായിട്ടുപോലും രാഹുല്‍ കഴിവ്‌ തെളിയിച്ചിട്ടില്ല. നടപ്പാക്കാന്‍ ഒരു ഉത്തരവാദിത്വവും ഇല്ലാത്തപ്പോള്‍പ്പറയുന്ന കാര്യങ്ങള്‍വച്ച്‌, ജനത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന സ്ഥാനങ്ങളിലേക്ക്‌ ആരേയും ഉന്തിക്കേറ്റരുത്‌. ഒരു മന്ത്രിപോലും ആയിട്ടിരുന്നില്ലാത്ത അച്യുതാനന്ദനെ, മുന്‍പ്‌ പറഞ്ഞുനടന്നത്‌ കേട്ടൊക്കെ മുഖ്യമന്ത്രിയാക്കീട്ട്‌, വളരെ പെട്ടെന്നുതന്നെ കേരളം കണ്ട ('ഭരിച്ച' എന്ന വാക്ക്‌ മനപ്പൂര്‍വ്വം ഉപയോഗിക്കാത്തതാണ്‌) ഏറ്റവും മോശം മുഖ്യമന്ത്രി എന്നപേര്‌ നേടിയെടുത്ത അനുഭവമൊക്കെ നമുക്കുള്ളതല്ലേ? രാഹുലിനെ, വെറും മന്ത്രിയല്ല, പ്രധാനമന്ത്രി ആക്കണമെന്ന്‌ പറയുന്നവര്‍, രാജ്യത്തിനും കോണ്‍ഗ്രസ്സിനും നല്ലത്‌ വരണമെന്ന്‌ ആഗ്രഹിക്കുന്നവരല്ല. കുടുംബഭരണമെന്ന കുറ്റം ഈ തിരഞ്ഞെടുപ്പിലും പറയിക്കാനുതകുമിത്‌. അദ്വാനി അതീയിടെ പറഞ്ഞും കഴിഞ്ഞു. എന്നാല്‍ അദ്വാനീടെ ഭരണകാലത്ത്‌, മകള്‍ പ്രതിഭാഅദ്വാനിയെ ഡിഡിന്യൂസില്‍ കാണാത്ത ദിവസം ഇല്ലായിരുന്നു. അദ്വാനിയെ ഓർമ്മിപ്പിക്കുന്ന മുഖവുമായി, ANIവക പ്രോഗ്രാമുകളും, ലോകപര്യടനവും ഒക്കെയായി, അവര്‍ ദൂരദര്‍ശനിലെ സ്ഥിരം താരമായിരുന്നത്‌ പൊതുജനം മറക്കാറായിട്ടില്ല. ദേശീയതലത്തില്‍ എന്‍ ഡി എ ക്ക് കാര്യമായി കോൺഗ്രസ്സിനെ കുറ്റം പറയാനില്ലാത്തപ്പോഴാണ്‌, കോൺഗ്രസ്സിലെച്ചിലർതന്നെ രാഹുല്‍ഗാന്ധിയുടെ പേരില്‍ കുത്തിത്തിരിപ്പ്‌ ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുന്നത്‌. ഏതായാലും ഇപ്രാവശ്യം ബോഫോഴ്‌സ്‌ എന്നാരും പറഞ്ഞ്‌ കേട്ടില്ല. വാജ്‌പേയിഭരണം അഴിമതിയില്‍ 'shining'ആയിരുന്നല്ലോ. അധികാരത്തിന്റെ സുഖം അറിഞ്ഞവര്‍ അതിനായി എന്തും ചെയ്യും. അധികാരത്തിന്റെ കാര്യത്തില്‍ അദ്വാനിയും അച്യുതാനന്തനും അന്യരല്ല. UPAഭരണത്തിനെതിരേ കാര്യമായൊന്നും കുറ്റപ്പെടുത്താനില്ലാത്തതിനാല്‍ BJPക്കാര്‌ ഇപ്രാവശ്യം തീവ്രഹിന്ദുത്വക്കാർഡ്‌ ഇറക്കും. പ്രമോദ് മഹാജന്‍ -കൊലക്കേസ്സില്‍ പ്രതിയായ , മഹാജന്റെ
PAയുമായിരുന്ന സ്വന്തം സഹോദരന്‍ പറഞ്ഞത്‌, മഹാജന്‌ 2000 കോടി രൂപയുണ്ടെന്നാണ്‌. എങ്കില്‍, സുഖ്‌റാമൊക്കെ എത്ര ചെറുറാം.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Friday, February 20, 2009

ആശ്വാസപ്പച്ച

അവശ്യമായതും അപ്രാപ്യമായതുമായ കാര്യങ്ങള്‍ നേടാൻ ദൈവത്തോട്‌ പ്രാർഥിക്കുന്നവർ ഏറുകയാണ്‌. മന്ത്രിയെ നേരിട്ടുമുട്ടാന്‍ കഴിവില്ലാത്തവര്‍, പ്രാദേശികനേതാവുവഴി കാര്യം സാധിക്കുന്നതുപോലെ, അന്തോണീസുപുണ്യവാളനോ അയ്യപ്പസ്വാമിയോ ഒക്കെവഴിയാണ് മിക്കവരും ഉദ്ദിഷ്ടകാര്യം സാധിച്ചെടുക്കുന്നത്‌. ദൈവത്തില്‍ ആശ്രയിച്ചാലും നമ്മുടെ ആഗ്രഹങ്ങള്‍ എല്ലായ്പ്പോഴും സാധിച്ചുകിട്ടാറില്ല. എന്നാൽ, കാര്യം നേടിയാലും ഇല്ലെങ്കിലും, വിചാരിച്ചത് നേടാനാകാതെവരുമ്പോഴുള്ള തിരിച്ചടി സഹിക്കാൻ, ദൈവവിശ്വാസം വലിയ സഹായമാണ്. അവസ്ഥ മാറീല്ല എങ്കിലും അതില്‍ കഴിയുന്നതിന്റെ മാനസിക പ്രയാസം മാറിക്കിട്ടും. അക്കരെയെങ്കിലും പച്ചപ്പ്‌ കാണാനുമാകും.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Saturday, February 14, 2009

നേരത്തേ അറിയാഞ്ഞത്

ബെറ്റര്‍ ലേറ്റ് ദാന്‍ നെവെര്‍ എന്നൊരു ചൊല്ലുണ്ടല്ലോ. വിവാഹക്കാര്യത്തില്‍ ഇതേ പോലെ പറയാവുന്നത് , ബെറ്റര്‍ നെവെര്‍ ദാന്‍ ലേറ്റ് എന്നാണ്.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Friday, February 6, 2009

ദുഃഖത്തിന്റെ ഗുരുത്വാകര്‍ഷണം

ഇരുട്ട് അഥവാ ഒന്നുമില്ലായ്മ ആണ് എല്ലാത്തിന്റേയും ആരംഭം. വെളിച്ചം ശാശ്വതമല്ല. ഇരുട്ടിന്റെ കേന്ദ്രത്തിലേക്ക് വെളിച്ചം എപ്പോഴും ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കും . വെളിച്ചത്തിന്റേയും ഒടുക്കം ഇരുട്ടാണ്‌. സന്തോഷവും ഇതുപോലാണ് . ഇരുളീന്നു വെളിച്ചത്തിലേക്ക് എന്നപോലെയാണ് ദു:ഖത്തിൽ നിന്ന് സുഖത്തിലേക്കുള്ള മാറ്റം. അറിഞ്ഞ സുഖത്തിനു പുന:രനുഭവത്തിൽ സുഖത കുറവ് തോന്നും. അതിനാലാവാം മനുഷ്യന് സുഖാസക്തി കൂടിക്കൊണ്ടേയിരിക്കുന്നത്‌ . മെഴുകുതിരിപോലെ സ്വയം പ്രകാശിച്ച് നശിക്കുന്നതോ , ബള്‍ബ് പോലെ പുറമേനിന്നുള്ള ഊര്‍ജ്ജം കൊണ്ടുമാത്രം പ്രകാശിക്കുന്നതോ ആയ മനുഷ്യമനസ്സ് ഉണ്ട്. സുഖത്തിനോടുള്ള ആസക്തി പ്രകടമാണ്. എന്നാൽ സുഖം മാത്രമല്ല, ദുഃഖവും മനുഷ്യന് അനുഭവിക്കേണ്ടിവരുന്നു. പ്രകടം അല്ലെങ്കിലും ദുഃഖത്തിനോടും മനുഷ്യന് ആസക്തി ഉണ്ടോന്നു സംശയം. പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്ഥിതി ഇരുട്ടും, മനുഷ്യന്റെ അടിസ്ഥാനഭാവം ദുഃഖവും ആണ്. ഇരുട്ട് അഥവാ ഒന്നുമില്ലായ്മയാണ്‌ എല്ലാത്തിന്റേയും അവസാനവും.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Saturday, January 31, 2009

ഗ്യാസ് പ്രേമപാചകം

ഗ്യാസ് കമ്പനിവക പരസ്യം : cook food, serve love


കമന്റ് അടിക്കാവുന്നത് : cook food,


അത് കൊള്ളാത്തതിനാല്‍ serve love

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Saturday, January 24, 2009

വക്കീലുമാരുടെ നിര്‍വ്യാജവ്യാജം

വിവരാവകാശനിയമം പോലെ വളരെ ഗുണമുള്ളതാണ്‌ CrPCയുടെ പുതിയ ഭേദഗതി. വക്കീലുമാരും പൊലീസുകാരും ഇതിനെതിരേ പ്രതിഷേധിക്കുന്നത്‌ അവരുടെ വരുമാനവും പ്രാമാണ്യവും കുറയുമെന്നതിനാലാണ്‌ . ഒരാള്‍ കുറ്റവാളിയാണെന്ന് വ്യക്തമായ തെളിവുണ്ടെങ്കില്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഇനിയായാലും അറസ്റ്റ്‌ ചെയ്യാം. കാര്യമില്ലാതെ ഏഴുമണിക്കൂറിലേറെ കസ്റ്റഡിയില്‍ വയ്ക്കരുതെന്നത്‌ ഗവര്‍മെന്റ്ജോലിക്കാര്‍ക്ക് ആശ്വാസമാണ്‌. വ്യാജമായ സ്ത്രീപീഢനക്കേസുകളിൽ പ്രതിയാകാനിടയാകുന്ന ഉദ്യോഗസ്ഥരെ, ഒരുദിവസത്തെ കസ്റ്റഡിമൂലം ജോലിയില്‍നിന്ന് സസ്പെന്‍ഷനാകുമെന്ന വാളിന്‍കീഴില്‍ നിറുത്തിപ്പേടിപ്പിക്കുന്ന, നിയമത്തിന്റെ ദു:രുപയോഗം
ഇനിയുണ്ടാകാതിരിക്കട്ടെ. കേരളത്തിലെ വനിതാക്കമ്മീഷനിലെ പരാതികളില്‍ എണ്‍പതുശതമാനവും വ്യാജപരാതിയാണ്‌ എന്ന യാഥാർത്ഥ്യവും ഇതിനൊപ്പം ഓർക്കുക. ഏത്‌ ചെകുത്താങ്കുട്ടിയുടേയും വ്യാജപ്പരാതി കിട്ടിയാല്‍ ഭർത്താവിന്റെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമെതിരെ, വാറണ്ടില്ലാതെ അറസ്റ്റ്‌ ചെയ്യാവുന്ന IPC 498(എ) പ്രകാരം കേസെടുത്ത്‌ കഷ്ടപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സ്ഥിതി ഇപ്പോഴുണ്ട്‌. ദു:സ്വാധീനത്തിന്‌ വഴങ്ങാത്ത നല്ല മനുഷ്യര്‍ പൊലീസില്‍ ഉള്ളതുകൊണ്ടും ദൈവാധീനം കൊണ്ടുമാണ്‌ ചിലരൊക്കെ വ്യാജപ്പരാതിമൂലം പൊലീസ്‌ലോക്കപ്പില്‍ ആകാതിരിക്കുന്നത്‌. ഭർത്താവിനനുകൂലമായി കുടുംബക്കോടതിയില്‍ നിന്ന് വിവാഹമോചനവിധി വന്നാലുടനെ, അതുവരെ പറഞ്ഞ്‌ കേള്‍ക്കാത്ത വ്യാജകഥകള്‍ ഉണ്ടാക്കി സ്ത്രീപീഢനവും സ്ത്രീധനപീഢനവും ചേർത്ത്‌ പൊലീസില്‍ ക്രിമിനൽക്കേസ്‌ കൊടുക്കുന്നതാണ്‌ ഇപ്പോഴുള്ളരീതി. ഇത്തരത്തിൽ കോടതിയിലെത്തുന്ന വ്യാജപീഢനകഥകള്‍ ഉണ്ടാക്കുന്നത്‌ കഥാകാരന്മാരായ വക്കീലുമാരാണെന്നത്‌ വക്കീലുമാർക്കുതന്നെ അറിയാവുന്നതാണ്‌. വലിയ പീഡനക്കേസുകളില്‍ നിന്ന് തലയൂരാന്‍ വലിയ നഷ്ടപരിഹാരത്തുകയ്ക്ക്‌ വഴങ്ങാനാണ്‌ അവര്‍ ഈപ്പണിചെയ്യുന്നത്‌. പെട്ടെന്ന് പൊലീസ്‌ കസ്റ്റഡിയില്‍പ്പെടാതിരിക്കാനായി കുട്ടികളെപ്പോലും കൂടെക്കൂട്ടി ഓരോ രാത്രിയും ഓരോരോ സ്നേഹിതരുടെ വീടുകളില്‍ കഴിയേണ്ടിവന്നിട്ടുള്ളവരൊക്കെ ഈ നിയമഭേദഗതിക്കൊപ്പമുണ്ട്‌. കോടതിയില്‍ കേസെത്തുന്നതുവരെയുള്ളകാലത്ത്‌, പീഢനാരോപിതര്‌ ആത്മഹത്യചെയ്യാത്തത്‌ ആശ്രിതരായ വൃദ്ധമാതാപിതാക്കളെ ഓർത്തൊക്കെയാണ്‌ . ക്രിമിനൽ സംഭവങ്ങൾ ഉണ്ടായാല്‍, മൂന്നുമാസത്തിനകം പരാതിപ്പെട്ടിരിക്കണം എന്ന നിയമഭേദഗതികൂടി ഉണ്ടായാല്‍, വ്യാജമായ സ്ത്രീപീഢനക്കേസുകൾ ഒട്ടൊക്കെ ഇല്ലാതാകും. കുറ്റം ചെയ്തതിന്‌ വ്യക്തമായ തെളിവ്‌ പൊലീസിനുണ്ടെങ്കില്‍ പുതിയ ഭേദഗതിയനുസരിച്ചും പ്രതിയെ അറസ്റ്റുചെയ്യാമെന്നതിനാല്‍, ഭേദഗതിയെ എതിർക്കുന്നത്‌ സമൂഹനന്‍മയ്ക്ക്‌ വേണ്ടിയല്ല, "കഷ്ടകാലം മൂലം" കേസില്‍പ്പെടുന്നവരെ സഹായിക്കാനുമല്ല, സ്വന്തം വരുമാനം കുറയുമെന്നത്‌ കൊണ്ടുമാത്രമാണ്‌ . Free Web Counterസന്ദര്‍ശകര്‍ ഇതുവരെ

Friday, January 16, 2009

മനസ്സിലോടാത്ത സൈക്കിള്‍

ശാസ്ത്രമൊക്കെ വളരുന്നതിന്‌ മുന്‍പേതന്നെ, ആകാശത്തുകൂടെ പറക്കുന്നതായും വെള്ളത്തിന്‌ മുകളിലൂടെ സഞ്ചരിക്കുന്നതായും മനുഷ്യന്‍ സങ്കല്‍പ്പത്തില്‍ കണ്ടിരുന്നു; കഥകള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ആരുംതന്നെ മനസ്സില്‍പ്പോലും കാണാത്തതാണ്‌ സൈക്കിള്‍സവാരി. രണ്ടുചക്രവും അതിനുനടുക്കൊരു സീറ്റും വച്ച്‌, കാലുകൊണ്ട്‌ നിലത്ത്‌ ചവിട്ടിത്തള്ളി സൈക്കിള്‍ ഉപയോഗിച്ചുതുടങ്ങിയ ആള്‍ പോലും അതിപ്പോഴത്തെപ്പോലെ പറ്റുമെന്ന്‌ കരുതിക്കാണില്ല. രണ്ട്‌ ടയറുകളുടെ ചെറിയൊരു ഭാഗം മാത്രം മണ്ണിൽത്തൊട്ടുള്ള സൈക്കിളിന്‍മേലുള്ളൊരു സവാരി, യഥാർത്ഥത്തിൽ ഒരത്ഭുതം തന്നെയല്ലേ. ജീവിതത്തില്‍ ചില കാര്യങ്ങള്‍ ഇങ്ങനെയാണ്‌, ആലോചിച്ച്‌ കണ്ടുപിടിക്കാനാവില്ല; എന്നാല്‍ അവ അനുഭവവേദ്യമാണുതാനും Free Web Site Counter

Free Counterസന്ദര്‍ശകര്‍ ഇതുവരെ