Sunday, November 30, 2008

പ്രക്രുതിവിരുദ്ധ സമാനചിന്ത

ഒരുകാര്യത്തിലും തുല്ല്യരല്ലാത്ത, സ്ത്രീയും പുരുഷനും തുല്ല്യരാണെന്ന്‌ പറയുന്നതുതന്നെ പ്രക്രുതിവിരുദ്ധമാണ്‌. ഈലോകത്തിലേയും പരലോകത്തിലേയും ഏതുകാര്യം നോക്കിയാലും, പ്രസവക്കാര്യത്തിലല്ലാതെ മറ്റെന്തുകാര്യത്തിലാണ്‌ പുരുഷനേക്കാള്‍ സ്ത്രീകള്‍ മെച്ചം? ലോകത്തിലെ ഏറ്റവും നല്ല പാചകക്കാര്‍ പോലും ആണുങ്ങളാണ്‌. നല്ലപിതാവ്‌ വളര്‍ത്താത്തവരാകാം പുരുഷവിദ്വേഷികളാകുന്നത്‌. കുടിച്ച്‌കൂത്താടി, കുടുംബം നോക്കാതെ നടക്കുന്ന പിതാവിണ്റ്റെ പെണ്‍മക്കള്‍ പുരുഷവിദ്വേഷികളാകുന്നതാകാം. അതവരും മനസ്സിലാക്കട്ടെ.
Free Web Counter

Sunday, November 23, 2008

CBI v/s CBCI

അഭയക്കേസില്‍ രണ്ട്‌ കത്തോലിക്ക വൈദികരേയും ഒരു കന്യാസ്ത്രീയേയും സിബിഐ കസ്റ്റഡിയിലേക്ക്‌ കോടതി വിട്ടുകൊടുത്തിരിക്കുകയാണല്ലോ. സിബിഐയ്ക്കുമുന്‍പ്‌, കേസന്വേഷിച്ച പൊലീസുകാര്‍ തെളിവ്‌ നശിപ്പിച്ചെന്ന്‌ സിബിഐ പറയുന്ന കേസാണിത്‌. അത്തരമൊരു കേസില്‍, പുതിയരീതിയായ നാര്‍ക്കൊ അനാലിസിസിനുമൊക്കെ ശേഷമുള്ള ഇപ്പോഴത്തെ അറസ്റ്റില്‍, കാത്തലിക്‌ ബിഷപ്സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്‍ഡ്യ എന്ന CBCI, പ്രതികരണങ്ങളും പ്രസ്താവനകളുമായി തുടരുന്നത്‌ ശരിയല്ല. ഈക്കേസ്‌ തെളിയാതിരിക്കാന്‍ ശക്തമായപ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന്‌ എല്ലാവര്‍ക്കും തോന്നുന്ന സാഹചര്യത്തില്‍, അത്‌ ചെയ്യുന്നത്‌ തങ്ങളാണെന്ന ധ്വനിയുണ്ടാക്കുന്നതാണ്‌ CBCIയുടെ പ്രതികരണങ്ങള്‍. ഇത്‌ ഇനിയെങ്കിലും നിറുത്തണമെന്ന്‌ സാധാരണക്കാരായ കത്തോലിക്കര്‍ക്കുണ്ട്‌. ആധുനികകാലത്ത്‌ തെറ്റുചെയ്യാതെ ജീവിക്കുകയെന്നത്‌ എല്ലാവര്‍ക്കും കടുത്ത വെല്ലുവിളിയാണ്‌. ആരായാലും അതില്‍ വീണുപോയെന്നത്‌ വലിയ വീഴ്ച്ചയായി കാണേണ്ടതില്ല. നല്ല നേതുത്വഗുണവും നല്ല പൊതുവിജ്ഞാനവുമൊക്കെയുള്ളവരാണ്‌ ലത്തീന്‍കത്തോലിക്ക അച്ചന്‍മാര്‍. എന്നാലും, അച്ചനും കന്യാസ്ത്രീയുമെല്ലാം മനുഷ്യരുമാണല്ലോ. ആലുവയിലെ ഒരാശുപത്രീലെ കന്യാസ്ത്രീയുടെ സഭ്യേതരമായ പെരുമാറ്റം ഉള്ള മൊബൈല്‍ഫോണ്‍ക്ളിപ്പ്‌ മിക്കവരും കണ്ടിട്ടുണ്ടാകുമല്ലോ. തെറ്റ്‌ അവര്‍ക്കും പറ്റാം എന്നതിന്‌ തെളിഞ്ഞ തെളിവാണത്‌. ചിലര്‍ പറയുന്നുണ്ട്‌, ഇവര്‍ക്ക്‌ വിവാഹത്തിന്‌ അനുവാദം കൊടുത്താല്‍ ഇങ്ങനൊക്കെ ഉണ്ടാകില്ലെന്ന്‌. എന്നാല്‍, വിവാഹത്തിന്‌ അനുവാദമുള്ള യാക്കോബായ അച്ചനും വാണിഭക്കേസില്‍ പിടിക്കപ്പെട്ടിട്ടുള്ളത്‌ ഈ വാദത്തിന്‌ എതിരേ പറയാവുന്ന ന്യായമാണ്‌. ഏതു തെറ്റില്‍നിന്നും പശ്ചാത്തപിച്ച്‌ വിമുക്തമാകാവുന്നതാണ്‌. ചിലപ്പോള്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുമുണ്ട്‌. യേശുക്രിസ്തുതന്നെ ഒരുദാഹരണം. നാട്ടിലെ നിയമങ്ങള്‍ക്ക്‌ വിധേയമായി ജീവിക്കുന്നത്‌ ക്രിസ്തീയരീതിയാണ്‌. നിയമം നിയമത്തിണ്റ്റെ വഴിയ്ക്ക്‌ നീങ്ങട്ടെ. അതിനാല്‍ CBIക്ക്‌, CBCI ഇടംകോലിടാതിരിക്കുക. Free Web Counter

Wednesday, November 12, 2008

ഈശോയ്ക്ക്‌ ഇല്ലാഞ്ഞ കുരിശ്‌

കേരളത്തില്‍ മുസ്ളീംബഹുഭാര്യാത്വവും വിവാഹമോചനവും നിയന്ത്രിക്കാന്‍ നിയമം ഉണ്ടാവുകയാണ്‌. മൂന്നുപ്രാവശ്യം തലാക്ക്‌ എന്നുപറഞ്ഞാല്‍ വിവാഹമോചനം ആയി എന്ന രീതി തെറ്റുതന്നെയാണ്‌. ആ ഒരു രീതി ഉണ്ടായതുകൊണ്ടാകാം പര്‍ദ്ദയിട്ടവരെ കാണാനാകുന്നതും. പര്‍ദ്ദയിടണം എന്ന്‌ ഭര്‍ത്താവുപറഞ്ഞാല്‍, അത്‌ മുസ്ളിം ഭാര്യക്ക്‌ അനുസരിക്കാതിരിക്കാന്‍ ആവില്ലായിരിക്കും. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക്‌ വിവാഹമോചനം, "സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയേക്കാളും ഇടുങ്ങിയതും ദുര്‍ഘടവുമാണ്‌". അതിനാലൊക്കെ ഇന്ന്‌ ഒരു ക്രിസ്ത്യാനിഭര്‍ത്താവ്‌ ഭാര്യയോട്‌, ചട്ടയും മുണ്ടും ധരിക്കണമെന്ന്‌ പറഞ്ഞാല്‍, അതൊട്ട്‌ നടക്കേമില്ല, ഭര്‍ത്താവ്‌ സ്ത്രീപീഡനത്തിന്‌ കേസിലാവുകയും ചെയ്യും. യേശു ഒരിക്കല്‍ പറഞ്ഞു, ദൈവം ചേര്‍ത്തത്‌ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന്‌. മറ്റു പല കാര്യത്തിലും കര്‍ത്താവിണ്റ്റെ വാക്കുകളീന്ന്‌ സഭാനേത്രുത്വം മാറിപ്പോയിട്ടുണ്ടെങ്കിലും വിവാഹമോചനക്കാര്യത്തില്‍ കടുത്ത രീതിയാണുള്ളത്‌. നിണ്റ്റെ കുരിശും എടുത്ത്‌ പിറകേവരാന്‍, കര്‍ത്താവ്‌ പറഞ്ഞത്‌ ഓര്‍ത്തിട്ടുമായിരിക്കും ഇത്രക്ക്‌ കടുമ്പിടുത്തം. കുരിശായ ഭാര്യയെ ഉപേക്ഷിക്കാതിരിക്കാന്‍ സഭ നോക്കണമെന്നാവാം. എന്നാല്‍ നെയ്യാറ്റിന്‍കരയിലെ ബിഷഫൌസ്‌ ആക്രമണക്കേസില്‍, നിയമപ്രകാരം കാര്യം നടക്കട്ടെ എന്ന്‌ സഭ വിചാരിക്കാതെ, റോഡ്‌ തടയലും തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റുമാര്‍ച്ചുമൊക്കെ നടത്തിയപ്പോള്‍, കര്‍ത്താവു പറഞ്ഞ, ഒരുകരണത്തടിക്കുന്നവന്‌ മറ്റേ കരണംകൂടി കാണിച്ചുകൊടുക്കണമെന്നത്‌, സൌകര്യപൂര്‍വ്വം മറന്നു. മോശയുടെ കാലത്ത്‌, കണ്ണിന്‌ കണ്ണ്‌, പല്ലിന്‌ പല്ല്‌ എന്ന നിയമമായിരുന്നു. മോശയ്ക്ക്‌ 1500 വര്‍ഷങ്ങള്‍ക്കുശേഷം വന്ന യേശു അതപ്പാടെ മാറ്റി. അടിക്കുന്നവന്‌ രണ്ടുകരണവും കാട്ടിക്കൊടുക്കാനും സഹോദരനോട്‌ (ഭാര്യയോടല്ല) ഏഴല്ല എഴുനൂറ്‌ പ്രാവശ്യം ക്ഷമിക്കാനും പഠിപ്പിച്ചു. ദൈവംതമ്പുരാന്‍തന്നെ നിയമങ്ങള്‍ പുതുക്കുന്നതിന്‌ തെളിവാണല്ലോ മോശയുടെ നിയമങ്ങള്‍ ഈശൊ തിരുത്തിയത്‌. ഇപ്പോള്‍ ക്രിസ്തുവിനുശേഷം 2000 വര്‍ഷം കഴിഞ്ഞതിനാല്‍ മാറ്റങ്ങള്‍ ക്രിസ്ത്യന്‍ വിവാഹമോചന നിയമങ്ങളിലുമാകാം. നല്ല സ്വഭാവവും ശീലങ്ങളുമുള്ള പെണ്‍കുട്ടിയെ കണ്ടുപിടിച്ച്‌ ഭാര്യയാക്കാന്‍ കഴിയാതെ പോയ, കഴിവില്ലാതെ പോയവന്‌, ആത്തെറ്റിണ്റ്റെ ശിക്ഷ ജീവിതാവസാനം വരെ നല്‍കുന്നത്‌ ക്രൂരതയാണ്‌. ഏതു തെറ്റും തിരുത്തണമെന്ന്‌ പറയുന്നവര്‍, തെറ്റായിക്കെട്ടിപ്പോയതും തിരുത്താന്‍ അനുവദിക്കണം. കാശും സ്വാധീനവും ഉള്ളവര്‍ക്ക്‌ ഇപ്പോഴും ഇതിന്‌ കഴിയുന്നുണ്ടെങ്കിലും അല്ലാത്തവരുടെ കാര്യം കഷ്ടമാണ്‌.
Free Web Counter