Thursday, September 18, 2008

വലുതാകുമ്പോള്‍ ചെറുതാകുന്നത്‌

മുഖം മനസ്സിണ്റ്റെ കണ്ണാടിയാണെന്നല്ലേ ചൊല്ല്‌. തീവ്രവര്‍ഗ്ഗീയ സംഘടനകളുടെ തലപ്പത്തിരിക്കുന്നവരുടെ മുഖം ഇതിന്‌ ഉദാഹരണം തന്നെ. വെറുപ്പാണ്‌ അവരുടെ മുഖമുദ്ര. മറ്റുള്ളവരോടുള്ള വെറുപ്പ്‌ മനസ്സില്‍ നിറയുമ്പോഴാവാം മുഖത്തേയ്ക്കും വ്യാപിക്കുന്നത്‌. അദ്വാനിയുടേയോ വാജ്‌പേയിയുടേയോ ബിന്‍ ലാദന്റെയോ മുഖം സൂക്ഷിച്ചുനോക്കിയാല്‍ ഇത്‌ മനസ്സിലാകും. ഇവര്‍ വെറുപ്പ്‌ പടര്‍ത്തുന്നതിലൂടെ, സാധാരണക്കാരുടെയും സാധാരണക്കാരില്‍ താഴ്ന്നവരുടെയും ജീവനാണ്‌ അരക്ഷിതമാകുന്നത്‌. ധാരാളം കാശും സുരക്ഷിതമായ സ്ഥിതിയും മറ്റും ഉള്ളവര്‍ക്ക്‌ നാട്ടിലെ അക്രമമൊന്നും കാര്യമായി ഏശില്ല. പണ്ട്‌, കാശ്മീരില്‍ മാത്രമുണ്ടായിരുന്ന മതഭീകരത ഇന്‍ഡ്യ മുഴുവന്‍ ആക്കിയത്‌, അധികാരത്തിലെത്താന്‍ അമ്പലം ഉപയോഗിച്ച കൂട്ടരാണ്‌. ഇന്‍ഡ്യ-പാകിസ്താന്‍ ക്രിക്കറ്റ്‌മാച്ചില്‍ പാകിസ്താന്‍ ജയിക്കുമ്പോള്‍, ഹൈദ്രബാദില്‍ പടക്കം പൊട്ടിക്കുന്നു എന്നൊക്കെ പറഞ്ഞുപറഞ്ഞ്‌, ഇപ്പോള്‍ ഇന്‍ഡ്യ മുഴുവന്‍തന്നെ മതഭീകരത പടര്‍ത്തിക്കഴിഞ്ഞു. സ്വന്തം മതത്തോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇവരൊക്കെ ഇങ്ങനെ പെരുമാറുന്നത്‌. മനുഷ്യനുള്ളിലെ മ്രുഗീയമായ അക്രമവാസനയാണ്‌ യഥാര്‍ത്ഥത്തില്‍ ഇതിനൊക്കെ കാരണം. അല്ലെങ്കില്‍, പാകിസ്താനിലൊക്കെ മുസ്ളിം'സഹോദരര്‍', മുസ്ളിം'സഹോദരരെ'ത്തന്നെ ബോംബ്‌പൊട്ടിച്ച്‌ കൊല്ലില്ലല്ലോ. അക്രമം, ഒരുസമൂഹത്തിണ്റ്റെ പൊതുസ്വഭാവമായിവളര്‍ന്നാല്‍, ഒരൊറ്റ മതം മാത്രമായാലും, ഭീകരതയും വളരും. മതസ്നേഹത്തിണ്റ്റെ ആട്ടിന്‍തോലിട്ട്‌ പ്രസംഗിക്കുന്ന നേതാക്കള്‍ക്കുള്ളില്‍, രക്തദാഹികളായ ചെന്നായ്ക്കള്‍ തന്നെയാണ്‌ ഉള്ളത്‌ എന്ന്‌ തിരിച്ചറിയണം. അല്ലെങ്കില്‍, തിരികെക്കിട്ടാത്ത ജീവിതത്തിലെ തിരുത്താനാവാത്ത തെറ്റാവുമത്‌. ഒരു കഷണം പന്നിയിറച്ചിയോ പശുഇറച്ചിയോകൊണ്ട്‌ കത്തുന്ന വികാരം,കത്തിച്ചുകൊല്ലുന്നത്‌ റോഡേപോകുന്ന സാദാപൌരനെ. യഥാര്‍ത്ഥ ഭാരതമാതാസ്നേഹികള്‍, ദേശത്തിന്‌ ദ്രോഹം വരുത്തുന്ന, മതവൈര്യം വളര്‍ത്താന്‍ മുതിരില്ല. അന്തഃഛിദ്രമുള്ള ഒരു രാജ്യമോ,കുടുംബം പോലുമോ ഗതിപിടിക്കില്ല. ഭീകരപ്രവര്‍ത്തനം തടയുക എന്നത്‌ വളരെ കാശുചെലവും മനുഷ്യാദ്ധ്വാനവും വേണ്ടതാണ്‌. സാങ്കേതികതയുടേയും സമ്പത്തിണ്റ്റേയും കാര്യപ്രാപ്തിയുടെയും കാര്യത്തില്‍ വളരെ മുന്‍പന്‍മാരും, ചെറിയൊരു രാജ്യക്കാരുമായ ഇസ്റായേലുകാറ്‍ക്കുപോലും അവിടത്തെ ഭീകരപ്റവറ്‍ത്തന അക്റമങ്ങള്‍ തടയാനാകുന്നില്ലാ എന്ന യാഥാറ്‍ത്ഥ്യം നാം ഓറ്‍ക്കണം. എത്രയോ കോടിരൂപയാണ്‌ ഇപ്പോള്‍ ഇതിനൊക്കെ വെറുതേ ചെലവാക്കേണ്ടിവരുന്നത്‌. ഇതൊക്കെ കാട്ടിക്കൂട്ടീട്ട്‌, സ്വാതന്ത്ര്യത്തിനുശേഷം അറുപതുവര്‍ഷം കഴിഞ്ഞും ഇവിടെ പട്ടിണി മാറീട്ടില്ലാന്ന്‌ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കുട്ടിക്കാലത്തെ സൌമ്യതയെല്ലാം, പ്രായമേറുന്തോറും പോയിക്കൊണ്ടേയിരിക്കുന്നതാണ്‌, പൊതുവെ കാണുന്നത്‌. ഏതു വര്‍ഗ്ഗീയ സംഘടനയുടേയും മേലറ്റത്തുള്ളത്‌, വലിയ വിദ്യാഭ്യാസനിലയും വളരെ പ്രായമുള്ളവരുമാണ്‌. മനുഷ്യന്‍ വലുതാകുന്തോറും, അവണ്റ്റെ മനസ്സ്‌ ചെറുതാകുന്നതായാണ്‌ കാണുന്നത്‌. Free Web Counter

Monday, September 8, 2008

മനസ്സമ്മതത്തിനുമുന്‍പ് - 1

വൈരുദ്ധ്യങ്ങളുടെ മേളനമാണ്‌ ഹാസ്യത്തിന്‌ കാരണമെന്ന്‌ പറയാറുള്ളത്‌, ചിരിയുടെ കാര്യത്തിനെന്നതുപോലെ, ശരീരപരമായ സ്രുഷ്ടിയുടെ കാര്യത്തിനും ചേരും. എല്ലാ ജീവികളേയുമ്പോലെ തന്നെ, അപൂര്‍ണ്ണരായാണ്‌ മനുഷ്യരേയും സ്രുഷ്ടിച്ചിരിക്കുന്നത്‌. അതിനാല്‍ വിരുദ്ധരുമായി ചേരാതെ വയ്യ.എന്നാല്‍ മനുഷ്യജന്‍മം, മനുഷ്യസ്രുഷ്ടിക്ക്‌ വേണ്ടിമാത്രമുള്ളതല്ലല്ലോ. അതിനാല്‍, പുതിയ ഒരു കുടുംബസ്രുഷ്ടിയ്ക്കായി ശ്രമിക്കുമ്പോള്‍ ഈക്കുറച്ച്‌ കാര്യങ്ങളും ശ്രദ്ധിക്കുക. ജീവിതപങ്കാളിയായി ഒരു സ്ത്രീയെ തീരുമാനിക്കുമ്പോള്‍ അവശ്യം ശ്രദ്ധിക്കാനുള്ളത്‌, സൌന്ദര്യം തന്നെയാണ്‌.സൌന്ദര്യമാണ്‌ നമുക്ക്‌ കണ്ടറിയാന്‍ പറ്റുന്നത്‌. സ്വഭാവം അങ്ങനെ അറിയാനാകില്ലല്ലോ. സുന്ദരികളോട്‌ പൊതുവെ എല്ലാവരും നന്നായല്ലേ പെരുമാറൂ. അതിനാല്‍ത്തന്നെ, പൊതുവെ അവരുടെ പെരുമാറ്റവും നല്ലതായിരിക്കും. കല്യാണം കഴിഞ്ഞ്‌,പെരുമാറ്റം മോശമാണെന്ന്‌ അറിഞ്ഞാല്‍പ്പോലും, സൌന്ദര്യമെങ്കിലുമുണ്ടല്ലോന്ന്‌ സമാധാനിക്കാം.അടുത്ത തലമുറയുടെ സൌന്ദര്യനിലയും ഭേദമായിരിക്കും. സൌന്ദര്യവുമില്ല, സ്വഭാവവും നല്ലതല്ല എന്ന അവസ്ഥയേക്കാള്‍ മെച്ചമായിരിക്കും, സുന്ദരിയെ വരിച്ചാല്‍. സൌന്ദര്യം കുറവാണെങ്കിലും ചിലരുടെ ഭാവങ്ങള്‍ക്ക്‌ നല്ല ശേലുണ്ടായിരിക്കും. അത്തരക്കാരേയും വരിക്കാന്‍ നന്നാണ്‌. സൌന്ദര്യവുമില്ല, മുഖഭാവം മോശവുമാണെങ്കില്‍, അത്തരം സ്ത്രീയുമായി വിവാഹബന്ധത്തിന്‌ മുതിരരുതേ. പിന്നൊന്ന്‌, സ്വന്തം സാമ്പത്തിക സാഹചര്യങ്ങള്‍ക്ക്‌ സമമായതോ ഉയര്‍ന്നതോ ആയ നിലയില്‍നിന്നേ കെട്ടാന്‍ നോക്കാവൂ . ഒത്തിരി താഴ്ന്നനിലയില്‍നിന്ന്‌ കെട്ടാതിരിക്കൂ. സമാധാനപരമായ ജീവിതത്തിന്‌ നല്ല സാമ്പത്തികസ്ഥിതിക്ക്‌ പ്രാധാന്യമേറെയാണ്‌.കാശുകണ്ടും, ചെലവാക്കാന്‍ കിട്ടീം ശീലിച്ച പെണ്‍കുട്ടികള്‍, കല്യാണശേഷം കാശിണ്റ്റെ പേരിലെ കശപിശ ഉണ്ടാക്കല്‍ കുറവാണ്‌. കേരളത്തിലെ തീരദേശം, ഇടനാട്‌, മലനാട്‌ എന്നിവയില്‍, തീരദേശക്കാരെ മറ്റുള്ളവര്‍ കല്യാണം കഴിക്കാതിരിക്കുകയാണ്‌ ഭേദം. ആണിണ്റ്റൊപ്പം പണിക്കുപണിയും, അടിക്ക്‌ അടിയും,തെറിക്ക്‌ തെറിയുമെന്ന ജാത്യാശീലങ്ങളുള്ള അക്കൂട്ടരെ മറ്റുള്ളവര്‍ക്ക്‌ സഹിക്കാന്‍ പാടായിരിക്കും. ജോലിക്കുശേഷം സമാധാനത്തോടും സന്തോഷത്തോടും വീട്ടിലിരിക്കാന്‍ കഴിയാതെ വന്നാല്‍പ്പിന്നെന്തു ജീവിതം. Free Web Counter

മനസ്സമ്മതത്തിനുമുന്‍പ് - 2

ആണുങ്ങള്‍ ഇരുപത്തെട്ട്‌ വയസ്സിനുള്ളില്‍ കല്യാണം കഴിക്കുക.പ്രായമേറീട്ടുള്ള വിവാഹം ചൊവ്വായില്ലെങ്കില്‍, പിന്നെ മറ്റൊന്നിന്‌ ശ്രമിക്കാന്‍ കഴിയാതെ വരും. ഫലം, ജീവിതം കോഞ്ഞാട്ട. വയസ്സിണ്റ്റെ കാര്യത്തില്‍ , പൊതുവെ എല്ലാവരും നുണ പറയും. അതിനാല്‍, പെണ്ണുകാണുമ്പോള്‍ത്തന്നെ bio-data അവരോടുതന്നെ എഴുതിവാങ്ങി സൂക്ഷിക്കുന്നത്‌ നന്നാണ്‌. വയസ്സിണ്റ്റേയും വിദ്യാഭ്യാസത്തിണ്റ്റേയും കാര്യത്തില്‍ പറ്റിക്കപ്പെട്ടാല്‍, പിടിച്ചുനില്‍ക്കാന്‍ അതൊരു സഹായമാവും. നുണപറഞ്ഞ്‌ ശീലമുള്ള 'ചെകുത്താന്‍കുട്ടി', കോടതിയിലും കൂളായി നുണ പറയും. അപ്പോള്‍ ആപ്പിലാവുക സ്വന്തം ജീവിതത്തിണ്റ്റെ ആയുസ്സാണ്‌. വയസ്സിണ്റ്റെ കാര്യത്തില്‍ തട്ടിക്കപ്പെട്ടാലും, വിവാഹ ശേഷം ഒരു വര്‍ഷത്തിനകമേ അക്കാര്യത്തിലെ പരാതി കോടതി സ്വീകരിക്കൂ എന്നുമറിയുക. ചെറുപ്പക്കാരിയെ കല്യാണം കഴിച്ചാല്‍, അവരുടെ സ്വഭാവമൊക്കെ ഉറപ്പെത്തുന്നത്‌ ഭര്‍ത്താവിണ്റ്റെ വീട്ടില്‍വച്ച്‌ ആവീട്ടിലെ സാഹചര്യത്തിനനുസരിച്ചാവും. അതിനാല്‍ത്തന്നെ ആക്കുടുംബരീതിയോട്‌ യോജിച്ച്‌ പോകുമവര്‍. മുപ്പത്‌ വയസ്സൊക്കെ കഴിഞ്ഞവരെക്കെട്ടിയാല്‍ പെരുമാറ്റത്തിലൊന്നും അയവുണ്ടാവില്ല. മറ്റൊരുകാര്യമുള്ളത്‌, കൂടുതല്‍ മക്കളുള്ള വീട്ടിലെ പെണ്‍കുട്ടികള്‍ ഏതുസാഹചര്യവുമായും ചേര്‍ന്നുജീവിച്ചോളും എന്നതാണ്‌.സമാധാനവും സന്തോഷവും ഉള്ള കുടുംബജീവിതത്തിന്‌ ഈ 'വലിയ'കുടുംബക്കാര്‍ നല്ലതാണ്‌. മൈക്രോകുടുംബത്തിലെ കുട്ടികള്‍ മറ്റുകുടുംബാങ്ങളീന്ന്‌ മാറിപ്പോകുന്നത്‌ സാധാരണമാണ്‌. പെണ്‍കുട്ടിയുടെ വകയായി കിട്ടുന്ന കാശ്‌, ഒരുവര്‍ഷമെങ്കിലും ചെലവാക്കാതെ വച്ചേക്കുക. ആദ്യമേതന്നെ ആക്കാശിണ്റ്റെ ഹുങ്ക്‌ കാട്ടാന്‍ അവര്‍ക്ക്‌ അവസരം കൊടുക്കാതിരിക്കുക. അല്ലെങ്കില്‍ പിന്നത്‌ ശീലമാകും. ഭാര്യയെ തനിക്കൊപ്പം കാണുക, ഏറ്റവും നല്ല friend ആയിക്കാണുക, മറ്റാരോടും ചര്‍ച്ചചെയ്യാനാകാത്ത കാര്യങ്ങളും ചര്‍ച്ചചെയ്യാനുള്ള ഒരാളായിക്കാണുക, എന്നൊക്കെയുള്ള ചിന്തകള്‍ വിവാഹത്തിനു മുന്നേ തന്നെ ഉപേക്ഷിച്ചേക്കുക. ഇവയൊക്കെ, സോഷ്യലിസം പോലെ, ഒരിക്കലും നടപ്പാവില്ലാത്ത കാര്യങ്ങളാണ്‌. ഭര്‍ത്താവിണ്റ്റെ തോളൊപ്പം പൊക്കമുള്ള ഭാര്യയാവും , രണ്ടുപേരുടെയും സ്ഥായിയായ ശാരീരികസമാധാനത്തിന്‌ നല്ലത്‌. ആണുങ്ങള്‍ ആപ്രദേശത്തുനിന്നോ അതിണ്റ്റെ വടക്കോട്ടോ ഉള്ളവരെ സ്വീകരിക്കുക. അധികം തെക്കോട്ടുമാറി കെട്ടാതിരിക്കുക. ജീവിത ശൈലിക്ക്‌ വലിയ വ്യത്യാസമാണവരുടേത്‌.സ്വജാതീന്നു തന്നെ വിവാഹിതരാകാനും ശ്രദ്ധിക്കുക.എന്തെന്നാല്‍ ഓരോരോ ജാതിയ്ക്കും ഓരോരോ ജീവിതശൈലിയാണുള്ളത്‌. ക്രിസ്ത്യാനികള്‍ക്കുള്ളിലും ജാതിവ്യത്യാസത്തില്‍ ജീവിതവ്യത്യാസം ഏറെയാണ്‌. ജീവിതശൈലിയിലെ വലിയ വ്യത്യാസം, സ്വാഭാവികവും സജീവവുമായ കുടുംബജീവിതത്തിന്‌ നന്നല്ല. മദ്ധ്യവയസ്സില്‍ത്തന്നെ,വ്രുദ്ധസദനത്തിലെ ജീവിതാന്ത്യത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതാനുഭവങ്ങളിലൂന്നിയ ഈ 'ശല്ല്യ ചിന്തകള്‍' ആര്‍ക്കേലും ഉപകാരപ്പെടട്ടെ. ഇവ, സമാധാനവും ആത്മനിന്ദയില്ലാതേയും ഉള്ള ജീവിതം ആഗ്രഹിക്കുന്ന അവിവാഹിതരായവര്‍ ഓര്‍മ്മയില്‍ വച്ചേക്കുക, സോക്രട്ടീസിനെപ്പോലെ ഭാര്യയുടെ ശകാരംകേട്ടുള്ള നരകജീവിതം ഉണ്ടാകാതിരിക്കാനായിട്ട്‌. Free Web Counter