Friday, August 22, 2008

കണ്ണുള്ളവര്‍ കേള്‍ക്കട്ടെ

കണ്ണുള്ളവര്‍ കാണട്ടെ എന്നതാവാം സ്രുഷ്ടികളെ സംബന്ധിച്ച്‌ ദൈവംതമ്പുരാണ്റ്റെ മനോഭാവം. നാം വിചാരിച്ചാലൊന്നും നമ്മുടെ മൂക്കിണ്റ്റെ ആക്രുതിയോ വിരലിണ്റ്റെ നീളമോ മീശയിലെ രോമത്തിണ്റ്റെ കാര്യം പോലുമോ മാറില്ല. സീബ്രയുടെ വരയും പോമറേനിയണ്റ്റെ കുരയുമൊക്കെ, കണ്ണുള്ളവര്‍ കാണുകയും കാതുള്ളവര്‍ കേള്‍ക്കുകയും ചെയ്യട്ടേന്നാവാം സ്രുഷ്ടാവിണ്റ്റെ വിചാരം. മുക്കൂറ്റിപ്പൂവിണ്റ്റെ ചേതോഹാരിതയും മുല്ലപ്പൂവിണ്റ്റെ ലാളിത്യവും ഓര്‍ക്കിഡിണ്റ്റെ വൈവിധ്യമാര്‍ന്ന നിറവിന്യാസവുമൊക്കെ ഏറ്റവും വലിയ കലാകാരണ്റ്റെ കഴിവുകളുടെ പ്രദര്‍ശനമാണ്‌. ഒരു ചിത്രമോ ശില്‍പ്പമോ നല്ലതാണെന്ന്‌ പറയുമ്പോള്‍ അത്‌ ചിത്രത്തിനൊന്നുമുള്ള ബഹുമതിയല്ലല്ലോ. അത്‌ സ്രുഷ്ടിച്ചയാളുടെ കഴിവിനുള്ള അംഗീകാരമല്ലേ. അതിനാലൊക്കെ ആരുടേയും സൌന്ദര്യമോ കഴിവുകളോ കാണാതേയും ശ്രദ്ധിക്കാതേയും പോകരുത്‌. എന്തെന്നാല്‍ അതെല്ലാം മഹോന്നതനായ സ്രുഷ്ടാവിണ്റ്റെ കഴിവുപ്രകാശനമാണ്‌. സൌന്ദര്യമൊക്കെയുള്ളവര്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ അസഹിഷ്ണുക്കളാകയുമരുത്‌. കാണുന്നവര്‍, കണ്ണിനുനല്ലത്‌ കൈയ്ക്ക്‌ നല്ലതാണോന്ന്‌ നോക്കാതേയുമിരിക്കേണം. സ്രുഷ്ടിയെ നശിപ്പിക്കലിലേയ്ക്ക്‌ ചെന്നെത്തുമത്‌. ആരുടേയും സൌന്ദര്യം അവര്‍ക്കുള്ളതല്ല, മറ്റുള്ളവര്‍ക്ക്‌ കണ്ടാനന്ദിക്കാനുള്ളതാണ്‌ എന്നറിയുക. മനോഹരമായ സ്രുഷ്ടി, മഹോന്നതനായ കലാകാരണ്റ്റെ പ്രത്യേകശ്രദ്ധ പതിഞ്ഞവയാണ്‌. കാണാനുള്ളത്‌ കാണാനും, കാണാത്തവ കാണാനുള്ള കഴിവും ദൈവം മനുഷ്യനുമാത്രം തന്ന കനിവാണ്‌. കാണൂ, സന്തോഷിക്കൂ എന്ന ഈശ്വരേഛ നിറവേറുമ്പോള്‍, കാതുകേള്‍ക്കാതെ പറയുക praise the lord എന്ന്‌. Free Web Counter

Saturday, July 26, 2008

രാഷ്ട്രീയ അണു

ഇപ്പോഴത്തെ മൻമോഹൻസിംഗ്‌ മന്ത്രിസഭയുടെ ആയുസ്സിനെ ആശങ്കിപ്പിച്ചകാര്യമാണല്ലോ ആണവോർജ്ജപദ്ധതിയുടെ കരാറുചർച്ചകൾ.ആണവക്കരാർ എന്ന്‌ മലയാളപത്രങ്ങളിൽ കാണുമ്പോൾ, അത്‌ ഒരു സൈനികകരാറാണെന്നാണ്‌ തോന്നിപ്പിക്കുക. ഇംഗ്ലീഷ്ഭാഷയിലെ പത്രങ്ങളാണ്‌, സിവിലിയൻ ആണവക്കരാർ എന്ന്‌ ശരിയായി എഴുതുന്നത്‌. മലയാളപത്രങ്ങളിൽ `ആണവക്കരാർ' എന്നേ അച്ചടിച്ചുകാണുന്നുള്ളു. പലരുടേയും തെറ്റിദ്ധാരണയ്ക്ക്‌ ഇതൊരു കാരണമാണ്‌.മറ്റൊന്ന്‌, ഹൈഡ്‌ ആക്റ്റ്‌, എന്നത്‌. ഹൈഡ്‌ എന്നു കേൾക്കുമ്പോൾ, `മറച്ചുവച്ച' എന്ന അർത്ഥമാണ്‌ തോന്നുക. ജോസഫ്‌ ഹൈഡ്‌ നേത്രുത്വം കൊടുത്ത കമ്മറ്റിയുടെ നിർദ്ദേശങ്ങൾ ആയതിനാലാണ്‌, ഹൈഡ്‌ നിയമം എന്ന്‌ പ്രയോഗിക്കുന്നത്‌. ഇക്കാര്യത്തിന്‌ പ്രചാരം കിട്ടാത്തതും സംശയങ്ങൾക്ക്‌` അടിസ്ഥാനമായിട്ടുണ്ട്‌. ജലവൈദ്യുതിക്കുറവ്‌ കാരണം കേരളത്തിലിപ്പോൾ ലോഡ്‌ ഷെഡ്ഡിംഗുണ്ട്‌. അതിനാൽ വിലകൂടിയ താപവൈദ്യുതിയൊക്കെ വാങ്ങേണ്ടിവരുന്നു. എങ്കിലും ആവശ്യത്തിന്‌ ലഭ്യവുമല്ല. കേന്ദ്രപൂളിൽനിന്ന്‌ ലഭിക്കണേൽ അവർക്കും വൈദ്യുതി ഉൽപ്പാദനം ആവശ്യത്തിനുണ്ടാകണം. പൊതുവെ,തെർമൽപ്ലാന്റും ആണവപ്ലാന്റുമാണ്‌ അവരുടേത്‌. തെർമൽപ്ലാന്റ്‌ ചെലവേറിയതും പരിസ്ഥിതിമലിനീകരണം കൂടിയതുമാണ്‌. ആണവവൈദ്യുതിപ്ലാന്റിന്‌ ആവശ്യമായ ഇന്ധനം നമുക്ക്‌കുറവാണ്‌. ആവശ്യത്തിന്റെ പകുതി ഇന്ധനത്തിലാണ്‌ ഇപ്പോൾ നമ്മുടെ ആണവപ്ലാന്റുകൾ പ്രവർത്തിക്കുന്നതെന്ന്‌ ആണവോർജ്ജകമ്മീഷൻ ചെയർമാൻ ഈയിടെ പറഞ്ഞിരുന്നു. അപ്പോൾ സ്വാഭാവികമായും വൈദ്യുതി ഉൽപ്പാദനവും കുറവായിരിക്കുമല്ലോ. ഇപ്പോത്തന്നെ ആവശ്യത്തിന്‌ തികയാത്ത ആണവഇന്ധനം, വാങ്ങാൻ നോക്കുന്നത്‌ രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഏതുഭരണാധികാരിയും ചെയ്യുന്ന കാര്യമാണ്‌, ചെയ്യേണ്ട കാര്യവുമാണ്‌. പൊതുവിപണിയിൽ നിന്ന്‌ യഥേഷ്ടം വാങ്ങാൻ കിട്ടുന്ന സാധനവുമല്ല ആണവഇന്ധനമായ യുറേനിയം. ആണവക്കരാറിനേപ്പറ്റി യാഥാർത്ഥ്യബോധത്തിന്റെ അടിസ്ഥാനത്തിൽ നാം ചിന്തിക്കണം. ഇൻഡ്യ ആണവായുധങ്ങളുള്ള രാജ്യമാണ്‌. എന്നാൽ ആണവനിർവ്യാപനക്കരാറിൽ ഒപ്പിട്ടില്ലാത്ത രാജ്യവുമാണ്‌. AK-47 തോക്കുപോലെ, അണുവായുധങ്ങൾ ലോകത്ത്‌ വ്യാപകമാകാതിരിക്കാൻ,ആണവരാജ്യങ്ങൾ ശ്രദ്ധിക്കുന്നതിന്റെ ഫലവുംകൂടിയാണ്‌, ആണവനിർവ്യാപനക്കരാർ. മൊത്തം ലോകത്തിന്റെ സമാധാനത്തിന്‌ നല്ലതാണത്‌. ആണവസ്ഫോടനം നടത്തി, നമ്മൾ ആണവരാജ്യമാണെന്ന്‌ ലോകത്തെ അറിയിച്ചത്‌ വാജ്‌പേയി സർക്കാരാണല്ലോ.ഇപ്പോൾ അധികാരത്തിലില്ലെങ്കിലും, അക്രമണവാസന അടിസ്ഥാന സ്വഭാവങ്ങളിലൊന്നായുള്ള ബി ജെ പി ഇനിയും ഭരണത്തിൽ വന്നേക്കാം. പാക്കിസ്ഥാനെ ബോംബിട്ട്‌ ഇല്ലാതാക്കണമെന്ന ചിന്താഗതിക്കാർ ധാരാളമുള്ള പാർട്ടിയുമാണെന്നത്‌ ലോകത്തിന്‌ അറിവുള്ളതുമാണ്‌. വിദേശത്തുനിന്ന്‌ ആണവഇന്ധനം യഥേഷ്ടം ലഭ്യമായിക്കഴിഞ്ഞ്‌,നമുക്ക്‌ ആവശ്യത്തിന്‌ സമ്പുഷ്ടയുറേനിയം ഉണ്ടാകുമ്പോൾ,അണുവായുധങ്ങൾ ഉണ്ടാക്കി മറ്റ്‌എവിടേയെങ്കിലും കൊണ്ടിടാതിരിക്കാനുമാണ്‌,നിയന്ത്രണങ്ങളോടെയേ നമുക്ക്‌ ആണവഇന്ധനം ലഭിക്കൂ എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കേണ്ടത്‌. ആണവനിർവ്യാപനക്കരാറെന്ന NTPT യിൽ നാം ഒപ്പുവച്ചാൽ ഈ പങ്കപ്പാടില്ല. എന്നാൽ അത്‌ എല്ലാ ആണവനിലയങ്ങളേയും തുറന്നുകാട്ടേണ്ട സ്ഥിതിയൊക്കെ വരുത്തും. ഇപ്പോഴത്തെ കരാറിൽ, സൈനികമെന്നും സൈനികേതരമെന്നും ആണവനിലയങ്ങളെ വേർതിരിച്ച്‌, സൈനികേതരമായ ആണവനിലയങ്ങളുടെ കാര്യമേ, നമുക്ക്‌ പങ്കിടേണ്ടതുള്ളു. NTPC-യിൽ ഒപ്പുവെക്കാതെപോലും ഇപ്പോഴത്തെ കരാറുവഴി, വൈദ്യുതോർജ്ജ ആവശ്യത്തിനുള്ള ആണവഇന്ധനവും ആണവനിലയങ്ങളും ലഭ്യമാവും. പവർക്കട്ടില്ലാത്ത നാളേയ്ക്ക്‌ ഇതുവേണ്ടതാണ്‌. വൈദ്യുതിയുടെ ആവശ്യം ദിവസേന ഏറിവരികയേയുള്ളല്ലോ. തമിഴ്‌നാട്ടിലും കർണാടകത്തിലുമൊക്കെ ആറ്‌ മണിക്കൂറൊക്കെയാണ്‌ പവർക്കട്ട്‌ എന്നും നാമറിയണം. Free Web Counter




Free Counter

Wednesday, July 23, 2008

മഹാമലയാളി

കേരളത്തിലെ ഇടതുപക്ഷപ്പാർട്ടിക്കാരുടെ കൂറ്‌ ഇൻഡ്യയോടല്ലായെന്നത്‌ പലപ്പോഴും തെളിഞ്ഞിട്ടുള്ളതാണ്‌. ക്വിറ്റിൻഡിയാസമരം മുതലുള്ള കാര്യങ്ങൾ അതിന്‌ തെളിവായുണ്ട്‌."ഇൻഡ്യൻ നിർമ്മിത വിദേശമദ്യം" എന്ന പ്രയോഗ'രീതി',അവർക്കുനന്നേ ചേരുന്നതാണ്‌. ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും ഇൻഡ്യാക്കാരാണെങ്കിലും, അതിന്റെ ചേരുവ വിദേശത്തേതാണ്‌. നമ്മെ രണ്ടുവട്ടം ആക്രമിച്ച ചൈനയോട്‌ ഇടതർക്ക്‌ രക്തബന്ധം പോലാണ്‌. എന്നാൽ നമ്മെ ആക്രമിച്ചിട്ടേ ഇല്ലാത്ത അമേരിക്കയോട്‌ കടുത്ത വിരോധവും. ഇതിന്റെ ന്യായങ്ങൾ ആലോചിച്ചാൽ, കാര്യം വ്യക്തമാകും.മറ്റുള്ളവരേക്കാൾ തെറ്റുകൾ കുറഞ്ഞവനും കഴിവുള്ളവനും താനാണെന്ന ഒരുബോധം ഒരോ മലയാളിക്കും ഉണ്ടെന്ന്‌ തോന്നുന്നു. പൊതുവെ, മറ്റുള്ളവരെ ബഹുമാനിക്കാൻ വിമുഖതയുള്ളസമൂഹമാണ്‌, കേരളത്തിലേത്‌. ഏതു നല്ലകാര്യത്തിന്റേയും ചീത്തവശങ്ങൾ പ്രചരിപ്പിക്കാൻ നമുക്ക്‌ ഉത്സാഹമേറെയുണ്ട്‌. നോബൽസമ്മാനത്തുക ഡൈനമിറ്റിന്റെ കാശാണെന്നൊക്കെ കേട്ടിട്ടുള്ളത്‌ ഉദാഹരണം. യാഥാർത്ഥ്യത്തിന്റെ മോശംഭാഗം പർവ്വതീകരിച്ച്‌ പറയുന്നത്‌ മലയാളിക്കിടയിൽ പ്രചാരം ഉള്ളരീതിയാണ്‌. പ്രകാശ്‌ കാരാട്ടിന്റെ ഇത്തരത്തിലെ മലയാളിവശം,സിവിലിയൻ ആണവക്കരാറിന്റെ കാര്യത്തിലും പ്രകടം. സുപ്രീം കോടതിപോലും, പ്രഥമദൃഷ്ട്യാ അഴിമതിക്കാരി എന്നുപറഞ്ഞ,മായാവതിയെ വീട്ടീച്ചെന്ന്‌ കാണാനൊന്നും കാരാട്ടിന്‌ മടിയില്ലായിരുന്നല്ലോ. മറ്റുള്ളവരെ കുറ്റംപറഞ്ഞ്‌, അവരേക്കാൾ വലിയവരാണെന്ന്‌ ഭാവിക്കുക എന്നത്‌ കേരളീയരുടെ ചീത്ത സ്വഭാവം. ഇത്‌, മലയാളിയുടെ അടിസ്ഥാനസ്വഭാവങ്ങളിലൊന്ന്‌ ആയതിനാലാവാം, കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ ഇവിടെപ്പടർന്നത്‌. അതില്ലാത്തതാവാം,ഇപ്പോഴും ഇവിടത്തേക്കാൾ ദാരിദ്ര്യവും കുഴപ്പങ്ങളുമുള്ള മറ്റ്‌ ഇൻഡ്യൻ സംസ്ഥാനങ്ങളിലേക്കോ, നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്ക് പോലുമോ കമ്മ്യൂണിസം വളരാതിരുന്നതും. Free Web Counter



Free Counter

Saturday, July 12, 2008

പൊട്ടക്കിണര്‍ സ്വാതന്ത്ര്യം

പല രാജ്യങ്ങളിലുമുള്ള ചെറിയ മേഖലക്കാർക്ക്‌ അവരുടേതായ സ്വതന്ത്രരാജ്യം വേണമെന്ന്‌ ആഗ്രഹമുണ്ട്‌. അവരിൽ ചിലർ ഏതുഹീനമാർഗവും അതിനുവേണ്ടി ഉപയോഗിക്കുന്നുമുണ്ട്‌. യഥാർത്ഥത്തിൽ, ചെറിയ സ്വതന്ത്രരാജ്യങ്ങൾക്ക്‌ വേണ്ടിവരുന്ന ഭരണനിർവഹണ സംവിധാനങ്ങൾ,അവർക്ക്‌ താങ്ങാവുന്നതിലേറെ ചെലവുവരുത്തും. രാഷ്ട്രസുരക്ഷ തന്നെ അതിൽ പ്രധാനം. ഇതൊക്കെ മനസിലാക്കാൻ തലയുള്ളവരാണ്‌, വേർപെട്ടതിനുശേഷം, കൂടിച്ചേരുന്നത്‌. ജർമ്മനിയുടെ കാര്യമൊക്കെ ഉദാഹരണം. ശ്രീലങ്കയിലെ തമിഴർ,ആയുധത്തിനുവേണ്ടി ചെലവാക്കിയ കാശുണ്ടാരുന്നേൽ അവർക്ക്‌ എത്രയോ ഭേദപ്പെട്ട നിലയിൽ ജീവിക്കാമായിരുന്നു. മാത്രമോ, വിദ്യാഭ്യാസം കിട്ടാതേയും ജീവിക്കാനാകാതേയും എത്രയോ പേരുടെ ജന്മവും പോയി. എവിടെച്ചെന്നാലും, ഞാനാണ്‌ വലുത്‌,എന്റെ ജീവിതരീതിയാണ്‌ ശരി,എന്റെ സംസ്കാരമാണ്‌ യഥാർത്ഥ സംസ്കാരം എന്നൊക്കെ മനസ്സിലുറച്ച,പൊട്ടക്കിണറ്റിൽ ജനിച്ചുവളർന്ന തവളയെപ്പോലുള്ളവരുടെ, ആജ്ഞാശക്തിയുള്ള വാക്കുകൾക്കു പിറകേപോയി, എത്രയോ തലമുറകളുടെ ജീവിക്കാനുള്ള അവകാശമാണ്‌ നഷ്ടമാകുന്നതെന്ന്‌ എന്നാണാവോ ഇവരൊക്കെ മനസ്സിലാക്കുക? ലോകത്തെ എല്ലാ രാജ്യങ്ങൾക്കുംതന്നെ പരസ്പരാശ്രയമില്ലാതെ നന്നായി ജീവിക്കാനാകില്ല എന്നു കാണാം.സമയത്തിന്റെ ഒരു സെക്കന്റുപോലും തിരിച്ചു പിടിക്കാനോ സമ്പാദിച്ചുവയ്ക്കാനോ വെട്ടിപ്പിടിക്കാനോ ആവില്ലല്ലോ. ജീവിതത്തിൽനിന്ന്‌ ഒരു ദിവസമോ സെക്കന്റുതന്നെയോ വെറുതേപോയെങ്കിൽ പോയതു തന്നെ. അപ്പോൾ ജീവിതം തന്നെയോ? Free Web Counter



Free Counter

Thursday, July 10, 2008

പരീക്ഷാശനി

കുറച്ചുപേര്‌ ശനിയാഴ്ച്ച പരീക്ഷയെഴുതുന്നത്‌ അവരുടെ മതവിശ്വാസത്തിന്‌ നിരക്കാത്തതായിക്കണ്ട്‌ കേസുകൊടുത്ത്‌ വൈകിട്ട്‌ പരീക്ഷ എഴുതുകയൊക്കെച്ചെയ്തല്ലോ. ഇക്കൂട്ടർക്ക്‌ സ്വതന്ത്രമായി ഒരു രാജ്യം ഇനി ഉണ്ടായി എന്ന്‌ സങ്കൽപ്പിച്ചുനോക്കു. അപ്പോൾ അവിടത്തെ രാജ്യം കാക്കുന്ന പട്ടാളക്കാർ ഉൾപ്പടെയുള്ളവർ ശനിയാഴ്ച്ച പകൽ ജോലി ചെയ്യുകയേയില്ലാതെ പ്രാർത്ഥനയുംമറ്റുമായി കഴിയുമോ.Free Web Counter


Free Counter

Sunday, July 6, 2008

കശാപ്പ് വിശ്വാസം

മിക്ക മതക്കാർക്കും നിക്ഷിദ്ധമായ ചില ആഹാരപദാർത്ഥമുണ്ട്‌.അതൊക്കെ ഒരു മിശ്രിതസമൂഹത്തിൽ കടുപ്പത്തിൽ നിരോധിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. പുതിയ ആൾദൈവങ്ങളൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌, ഒരു കൂട്ടരുടെ വിശുദ്ധമൃഗം, കോഴി എന്ന അവസ്ഥ വന്നെന്നിരിക്കട്ടെ. കോഴിവധം നിരോധിക്കണമെന്നുപറഞ്ഞ്‌ അക്കൂട്ടർ പ്രക്ഷോഭത്തിനിറങ്ങിയാൽ പ്രയാസമാവുമല്ലോ. ഇപ്പോത്തന്നെ ദിഗംബരന്മാരുണ്ട്‌. അവരുടെ വിശ്വാസമനുസരിച്ച്‌, അവർ എവിടേയും നടക്കാനൊക്കെ തുടങ്ങിയാലോ. ദശാവതാരത്തിൽ ആദ്യത്തേത്‌ മൽസ്യത്തിന്റേതാണ്‌. അതിനാൽ `പൊട്ടക്കിണർലോകത്തെ' ആരെങ്കിലും, മൽസ്യത്തെ ശ്വാസംമുട്ടിച്ച്‌ കൊല്ലുന്നതും, ചൂണ്ടയിട്ട്‌ ഭീകരമായി പിടിക്കുന്നതും, റോഡരുകിൽ മുറിച്ചൊക്കെ പ്രദർശിപ്പിക്കുന്നതും നിരോധിക്കണമെന്ന്‌ പറഞ്ഞുതുടങ്ങിയാലോ. ചില കൂട്ടർ, കാണുന്നവരെ തെറ്റുചെയ്യിക്കാതിരിക്കാനായി തലമുതൽ മൂടി ഇടുന്ന വസ്ത്രം മൂലം, പെട്ടെന്നു കാണുന്നവർ പേടിക്കാതിരിക്കാനായി, കറുപ്പുനിറം ഒഴിവാക്കിക്കൂടേ.നമ്മുടേതുപോലെ വളരെ വൈവിദ്ധ്യമാർന്ന മതാചാരങ്ങളുള്ള രാജ്യത്ത്‌,ആരുടേയും മതാചാരം സമൂഹത്തിൽ പൂർണ്ണമായനിലയിൽ നടപ്പാക്കാനായി ശ്രമിക്കാതിരിക്കുന്നതാണ്‌ എല്ലാവരുടേയും സമാധാനജീവിതത്തിന്‌ നല്ലത്‌. ദൈവത്തിനും അതാവുമല്ലോ ഇഷ്ടം. Free Web Counter


Free Counter

Friday, June 27, 2008

സെക്സില്ലാതെ,സ്റ്റണ്ടില്ലാതെ,കല്യാണമണ്ഡപമാക്കാതെ

മലയാളസിനിമ കാണാൻ തീയറ്ററിൽ ആളെത്തുന്നില്ല.പല തീയറ്ററുകളും കല്യാണമണ്ഡപങ്ങളായി മാറി.തീയറ്ററിൽ ആളെത്താൻ ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്‌.ടിക്കറ്റ്‌തുക കുറയ്ക്കലാണ്‌ അതിലൊന്ന്‌. ടിക്കറ്റിലെ വിനോദനികുതി ഒഴിവാക്കി ഇത്‌ നടപ്പാക്കാം. ഇതിനാൽ തീയറ്ററുകാരന്റെ വിഹിതം കുറയുകില്ല. കേബിൾ ചാനലിലൂടെ സിനിമ കണ്ടാൽ വിനോദനികുതി വേണ്ട,എന്നാലത്‌ തീയറ്ററിലിരുന്നായാൽ വിനോദനികുതി വേണമെന്ന ഇരട്ടത്താപ്പ്‌ ഒഴിവാക്കലും ഇതിലൂടെ നടപ്പാവും. വിനോദനികുതിവരുമാനമൊഴിവാക്കാനാവില്ലെങ്കിൽ കേബിൾറ്റിവികണക്ഷന്‌ വീടൊന്നിന്‌ മാസംതോറും പഞ്ചായത്തിൽ 10 രൂപ,മുനിസിപ്പാലിറ്റിയിൽ 15 രൂപ,കോർപ്പറേഷനിൽ 20 രൂപ എന്ന തോതിൽ നികുതി ഏർപ്പെടുത്താവുന്നതാണ്‌.മറ്റൊരുകാര്യം സീസൺ ടിക്കറ്റ്‌ ഏർപ്പെടുത്തുക എന്നതാണ്‌.ഒരാൾക്ക്‌ 4 ഷോ കാണാനുള്ള ഒരു മാസക്കാലാവധിയുള്ള ബാൽക്കണിക്കുള്ള സീസൺ ടിക്കറ്റിന്‌ 100 രൂപ എന്ന നിരക്ക്‌ പട്ടണത്തിൽ ഏർപ്പെടുത്താവുന്നതാണ്‌. 3 മാസം,6 മാസം എന്നീ കാലാവധിയുള്ള പാസും നടപ്പാക്കാം. ഫാമിലി പാസ്‌ നിർബന്ധമായും ഏർപ്പെടുത്തുക.ഷോ തുടങ്ങിയിട്ട്‌ 10 മിനിട്ട്‌ വരെയൊക്കെ പാസുകാർക്കായി കുറേ സീറ്റ്‌ ഒഴിച്ചിടണം. അത്‌ എത്രയെന്ന്‌ എഴുതിപ്രദർശിപ്പിച്ചാൽ അതിന്റെ പേരിലെ വഴക്കും ഒഴിവാക്കാം.പുതിയ റിലീസിന്റെ ആദ്യമൂന്നു ദിവസങ്ങളിൽ പാസുകാരെ പ്രവേശിക്കാതിരിക്കാതേയുമിരിക്കാം. ക്യൂവിൽ നിന്ന്‌ സമയം കളയാതിരിക്കാമെന്നത്‌ പാസെടുക്കുന്നവർക്കുള്ള ഒരു മെച്ചം. ഏതുപടത്തിനും കുറേക്കാണികളെ ഉറപ്പാക്കാമെന്നതും അതിന്റെ കാശ്‌ ആദ്യമേ കിട്ടുമെന്നതും കൊട്ടകക്കാരന്റെ മെച്ചം.നല്ല പടങ്ങൾ വരുന്ന തീയറ്ററിന്റെ പാസിന്‌ താൽപര്യം കൂടുതൽ ഉണ്ടാകും.ഒരു വർഷം സീസൺ ടിക്കറ്റ്‌ വഴി ഏറ്റവും കൂടുതൽ പടം കണ്ടയാൾക്ക്‌ സമ്മാനം നൽകുകയും അതിന്‌ പരസ്യം നൽകുകയും വേണം. സിനിമയ്ക്ക്‌ പോകുന്നവർ സിനിമാതാരങ്ങളോട്‌ ആകർഷണമുള്ളവർ ആയിരിക്കുമല്ലോ. ഇക്കാര്യം പ്രയോജനപ്പെടുത്തി വേറൊരു കാര്യംകൂടി ചെയ്യാവുന്നതാണ്‌.പുതിയ പടം റിലീസിന്റെ മൂന്നാം മുതൽ ഏഴാം നാൾ വരെ എടുക്കുന്ന ടിക്കറ്റിൽ നിന്ന്‌ നറുക്കെടുത്ത്‌ കിട്ടുന്നവരെ ആപ്പടത്തിന്റെ നായികയുടേയോ നായകന്റേയോ സംവിധായകന്റേയോ ഒപ്പം ഒരു ഫോട്ടോ സെഷനും ഉച്ചയൂണും ഫ്രീയായി ഏർപ്പെടുത്തുക. രണ്ടോ മൂന്നോ ജില്ലകളിലെ വിജയികളെച്ചേർത്ത്‌ ഓരോന്ന് നടത്തുക.പുതിയ പടം റിലീസിന്റെ ആദ്യത്തെ മൂന്നു ദിവസം എത്തുന്നവർ കടുത്ത സിനിമാപ്രേമികളായിരിക്കുമെന്നതിനാലാണ്‌ അവരെ ഒഴിവാക്കി മൂന്നാംനാൾ മുതൽ ഈപ്പരിപാടി തുടങ്ങാൻ പറയുന്നത്‌. ഇത്തരക്കാർ അല്ലാത്തവരെ സിനിമാക്കൊട്ടകയിൽ എത്തിക്കാനാണ്‌ സെക്സോ സ്റ്റണ്ടോ പ്രത്യേകമായി ചേർക്കാതെ,ഈ നുറുങ്ങുവിദ്യകൾ പ്രയോഗിച്ചുനോക്കാവുന്നത്‌.Free Web Counter



Free Counter

Sunday, June 22, 2008

സംസ്കാരസംസ്കരണം

കേരളത്തിലെ സാംസ്കാരിക നായികാനായകന്മാർ ഉത്ഘോഷിക്കാറുണ്ട്‌, നമ്മുടെ സംസ്കാരം കാത്തുസൂക്ഷിക്കണം എന്നൊക്കെ. കാടെവിടെ മക്കളേ എന്നും സംസ്കാരമെവിടെ മാതാപിതാക്കളേ എന്നും ചോദിക്കുന്നത്‌ അവരാണ്‌. കാട്‌ നശിക്കയുമരുത്‌ കാടത്തം നശിക്കയും വേണം.കാട്ടുവാസികളായിരുന്നവർ ഇപ്പോൾ ഉടുപ്പിടാനൊക്കെ തുടങ്ങിയത്‌ അവരുടെ സംസ്കാരത്തനിമ നഷ്ടപ്പെടുത്തലിൽപ്പെടില്ലേ? മലയാളിയാണുങ്ങൾ ഒറ്റമുണ്ട്‌ ഉടുത്തും മറ്റൊന്ന്‌ തോളിലിട്ടും നടന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അത്‌ ഉപേക്ഷിച്ച്‌ ഷർട്ടിട്ടതും അതിനടിയിലുള്ളതൊക്കെ കേറ്റിയിട്ടതും നമ്മുടെ പൈത്രുകത്തീന്നുള്ള വ്യതിചലനമല്ലേ? ഇപ്പോൾ സ്ത്രീകൾ ഉപയോഗിക്കുന്ന സാരിയും ചുരിദാറും മറ്റും നമ്മുടെ കണ്ടുപിടുത്തമല്ല.എന്നിട്ട്‌ നമ്മളത്‌ ഉപയോഗിക്കുന്നത്‌ പാരമ്പര്യവിരുദ്ധമല്ലേ? നമ്പൂതിരി-നായർ സംബന്ധ പാരമ്പര്യവും നമ്മൾ നിലനിറുത്താതിരുന്നത്‌ സംസ്കാരികച്യുതി ആയല്ലേ കാണേണ്ടത്‌?അപ്പോൾ ഈ സാംസ്കാരസൂക്ഷിപ്പുകാർ പറയുന്ന സംസ്കാരത്തനിമയുടെ അടിസ്ഥാനകാലം ഏതാണ്‌? ഏതു കാലത്തെ പൈത്രുകമാണാവോ നമ്മൾ നിലനിറുത്തേണ്ടത്‌? നമ്മുടെ സംസ്കാരം കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്ന അസംബന്ധമൊക്കെപ്പറഞ്ഞ്‌ നമ്മളെ പറ്റിക്കാൻ ഒരോരോ കുമാരീംകുറുപ്പുമൊക്കെ കേരളത്തിന്റെ തലസ്ഥാനനഗരിയിൽത്തന്നെയുള്ളത്‌ നമ്മുടെ തലവരക്കേട്‌.

Free Web Counter

Free Counter

Saturday, June 21, 2008

തോട് മൂടാ റോഡ്

റോഡിനുകുറുകെ പൈപ്പ്‌കണക്ഷനുംമറ്റുമായി തോടുകുഴിച്ചിട്ട്‌ ശരിക്കും മൂടാതെ,വാഹനയാത്രക്കാർക്ക്‌ ശല്ല്യമായ ചെറുതോടുകൾ മുറിച്ചുകടക്കാത്ത, ആരും കേരളത്തിൽ ഉണ്ടാകില്ല. കീറിയ തോട്‌ ടാറിടാനുള്ള കാശ്‌ ഗവണ്മെന്റിലേക്ക്‌ മുൻകൂർ അടച്ചിട്ടാണ്‌ കുഴിക്കുന്നവർ അപ്പണി ചെയ്യുന്നത്‌. ആ കുറച്ചൊരു ഭാഗം ടാറിടാൻ ഗവണ്മെന്റെന്ന വലിയ പണിക്കാരന്‌ പെട്ടെന്നൊന്നും പറ്റാറില്ല.ഇക്കാര്യത്തിനൊരു പരിഹാരമുണ്ട്‌. അനുവാദം വാങ്ങിയശേഷം,റോഡുപൊളിക്കുന്നവർ ഉടനേതന്നെ,റോഡ്‌ പഴയപടിയാക്കണം എന്ന നിയമമുണ്ടാക്കുക. ടാറിടണമെന്നില്ല.കോൺക്രീറ്റ്‌ ഉപയോഗിച്ചാൽ മതിയാകും.അവരിക്കാര്യം ശരിക്ക്‌ ചെയ്തില്ലെങ്കിൽ പഞ്ചായത്തുകാർ അവർക്ക്‌ പിഴയിടുകയും വേണം. അപ്പോൾ റോഡ്‌ മുറിക്കുന്നവർ തന്നെ,റോഡ്‌ ശരിയായിമൂടിക്കോളും.അതിനാവശ്യമായ ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കണമെന്നേയുള്ളു.
Free Web Counter

Free Counter

Thursday, June 19, 2008

സാമൂഹികനീതി എന്ന ആട്ടിന്‍ തോല്‍

പി.എസ്‌.സി.വഴി തിരഞ്ഞെടുക്കപ്പെടുന്ന,പൊതുവിജ്ഞാനത്തിന്റെയൊക്കെക്കാര്യത്തിൽ ക്രീമിലെയറുകാരായ അധ്യാപകരാണല്ലോ സർക്കാർ വക പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്നത്‌. എന്നാൽ ഇവരേക്കാൾ മിടുക്കുകുറഞ്ഞവർ പഠിപ്പിക്കുന്ന, എയ്ഡഡ്‌ വിദ്യാലയങ്ങളാണ്‌ വിദ്യാഭ്യാസനിലയിലെ മേൽത്തട്ടുകാർ. ഇതിനർത്ഥം, അധ്യാപകരുടെ നിയമനത്തിലെ സാമൂഹികനീതിവൽക്കരണമല്ല ഗുണമേന്മയ്ക്ക്‌ കാരണമെന്നാണ്‌.ഇതിനാലൊക്കെയാണ്‌,ഇടത്തരക്കാർക്കിടയിലെ ഇടത്തരക്കാരുപോലും ഫീസ്‌ കൊടുത്ത് അൺഎയ്ഡഡ്‌ സ്കൂളിലൊക്കെ കുട്ടികളെ വിദ്യ അഭ്യസിക്കാൻ വിടുന്നതും. എയ്ഡഡ്‌ സ്കൂളുകളിലും അധ്യാപകനിയമനം പി.എസ്സ്‌.സി. വഴിയാകുമ്പോൾ,ഇപ്പോൾ ഭേദപ്പെട്ട പഠനനിലവാരമുള്ള എയ്ഡഡ്‌ വിദ്യാലയങ്ങൾപോലും ക്രമേണ നിലവാരത്താഴ്ച്ചയിൽ ആകും. ഇങ്ങനെ,ഭാവിയിലെ കേരളസമൂഹത്തോടുചെയ്യുന്ന വലിയ ക്രൂരതയാണ്‌,സാമൂഹികനീതി എന്ന ആട്ടിൻതോലിട്ട, വികലവിദ്യാഭ്യാസനയത്തെ കുട്ടികളുടെ ഭാവിലേക്ക്‌,പുരോഗതിയുടെ പിൻതിരിപ്പന്മാർ,ഓടിച്ചുകയറ്റുന്നത്‌.
Free Web Counter

Free Counter

Tuesday, June 17, 2008

വിടുപണി മൃഗത്തിനാണേല്‍ അഭിമാനകരം

വീട്ടുജോലിക്ക്‌ പോകുന്നത്‌ നമ്മുടെ നാട്ടിൽ വിലകുറഞ്ഞ പണിയായാണ്‌കരുതുന്നത്‌. ഒരു മനുഷ്യൻ, മറ്റൊരുമനുഷ്യന്റെ കാര്യങ്ങൾ നോക്കുന്നത്‌ മോശം ഏർപ്പാടായാണ്‌ എല്ലാവർക്കുംതന്നെ മനോഭാവമുള്ളത്‌. എന്നാൽ മനുഷ്യനേക്കാൾ വളരെ താഴ്‌ന്നനിലയിലുള്ള മൃഗങ്ങളെ പരിചരിക്കുന്നത്ര മോശമായി കാണുന്നുമില്ല. മൃഗങ്ങളുടെ മൂത്രവും അമേദ്യവും മാറ്റാനും അവയെ കുളിപ്പിക്കാനും അവയ്ക്കുവേണ്ടി പുല്ലരിയാനും മറ്റുപലത്‌ ചെയ്യാനുമൊന്നും നാണക്കേടില്ല. അതായത്‌, വിടുപണി മൃഗത്തിനാണേൽ അഭിമാനകരം.മൃഗത്തേക്കാൾ എത്രയോ ഉയർന്ന നിലയിലുള്ള മനുഷ്യന്റെ കാര്യത്തിൽ ഇതൊക്കെ ചെയ്യുന്നത്‌ മോശവുമെന്നത്‌ ഇരട്ടത്താപ്പല്ലേ?
Free Web Counter

Free Counter

Sunday, June 8, 2008

ബഹുമാന്യ വേശ്യാപ്രാപികള്‍

ലോകത്തിലെ ആദ്യത്തെത്തൊഴിലായ വേശ്യാവൃത്തിയിൽ നക്ഷത്രനിലമുതൽ തറനിലവരെയുള്ളവർ കേരളത്തിലുമുണ്ട്‌.ഏകദേശം 53,000 സ്ത്രീകൾ ഇത്തരക്കാരായി നമുക്കിടയിൽ ഉണ്ട്‌. ഇവരാരും ഒരാണുമാത്രമായി ബന്ധപ്പെട്ടല്ലല്ലോ ജീവിക്കുന്നത്‌. അവർക്ക്‌ ജീവിച്ചുപോകാൻ, ഒരാഴ്ചയിൽ മൂന്നുപേരെങ്കിലുമായി ശയിക്കുന്നുണ്ടാകാം. ഇവരെ സമീപിച്ചവർതന്നെ അടുത്ത ആഴ്ച്ചയും സന്ദർശിക്കുന്നു എന്നുകരുതിയാൽത്തന്നെ, ഇത്തരം ആണുങ്ങൾ, പെണ്ണുങ്ങളുടെ മൂന്നിരട്ടി ഉണ്ടല്ലോ. ഒരിക്കൽ പോയവർ,പിന്നെ ഒരുമാസം കഴിഞ്ഞാണ്‌ വീണ്ടും പോകുകയെന്ന്‌ സങ്കൽപ്പിച്ചാൽ, ഈത്തൊഴിലാളികളുടെ 12 ഇരട്ടി ആണുങ്ങളാണ്‌ കേരളത്തിൽ വേശ്യാഗമനക്കാർ.അപ്പോൾ ആരാണ്‌ കൂടുതൽ മോശം ആൾക്കാർ? ഈക്കണക്ക്‌, ഒരു സ്ത്രീ ഒരാഴ്ച്ചയിൽ മൂന്നുപേരുമായി ബന്ധപ്പെടുന്നു എന്ന സങ്കൽപ്പം വച്ചാണല്ലൊ. യഥാർത്ഥത്തിൽ, ഇത്‌ ദിവസേന ഒരാളെങ്കിലുമൊക്കെ ആകും. ഇത്തരത്തിലൊക്കെ കണക്കാക്കിയാൽ, വനിതാലൈംഗികത്തൊഴിലാളികളുടെ എണ്ണത്തിന്റെ ഏഴുമുതൽ 28 ഇരട്ടിവരെ പുരുഷന്മാർ ഈ പുരാതനതൊഴിലിന്റെ ഉപഭോക്താക്കളാണ്‌. 15 ലക്ഷത്തോളം വരുമിക്കൂട്ടർ. സ്ത്രീകളെക്കൂടാതെ 31,000 പുരുഷവേശ്യകളുംകേരളത്തിലുണ്ട്‌.ഇവരിൽ ബഹുഭൂരിപക്ഷത്തെ ഉപയോഗിക്കുന്നവരും ആൺജാതി തന്നെ. അപ്പോൾ, സമൂഹത്തെ നന്നാക്കാൻ പുരുഷനെയല്ലേ നന്നാക്കേണ്ടത്‌? എന്നാൽ സ്ത്രീകളെ നന്നാക്കാനാണ്‌ എല്ലാവരും ശ്രമിച്ചുകാണുന്നത്‌. വ്യഭിചാരകാര്യത്തിൽ സ്ത്രീകളേക്കാൾ എത്രയോ ഇരട്ടി മോശക്കാരാണ്‌ ആണുങ്ങൾ. എന്നാലോ പേരുദോഷം മുഴുവൻ സ്ത്രീക്കും.
Free Web Counter

Free Counter

Thursday, June 5, 2008

അവാര്‍ഡിന്റെ ശബ്ദം

സിനിമയിലും ടെലിഫിലിമിലും മറ്റും നടീനടന്മാർക്ക്‌ ശബ്ദം കൊടുക്കുന്നത്‌,പലകാരണങ്ങളാലും മറ്റുചിലരാണ്‌.നടി ശാരദയുടെ ശബ്ദമായി വർഷങ്ങളോളം നാം കേട്ടത്‌ റ്റി.ആർ.ഓമനയുടെ ശബ്ദമാണെന്ന് എല്ലാവർക്കും ഇപ്പോഴും അറിയുമായിരിക്കില്ല. നല്ല ശബ്ദമില്ലായ്മ്മ, മോഡുലേഷൻ കുറവ്‌, ഭാവം വരായ്ക, ഭാഷ അറിയായ്ക, തുടങ്ങിയവയാണ്‌ ഡബ്ബ്‌ ചെയ്യിക്കാനുള്ള കാരണങ്ങൾ.ശബ്ദം വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആയതിനാലാണല്ലൊ മറ്റൊരാളെക്കൊണ്ട്‌ ഡബ്ബ്‌ ചെയ്യിക്കുന്നതും. അപ്പോൾ അങ്ങനുള്ള നടിക്കോ നടനോ അവാർഡ്‌ കൊടുക്കുമ്പോൾ അവർക്ക്‌ ഡബ്ബുചെയ്തയാൾക്കുംകൂടി ചേർത്ത്‌ അവാർഡ്‌ പ്രഖ്യാപിക്കുക. അവാർഡിന്‌ യോഗ്യമായവരിൽ വേറെയാൾഡബ്ബ്ചെയ്തവരില്ലെങ്കിൽ ഡബ്ബിങ്ങിന്‌ മാത്രമായി അവാർഡ്‌
കൊടുക്കുകയും വേണം.
Free Web Counter

Free Counter

മനസ്സിന്റെ അളവും വളവും

വളവുംതിരിവുമൊക്കെ ഉള്ള ശരീരത്തിനാണ് സൗന്ദര്യംഉള്ളതായി ഗണിക്കപ്പെടുന്നത്. അപ്പോപ്പിന്നെ സ്ട്രൈറ്റ്‌ ഫോര്‍വേഡ് ആയ മനസ്സിനെക്കാള്‍ സൗന്ദര്യം ഉള്ളത് ,വളവും തിരിവും ഒക്കെയുള്ള മനസ്സിനുമായിരിക്കണം. അഥവാ സുന്ദരമാനസര്‍, വളഞ്ഞുവാ വളഞ്ഞുപോ രീതിക്കാരാകാം.
Free Web Counter

Free Counter

Sunday, June 1, 2008

ഗുസ്തിക്ക് ഉത്തരം

പി.റ്റി. ഉഷ,ഷൈനി,അന്‍ജു,എന്നിങ്ങനെ സ്പോര്‍ട്സ്‌ മേഖലയില്‍ ഒട്ടേറെ മലയാളി വനിതകള്‍ പ്രശസ്തര്‍ ആയുണ്ട്.എന്നാല്‍ മലയാളി ആണുങ്ങള്‍ ഇക്കാര്യത്തില്‍ അത്ര ശോഭിക്കുന്നില്ല എന്നത് പ്രകടം. നമ്മുടെ തനതുകളിയായ ഗുസ്തിക്കൊന്നും പുതിയ പിള്ളേരെ കിട്ടാനില്ല. ഗുസ്തിക്ക് ആളെ കിട്ടണമെങ്കില്‍പുതിയ ഒരു കളി തുടങ്ങിയാല്‍ മതിയാകും. അത് വേറൊന്നുമല്ല, മിക്സഡ് സിംഗിള്‍സ് ഗുസ്തി മത്സരം ആണത്. ഇങ്ങനെയെങ്കിലുംമലയാളിപ്പയ്യന്മാര്‍ എതിരാളിയെ മലര്‍ത്തിയടിച്ച് വിജയിക്കട്ടെ. ഇതില്‍ത്തന്നെ ചെറുപ്പക്കാര്‍ തോല്‍ക്കാമെങ്കിലും വെറ്ററന്‍ആണുങ്ങള്‍ തീര്‍ച്ചയായും ജയിക്കും.
Free Web Counter

Free Counter

Tuesday, May 27, 2008

''രക്ഷയുടെ അടയാളം''

യേശുക്രിസ്തു പെണ്ണ്കെട്ടാഞ്ഞത്, കര്‍ത്താവിന് ഒരു കുരിശ് ഉറപ്പാണെന്ന് അറിയാവുന്നത് കൊണ്ടാവാം. ദൈവപുത്രന് കൊടുത്ത കുരിശ് , ദൈവമക്കള്‍ക്കും കൊടുക്കാതിരിക്കുന്നത് നെറികേടാണല്ലോ. അങ്ങനെ, ദൈവത്തിന്റെ സ്വന്തം രൂപത്തിലും ച്ഛായയിലും ഉള്ള പുരുഷജാതിക്കും ദൈവംതമ്പുരാന്‍ കൊടുക്കുന്നു, ഒരോ കുരിശ്. എല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്ന കര്‍ത്താവ്‌ പോലും, കഴിയുമെങ്കില്‍ ഈപാനപാത്രം എന്നില്‍നിന്നു മാറ്റണമേ എന്ന് പ്രാര്‍ത്ഥിച്ചുപോയിരുന്നു. സ്വന്തം ഭാര്യയെ 'രക്ഷയുടെ അടയാളം'ആയി കാണുന്ന, ആദാമിന്റെ പിന്മുറക്കാരും, അങ്ങനെതന്നെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.
Free Web Counter

Free Counter

Sunday, May 25, 2008

ഇമ്മിണി വല്ല്യ പൂജ്യം

ഭാരതീയന്റെ മഹത്തായ കണ്ടുപിടിത്തം. അതിന്റെ സംപൂജ്ജ്യതയില്‍ നാമിപ്പോഴും അഭിമാനച്ചോരത്തിളപ്പുകാര്‍. എന്നാല്‍, ഒന്നുമുതല്‍ ഒന്‍പതുവരെ കണ്ടുപിടിച്ച മറ്റുള്ളവര്‍ക്ക് , പൂജ്യവും കണ്ടുപിടിക്കാന്‍ ആവുമായിരുന്നില്ലേ എന്ന് നാമോര്‍ക്കുന്നില്ല. ഇക്കാര്യത്തില്‍ ഇത്രേം വലിയ രാജ്യത്തിന്റെ കണ്ടുപിടിത്തം വെറും പത്തിലൊന്ന്. എന്നാല്‍, ഇതിന്റെ പൊങ്ങച്ചമോ പത്തില്‍ പത്തും.
Free Web Counter

Free Counter

Saturday, May 24, 2008

ഉട്ടോപ്യന്‍ നിര്‍മ്മിത സ്വദേശ സോഷ്യലിസം

ഒരു കാലത്തും ഒരുകാര്യത്തിലും പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ പറ്റാത്ത ഇസമാണ്‌ സോഷ്യലിസം. ഇത് നടപ്പിലാക്കും എന്നു പറഞ്ഞു വളരെക്കാലം എല്ലാരേയും പറ്റിക്കാന്‍ കുറെ വാചകവീരന്മാര്‍ക്ക് കഴിഞ്ഞു. കഷ്ടം, നമ്മളെല്ലാം എത്രത്തോളം മണ്ടന്മാരാ.
Free Web Counter

Free Counter

Saturday, May 17, 2008

ജപ്പാന്‍തൊഴിലാളി മൂര്‍ദ്ദാബാദ്

അമേരിക്ക ജപ്പാനില്‍ ബോംബിട്ടവകയില്‍ ജപ്പാന്‍കാര്‍ക്കില്ലാത്ത ദേഷ്യമാണ് നമുക്ക് അമേരിക്കയോട്. ഇവിടത്തെ ഡമോക്രാറ്റിക് യൂത്തന്‍മാര്‍ക്കും കുത്തിത്തിരുപ്പ്‌ കുത്തകക്കാര്‍ക്കും തൊണ്ടകീറാനും , ഒരു പണിയായുധത്തിലും തൊടാത്ത കൈയ്യുടെ , മസില്‍ പെരുപ്പിക്കാനും, ഒരു സ്ഥിരം വിഷയമാണിത്. ജപ്പാനാണ് അമേരിക്കക്കാരുടെ പേള്‍ ഹാര്‍ബര്‍ ആദ്യം ആക്രമിച്ചത് എന്നകാര്യം നമ്മള്‍ അറിഞ്ഞമട്ട് കാട്ടുന്നുമില്ല. ഇവിടെ ഇപ്പോഴും ജപ്പാനുവേണ്ടി പന്തം കൊളുത്തിനടക്കുന്ന കാര്യം അറിയില്ലാത്ത ജപ്പാന്‍കാരെന്താ ചെയ്യുന്നേ? അമേരിക്കക്ക് എതിരെ മുദ്രാവാക്യം വിളിച്ച് നടക്കുകയല്ല. തകര്‍ന്നുപോയത് അദ്ധ്വാനിച്ച് നന്നാക്കിയെടുത്ത്, അവിടന്ന് ഒന്നാംതരം കാറുകളും മറ്റും ഉണ്ടാക്കി,വളരെ നല്ല ഉപഭോക്തൃ സേവനവും ചേര്‍ത്ത്, അമേരിക്കയില്‍ക്കൊണ്ടുതന്നെ വിറ്റുകാശുണ്ടാക്കി. അമേരിക്കന്‍ വിപണിക്ക് പേടി തോന്നുന്നവിധം വളര്‍ന്ന ജപ്പാന്‍റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി ലെവിയൊക്കെ ഏര്‍പ്പെടുപ്പെടുത്തുന്ന ഗതികേട് അമേരിക്കക്ക് വന്നു. നമ്മുടെ ഒരു സംസ്ഥാനത്തിന്‍റെ വലുപ്പമില്ലാത്ത ഒരു രാജ്യത്ത് നിന്നാണിത് സംഭവിക്കുന്നത്. നമ്മള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്തിനടുത്താണ് അവര്‍ക്കും സ്വാതന്ത്ര്യം കിട്ടിയത്. വലിയ ദുരന്തങ്ങള്‍ക്ക് ശേഷവും അവര്‍ ഇന്നു ലോകത്തിലെ മുന്‍ നിരയിലെത്തി. നമ്മെപ്പോലെ അമേരിക്കയെ കുറ്റം പറഞ്ഞുംകൊണ്ടിരിക്കയല്ലായിരുന്നവര്‍. പണി ചെയ്താല്‍ മുതലാളി കാശുണ്ടാക്കും എന്നതിനാല്‍ പണിയൊന്നും ചെയ്യാതെയും, കുറ്റം പറഞ്ഞുമുദ്രാവാക്യം വിളിച്ചും, കോലം കത്തിച്ചും നടന്നാലേ, ഒരിക്കലും ഈനാട് ഗതിപിടിക്കൂല്ല.
Free Web Counter

Free Counter

Friday, May 16, 2008

നോക്കുകൂലിക്ക് നോട്ടം

നോക്കുകൂലിക്ക് എതിരെ വലിയ സഖാവ്ജി ഉത്ഘോഷിച്ചത് കൊണ്ട് ചുമട്ട് തൊഴിലാളികള്‍ക്ക് കുഴപ്പമൊന്നും ഇല്ല. അധ്വാനിക്കുന്നവരുടെ പാര്‍ട്ടിക്കാര്‍ കേള്‍ക്കേണ്ടത്, അധ്വാനക്കാര്‍ പറയുന്നത് ആണല്ലോ. അല്ലാതെ പാര്‍ട്ടിക്കാര്‍ പറയുന്നത് അവരല്ല കേള്‍ക്കേണ്ടത്. അപ്പോപ്പിന്നെ ഇക്കാര്യം ബാധിക്കുന്നത് നോക്കുകൂലികൊണ്ടുമാത്രം ജീവിതത്തിന്റെ അറ്റംമുട്ടിപ്പന്മാരായ കൈനോട്ടക്കാരെ ആണ്. നോക്കുകൂലി വാങ്ങാതെ അവരെങ്ങനെ ജീവിക്കും?
Free Web Counter

Free Counter